\id ISA \ide UTF-8 \ide UTF-8 \h യെശയ്യാവ് \toc1 യെശയ്യാവ് \toc2 യെശ. \toc3 യെശ. \mt യെശയ്യാവ് \is ഗ്രന്ഥകര്‍ത്താവ്. \ip ഗ്രന്ഥകാരന്‍റെ പേരിൽ നിന്നാണ് പുസ്തകത്തിന്‍റെ പേര് എടുത്തിട്ടുള്ളത്. അദ്ദേഹം ഒരു പ്രവാചക സ്ത്രീയെ വിവാഹം ചെയ്യുകയും അതിൽ രണ്ടു ആൺമക്കളും പിറന്നു എന്നു പറഞ്ഞിരിക്കുന്നു. (യെശ 7:3, 8:3). ഉസ്സിയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലത്താണ് യെശയ്യാവിന്‍റെ ശുശ്രൂഷ. മനശ്ശെ രാജാവിന്‍റെ കാലത്ത് അമ്പതിനടുത്ത് പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്. \is എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും \ip ഏകദേശം ക്രി. മു. 740-680. \ip ഉസ്സിയാ രാജാവിന്‍റെ ഭരണത്തിന്‍റെ അവസാനഘട്ടത്തിലാണ് ഈ പുസ്തകത്തിന്‍റെ രചന ആരംഭിച്ചത് യോഥാം ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലഘട്ടത്തിൽ തുടരുന്നു. \is സ്വീകര്‍ത്താക്കള്‍ \ip ദൈവ നിയമങ്ങളെ തിരസ്കരിച്ച യെഹൂദ ജനത്തോട് യെശയ്യാ പ്രവാചകന്‍ ഈ പ്രവചനങ്ങളെ വിളിച്ചു പറഞ്ഞു. \is ഉദ്ദേശ്യം \ip പഴയനിയമത്തിലൂടെ യേശുക്രിസ്തുവിനെക്കുറിച്ച് ഒരു സമഗ്രമായ ഒരു പ്രാവചനിക ചിത്രം നൽകുക. യേശുവിന്‍റെ വരവിന്‍റെ പ്രഖ്യാപനവും (യെശ 40:3-5), കന്യകാ ജനനം (യെശ 7:14), സുവിശേഷത്തിന്‍റെ ഘോഷണം (യെശ 61:1), പീഡാനുഭവമരണം (യെശ 52:13-53:12), പുനരാഗമനം (യെശ 60:2-3) എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. യഹൂദാ രാജ്യത്തിന്‍റെ പ്രവാചകനായി ആദ്യം വിളിക്കപ്പെട്ടത് യെശയ്യാവ് ആണ്. യഹൂദ്യ ഒരു ഉണർവിന്‍റെയും അതുപോലെ മത്സരത്തിന്‍റെയും അവസ്ഥയിലൂടെ കടന്നു കൊണ്ടിരിക്കുകയായിരുന്നു യഹൂദര്‍ മിസ്രേമ്യരുടെയും അശ്ശുര്യരുടെയും ആക്രമണ ഭീഷണിയില്‍ ആയിരുന്നുവെങ്കിലും കരുണാമയനായ ദൈവം അവരെ അതിന് ഏല്പിച്ചില്ല. പാപ ജീവിതത്തിൽ നിന്നുള്ള മാനസാന്തരവും ഭാവിയില്‍ വരുവാനിരിക്കുന്ന ദൈവീക വിടുതലിന്‍റെ പ്രത്യാശയും ആണ് ഈ പുസ്തകത്തിന്‍റെ സന്ദേശം. \is പ്രമേയം \ip രക്ഷ \iot സംക്ഷേപം \io1 1. യെഹൂദായുടെ വഷളത്വം. — 1:1-12:6 \io1 2. അന്യദേശങ്ങള്‍ക്ക് എതിരായുള്ള വഷളത്വം. — 13:1-23:18 \io1 3. വരുവാനിരിക്കുന്ന പീഢനം. — 24:1-27:13 \io1 4. യിസ്രായേലിന്‍റെയും യഹൂദയുടെയും വഷളത്വം. — 28:1-35:10 \io1 5. മശിഹായുടെ രക്ഷ. — 49:1 - 57:21 \io1 6. സമാധാനത്തിനുള്ള ദൈവിക പദ്ധതി. — 58:1 - 66:24 \c 1 \p \v 1 ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നിവരുടെ വാഴ്ചയുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം. \s മത്സരിക്കുന്ന ഒരു ജനത \b \q1 \v 2 ആകാശമേ, കേൾക്കുക; ഭൂമിയേ, ചെവിതരുക; \q2 യഹോവ അരുളിച്ചെയ്യുന്നു: \q1 “ഞാൻ മക്കളെ പോറ്റിവളർത്തി; \q2 അവരോ എന്നോട് മത്സരിച്ചിരിക്കുന്നു. \q1 \v 3 കാള തന്‍റെ ഉടയവനെയും \q2 കഴുത തന്‍റെ യജമാനന്‍റെ പുൽത്തൊട്ടിയെയും അറിയുന്നു; \q1 യിസ്രായേലോ അറിയുന്നില്ല; \q2 എന്‍റെ ജനം ഗ്രഹിക്കുന്നതുമില്ല.” \q1 \v 4 അയ്യോ പാപമുള്ള ജനത! \q2 അകൃത്യഭാരം ചുമക്കുന്ന ജനം! \q1 ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! \q2 വഷളായി നടക്കുന്ന മക്കൾ! \q1 അവർ യഹോവയെ ഉപേക്ഷിച്ചു \q2 യിസ്രായേലിന്‍റെ പരിശുദ്ധനെ നിരസിച്ചു \q2 പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. \b \q1 \v 5 ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? \q2 നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; \q1 തല മുഴുവനും ദീനവും \q2 ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. \q1 \v 6 ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; \q2 മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; \q1 അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, \q2 എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. \b \q1 \v 7 നിങ്ങളുടെ ദേശം ശൂന്യമായി \q2 നിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി; \q1 നിങ്ങൾ കാൺകെ അന്യജാതിക്കാർ \q1 നിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു; \q1 അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ \q2 ശൂന്യമായിരിക്കുന്നു. \q1 \v 8 സീയോൻപുത്രി\f + \fr 1:8 \fr*\fq സീയോൻപുത്രി \fq*\ft യെരൂശലേം പട്ടണം\ft*\f*, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും \q2 വെള്ളരിത്തോട്ടത്തിലെ മാടംപോലെയും \q1 ഉപരോധിച്ച പട്ടണംപോലെയും \q2 ശേഷിച്ചിരിക്കുന്നു. \q1 \v 9 സൈന്യങ്ങളുടെ യഹോവ \q2 നമ്മിൽ ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ \q1 നാം സൊദോംപോലെ ആകുമായിരുന്നു; \q2 ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു. \b \q1 \v 10 സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾക്കുവിൻ; \q2 ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്‍റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്ളുവിൻ. \q1 \v 11 “നിങ്ങളുടെ നിരവധിയായ ഹനനയാഗങ്ങൾ എനിക്ക് എന്തിന്?” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു; \q1 “മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും \q2 തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്ക് മതിയായിരിക്കുന്നു; \q1 കാളകളുടെയോ കുഞ്ഞാടുകളുടെയോ \q2 കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല. \b \q1 \v 12 നിങ്ങൾ എന്‍റെ സന്നിധിയിൽ വരുമ്പോൾ \q2 എന്‍റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചത് ആര്‍? \q1 \v 13 ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുത്; \q2 ധൂപം എനിക്ക് വെറുപ്പാകുന്നു; \q1 അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - \q2 നീതികേടും ഉത്സവയോഗവും എനിക്ക് സഹിച്ചുകൂടാ. \q1 \v 14 നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയും \q2 ഞാൻ വെറുക്കുന്നു; \q1 അവ എനിക്ക് അസഹ്യം; \q2 ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. \q1 \v 15 നിങ്ങൾ പ്രാര്‍ത്ഥനയില്‍ കൈകൾ മലർത്തുമ്പോൾ \q2 ഞാൻ നിങ്ങളിൽനിന്ന് എന്‍റെ കണ്ണ് മറച്ചുകളയും; \q1 നിങ്ങൾ എത്രതന്നെ പ്രാർത്ഥിച്ചാലും \q2 ഞാൻ കേൾക്കുകയില്ല; \q2 നിങ്ങളുടെ കൈകൾ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. \q1 \v 16 നിങ്ങളെ കഴുകി ശുദ്ധമാക്കുവിൻ; \q2 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ \q1 എന്‍റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളയുവിൻ; \q2 തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. \q1 \v 17 നന്മ ചെയ്യുവാൻ പഠിക്കുവിൻ; \q2 ന്യായം അന്വേഷിക്കുവിൻ; \q1 പീഡിതനെ സഹായിക്കുവിൻ\f + \fr 1:17 \fr*\fq പീഡിതനെ സഹായിക്കുവിൻ \fq*\ft പീഡിതനെ സഹായിക്കുവിൻ എന്നു എബ്രായ ബൈബിളിലും പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ എന്നു മറ്റ് വിവർത്തനങ്ങളിലും ഉണ്ട്. \ft*\f*; \q2 അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ; \q2 വിധവയ്ക്കുവേണ്ടി വാദിക്കുവിൻ. \b \q1 \v 18 വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു; \q1 “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും \q2 ഹിമംപോലെ വെളുക്കും; \q1 രക്താംബരംപോലെ ചുവപ്പായിരുന്നാലും \q2 പഞ്ഞിപോലെ ആയിത്തീരും. \q1 \v 19 നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ \q2 ദേശത്തിലെ നന്മ അനുഭവിക്കും. \q1 \v 20 മറുത്തു മത്സരിക്കുന്നു എങ്കിലോ \q2 നിങ്ങൾ വാളിന് ഇരയായിത്തീരും.” \q2 യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു. \s പാപപങ്കിലയായ നഗരം \b \q1 \v 21 വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നത് എങ്ങനെ! \q2 അതിൽ ന്യായം നിറഞ്ഞിരുന്നു; \q1 നീതി വസിച്ചിരുന്നു; \q2 ഇപ്പോഴോ, കൊലപാതകന്മാർ. \q1 \v 22 നിന്‍റെ വെള്ളി കീടമായും\f + \fr 1:22 \fr*\fq കീടമായും \fq*\ft ഉരുകിയ വെള്ളിയില്‍നിന്നും നീക്കം ചെയ്ത മലിനവസ്തു. \ft*\f* \q2 നിന്‍റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു. \q1 \v 23 നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ; \q2 കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; \q1 അവർ എല്ലാവരും സമ്മാനപ്രിയരും \q2 പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; \q1 അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; \q2 വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. \b \q1 \v 24 അതുകൊണ്ട് യിസ്രായേലിന്‍റെ ശക്തനായി, \q2 സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: \q1 “ഹാ, ഞാൻ എന്‍റെ വൈരികളോടു പകവീട്ടി \q2 എന്‍റെ ശത്രുക്കളോടു പ്രതികാരം നടത്തും. \q1 \v 25 ഞാൻ എന്‍റെ കൈ നിന്‍റെനേരെ തിരിച്ചു \q2 നിന്‍റെ കീടം പൂര്‍ണ്ണമായി ഉരുക്കിക്കളയുകയും \q2 നിന്‍റെ അശുദ്ധി എല്ലാം നീക്കിക്കളയുകയും ചെയ്യും. \q1 \v 26 ഞാൻ നിന്‍റെ ന്യായാധിപന്മാരെ ആദിയിൽ എന്നപോലെയും \q2 നിന്‍റെ ഉപദേശകന്മാരെ ആരംഭത്തിൽ എന്നപോലെയും ആക്കും; \q1 അതിന്‍റെശേഷം നീ നീതിനഗരം എന്നും \q2 വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.” \b \q1 \v 27 സീയോൻ ന്യായത്താലും \q2 അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും. \q1 \v 28 എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; \q2 യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും. \q1 \v 29 നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; \q2 നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. \f + \fr 1:29 \fr*\fq നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. \fq*\ft അവര്‍ ഒക്ക് മരങ്ങളെയും തോട്ടങ്ങളെയും ആരാധിച്ചു\ft*\f* \q1 \v 30 നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും \q2 വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും. \q1 \v 31 ബലവാൻ ചണനാരുപോലെയും \q2 അവന്‍റെ പണി തീപ്പൊരിപോലെയും ആകും; \q1 കെടുത്തുവാൻ ആരുമില്ലാതെ \q2 രണ്ടും ഒരുമിച്ചു വെന്തുപോകും. \c 2 \s യഹോവയുടെ പർവ്വതം \p \v 1 ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം. \b \q1 \v 2 വരും കാലങ്ങളില്‍ \q2 യഹോവയുടെ ആലയമുള്ള പർവ്വതം \q1 പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും \q2 കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; \q1 സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. \q2 \v 3 അനേകവംശങ്ങളും ചെന്നു: \q1 “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, \q2 യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; \q1 അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും \q2 നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. \q1 സീയോനിൽനിന്ന് ഉപദേശവും \q2 യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും. \q1 \v 4 അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും \q2 ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; \q1 അവർ അവരുടെ വാളുകളെ കലപ്പകളായും \q2 കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; \q1 ജനത ജനതക്കു നേരെ വാളോങ്ങുകയില്ല; \q2 അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. \s യഹോവയുടെ ദിവസം \b \q1 \v 5 യാക്കോബ് ഗൃഹമേ, വരുവിൻ; \q2 നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. \q1 \v 6 എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; \q2 അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞും \q1 ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും \q2 അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു. \q1 \v 7 അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; \q2 അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; \q1 അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; \q2 അവരുടെ രഥങ്ങൾക്കും എണ്ണമില്ല. \q1 \v 8 അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; \q2 സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ \q2 അവർ നമസ്കരിക്കുന്നു. \q1 \v 9 മനുഷ്യൻ വണങ്ങുന്നു, \q2 പുരുഷൻ ലജ്ജിക്കപ്പെടുന്നു \q1 ജനങ്ങള്‍ മാനഹീനരാകുന്നു; \q2 അതിനാൽ നീ അവരോടു ക്ഷമിക്കരുതേ. \q1 \v 10 യഹോവയുടെ ഭയങ്കരത്വം നിമിത്തവും \q2 അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും \q1 നീ പാറയിൽ കടന്നു \q2 മണ്ണിൽ ഒളിച്ചുകൊള്ളുക. \q1 \v 11 മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; \q2 പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; \q1 യഹോവ മാത്രം ആ ന്യായവിധി നാളിൽ \q2 ഉന്നതനായിരിക്കും. \b \q1 \v 12 സൈന്യങ്ങളുടെ യഹോവയുടെ നാൾ \q2 അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും \q1 നിഗളമുള്ള എല്ലാറ്റിന്മേലും വരും; \q2 അവ താണുപോകും. \q1 \v 13 ലെബാനോനിലെ പൊക്കവും \q2 ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും \q1 ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും \q1 \v 14 ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും \q2 ഉയരമുള്ള എല്ലാ കുന്നുകളിന്മേലും \q1 \v 15 ഉന്നതമായ സകലഗോപുരത്തിന്മേലും \q2 ഉറപ്പുള്ള എല്ലാ മതിലിന്മേലും \q1 \v 16 എല്ലാ തർശ്ശീശ് കപ്പലിന്മേലും \q2 മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും\f + \fr 2:16 \fr*\fq സകല ശൃംഗാരഗോപുരത്തിന്മേലും \fq*\ft മനോഹരമായ സകല കപ്പലിന്മേലും. \ft*\f* വരും. \q1 \v 17 അപ്പോൾ മനുഷ്യന്‍റെ ഗർവ്വം\f + \fr 2:17 \fr*\fq ഗർവ്വം \fq*\ft അഹങ്കാരം. \ft*\f* കുനിയും; \q2 പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും. \q1 \v 18 വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും. \b \q1 \v 19 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ \q2 അവർ അവന്‍റെ ഭയങ്കരത്വം നിമിത്തവും \q1 അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും \q2 പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും. \q1 \v 20 അവർ നമസ്കരിക്കുവാൻ \q2 വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ \q1 മിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ \q2 തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും. \q1 \v 21 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ \q2 അവന്‍റെ ഭയങ്കരത്വം നിമിത്തവും \q1 അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും \q2 അവർ പാറകളുടെ പിളർപ്പുകളിലും \q2 ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും \q1 \v 22 മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; \q2 അവനെ എന്ത് വിലമതിക്കുവാനുള്ളു? \c 3 \s യെരൂശലേമിന്‍റെയും യെഹൂദായുടെയും മേലുള്ള ന്യായവിധി \q1 \v 1 സൈന്യങ്ങളുടെ യഹോവയായ കർത്താവ് \q2 യെരൂശലേമിൽ നിന്നും യെഹൂദായിൽനിന്നും ആധാരവും ആശ്രയവും, \q1 അപ്പം എന്ന ആധാരമൊക്കെയും \q2 വെള്ളം എന്ന ആധാരമൊക്കെയും \q1 \v 2 വീരൻ, യോദ്ധാവ്, \q2 ന്യായാധിപതി, പ്രവാചകൻ, \q2 പ്രശ്നക്കാരൻ, മൂപ്പൻ, \q1 \v 3 അമ്പതുപേർക്ക് അധിപതി, \q2 മാന്യൻ, \q1 മന്ത്രി, മന്ത്രവാദി, \q2 കൗശലപ്പണിക്കാരൻ എന്നിവരെയും നീക്കിക്കളയും. \q1 \v 4 “ഞാൻ ബാലന്മാരെ അവർക്ക് പ്രഭുക്കന്മാരാക്കി വയ്ക്കും; \q2 ശിശുക്കൾ അവരെ വാഴും.” \q1 \v 5 ഒരുത്തൻ മറ്റൊരുവനെയും \q2 ഒരാൾ തന്‍റെ കൂട്ടുകാരനെയും \q2 ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; \q1 ബാലൻ വൃദ്ധനോടും \q2 നീചൻ മാന്യനോടും കയർക്കും. \b \q1 \v 6 ഒരുവൻ തന്‍റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: \q2 “നിനക്കു മേലങ്കിയുണ്ട്; \q1 നീ ഞങ്ങളുടെ അധിപതി ആയിരിക്കുക; \q2 ഈ പാഴ്ക്കൂമ്പാരം നിന്‍റെ കൈവശം ഇരിക്കട്ടെ” എന്നു പറയും. \q1 \v 7 അവൻ അന്നു കൈ ഉയർത്തിക്കൊണ്ട്: \q2 “വൈദ്യനായിരിക്കുവാൻ എനിക്ക് മനസ്സില്ല; \q1 എന്‍റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; \q2 എന്നെ ജനത്തിന് അധിപതിയാക്കരുത്” എന്നു പറയും. \q1 \v 8 യഹോവയുടെ തേജസ്സുള്ള കണ്ണിന് \q2 വെറുപ്പുതോന്നുവാൻ തക്കവിധം \q1 അവരുടെ നാവുകളും പ്രവൃത്തികളും \q2 അവന് വിരോധമായിരിക്കുകയാൽ \q1 യെരൂശലേം ഇടിഞ്ഞുപോകും; \q2 യെഹൂദാ വീണുപോകും. \b \q1 \v 9 അവരുടെ മുഖഭാവം അവർക്ക് വിരോധമായി സാക്ഷീകരിക്കുന്നു; \q2 അവർ സൊദോംപോലെ അവരുടെ പാപം പരസ്യമാക്കുന്നു; \q2 അതിനെ മറയ്ക്കുന്നതുമില്ല; \q1 അവർക്ക് അയ്യോ കഷ്ടം! \q2 അവർ അവർക്ക് തന്നെ ദോഷം വരുത്തുന്നു. \q1 \v 10 നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; \q2 അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും. \q1 \v 11 ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; \q2 അവന്‍റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും. \q1 \v 12 എന്‍റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; \q2 സ്ത്രീകൾ അവരെ വാഴുന്നു; \q1 എന്‍റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴി തെറ്റിക്കുന്നു; \q2 നീ നടക്കേണ്ട വഴി അവർ നശിപ്പിക്കുന്നു. \q1 \v 13 യഹോവ വാദിക്കുവാൻ എഴുന്നേറ്റു \q2 വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു. \q1 \v 14 യഹോവ തന്‍റെ ജനത്തിന്‍റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലും ഉള്ള ന്യായവിധി അറിയിക്കും; \q2 “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; \q1 എളിയവരോടു കവർന്നെടുത്തതു \q2 നിങ്ങളുടെ വീടുകളിൽ ഉണ്ട്; \q1 \v 15 എന്‍റെ ജനത്തെ തകർത്തുകളയുവാനും \q2 എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്ത് കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. \b \q1 \v 16 യഹോവ പിന്നെയും അരുളിച്ചെയ്തത് എന്തെന്നാൽ: \q2 സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും \q1 എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുകയും തത്തിത്തത്തി നടക്കുകയും \q2 കാൽ കൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു. \q1 \v 17 ഇതു നിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകക്കു ചൊറി പിടിപ്പിക്കും; \q2 യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും. \b \p \v 18 അന്നു കർത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം, \v 19 അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി, \v 20 തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി, \v 21 ഏലസ്സ്, മോതിരം, മൂക്കുത്തി, \v 22 ഉത്സവവസ്ത്രം, മേലാട, ശാൽവാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം, \v 23 കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും. \b \q1 \v 24 അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും \q2 അരക്കച്ചയ്ക്കു പകരം കയറും \q1 പിന്നിയ തലമുടിക്കു പകരം കഷണ്ടിയും \q2 വിലയേറിയ മേലങ്കിക്കു പകരം ചാക്കുശീലയും \q2 സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും. \q1 \v 25 നിന്‍റെ പുരുഷന്മാർ വാളിനാലും \q2 നിന്‍റെ വീരന്മാർ യുദ്ധത്തിലും വീഴും. \q1 \v 26 സീയോൻപുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; \q2 അവൾ ശൂന്യമായി നിലത്തു ഇരിക്കും. \c 4 \p \v 1 അന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച്: \q1 “ഞങ്ങൾ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തവസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം; \q2 നിന്‍റെ പേര് മാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയണമേ” എന്നു പറയും. \s യെരൂശലേം പുനരുദ്ധരിക്കപ്പെടുന്നു \p \v 2 ആ നാളിൽ യഹോവയുടെ ശാഖ ഭംഗിയും മഹത്ത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും. \v 3 സീയോനിൽ ശേഷിച്ചിരിക്കുന്നവനും യെരൂശലേമിൽ അവശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേര് എഴുതിയിരിക്കുന്ന ഏവനും തന്നെ, വിശുദ്ധൻ എന്നു വിളിക്കപ്പെടും. \v 4 കർത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്‍റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളയുകയും യെരൂശലേമിന്‍റെ രക്തപാതകം അതിന്‍റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്യും. \v 5 യഹോവ സീയോൻപർവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും. \v 6 പകൽ, വെയിൽ കൊള്ളാതിരിക്കുവാൻ തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിക്കുവാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും. \c 5 \s മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള പാട്ട് \b \q1 \v 1 ഞാൻ എന്‍റെ പ്രിയതമന് ഒരു പാട്ടുപാടും; \q2 അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്‍റെ പ്രിയന്‍റെ പാട്ടുപാടും; \q1 എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ \q2 ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. \q1 \v 2 അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു, \q2 അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, \q1 നടുവിൽ ഒരു ഗോപുരം പണിതു, \q2 ഒരു മുന്തിരിച്ചക്കും ഇട്ടു; \q1 മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; \q2 കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. \b \q1 \v 3 അതിനാൽ യെരൂശലേം നിവാസികളും \q2 യെഹൂദാപുരുഷന്മാരും ആയുള്ളവരേ, \q1 എനിക്കും എന്‍റെ മുന്തിരിത്തോട്ടത്തിനും \q2 മദ്ധ്യേ വിധിക്കുവിൻ. \q1 \v 4 ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ \q2 ഇനി അതിൽ എന്ത് ചെയ്യുവാനുണ്ട്? \q1 മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നപ്പോൾ \q2 അത് കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? \q1 \v 5 അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട് \q2 എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; \q1 ഞാൻ അതിന്‍റെ വേലി പൊളിച്ചുകളയും; \q2 അത് തിന്നു പോകും; \q1 ഞാൻ അതിന്‍റെ മതിൽ ഇടിച്ചുകളയും; \q2 അത് ചവിട്ടി മെതിച്ചുപോകും. \q1 \v 6 ഞാൻ അതിനെ ശൂന്യമാക്കും; \q2 അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; \q2 മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; \q1 അതിൽ മഴ പെയ്യിക്കരുതെന്നു \q2 ഞാൻ മേഘങ്ങളോടു കല്പിക്കും. \b \q1 \v 7 സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം \q2 യിസ്രായേൽ ഗൃഹവും \q1 അവന്‍റെ മനോഹരമായ നടുതല \q2 യെഹൂദാപുരുഷന്മാരും ആകുന്നു; \q1 അവൻ ന്യായത്തിനായി കാത്തിരുന്നു; \q2 എന്നാൽ ഇതാ, അന്യായം! \q1 നീതിക്കായി നോക്കിയിരുന്നു; \q2 എന്നാൽ ഇതാ ഭീതി! \q1 \v 8 അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം \q2 മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും \q1 വീടോടു വീടു ചേർക്കുകയും \q2 വയലോടു വയൽ കൂട്ടുകയും \q2 ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! \q1 \v 9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: \q2 “വലിയതും നല്ലതുമായിരിക്കുന്ന പലവീടുകളും \q2 ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. \q1 \v 10 പത്തേക്കർ\f + \fr 5:10 \fr*\fq പത്തേക്കർ \fq*\ft ഒരു ജോഡി കാളകള്‍ ഒരു ദിവസംകൊണ്ട് ഉഴുതുമറിക്കുന്ന അത്രയും നിലത്തിനാണ് ഏക്കര്‍ എന്നു എബ്രായ കാലഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നത്\ft*\f* മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും\f + \fr 5:10 \fr*\fq ഒരു ബത്തും \fq*\ft 22 ലിറ്റര്‍\ft*\f* \q2 ഒരു ഹോമർ\f + \fr 5:10 \fr*\fq ഒരു ഹോമർ \fq*\ft 220 ലിറ്റര്‍\ft*\f* വിത്തിൽനിന്ന് ഒരു ഏഫായും\f + \fr 5:10 \fr*\fq ഒരു ഏഫായും \fq*\ft 22 ലിറ്റര്‍\ft*\f* മാത്രം കിട്ടും.” \b \q1 \v 11 അതികാലത്ത് എഴുന്നേറ്റു \q2 മദ്യം തേടി ഓടുകയും \q1 വീഞ്ഞു കുടിച്ചു മത്തരായി \q2 സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! \q1 \v 12 അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും \q2 തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്; \q1 എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, \q2 അവന്‍റെ കൈവേലയെ പരിഗണിക്കുന്നതുമില്ല. \q1 \v 13 അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; \q2 അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; \q2 അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. \b \q1 \v 14 അതുകൊണ്ട് പാതാളം തൊണ്ട തുറന്നു, \q2 വിസ്താരമായി വായ് പിളർന്നിരിക്കുന്നു; \q1 അവരുടെ മഹിമയും ആരവവും ഘോഷവും \q2 അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു. \q1 \v 15 അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും \q2 നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും. \q1 \v 16 എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയും \q2 പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കുകയും ചെയ്യും. \q1 \v 17 അപ്പോൾ കുഞ്ഞാടുകള്‍ \q2 പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും\f + \fr 5:17 \fr*\fq അപ്പോൾ കുഞ്ഞാടുകള്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും \fq*\ft അപരിചിതര്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും\ft*\f*. \b \q1 \v 18 വ്യാജചരടുകൊണ്ട് അകൃത്യത്തെയും \q2 വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കുകയും \q1 \v 19 “അവൻ ബദ്ധപ്പെട്ടു തന്‍റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; \q2 യിസ്രായേലിൻ പരിശുദ്ധന്‍റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ” \q2 എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! \b \q1 \v 20 തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര് പറയുകയും \q2 ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും \q1 കൈപ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും \q2 ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! \q1 \v 21 തങ്ങൾക്കുതന്നെ ജ്ഞാനികളായും \q2 തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം! \q1 \v 22 വീഞ്ഞു കുടിക്കുവാൻ വീരന്മാരും \q2 മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും \q1 \v 23 സമ്മാനം\f + \fr 5:23 \fr*\fq സമ്മാനം \fq*\ft കൈക്കൂലി. \ft*\f*നിമിത്തം ദുഷ്ടനെ നീതീകരിക്കുകയും \q2 നീതിമാന്‍റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! \q1 \v 24 അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും \q2 ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ \q1 അവരുടെ വേര് ജീർണ്ണിച്ചുപോകും; \q2 അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; \q1 അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, \q2 യിസ്രായേലിൻ പരിശുദ്ധദൈവത്തിന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. \b \q1 \v 25 അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും; \q2 അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; \q1 അപ്പോൾ മലകൾ വിറയ്ക്കുകയും \q2 അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; \q1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ \q2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. \b \q1 \v 26 യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി, \q2 ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും; \q2 അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. \q1 \v 27 അവരിൽ ഒരുത്തനും ക്ഷീണിക്കുകയോ ഇടറുകയോ ചെയ്യുകയില്ല; \q2 ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; \q1 അവരുടെ അരക്കച്ച അയഞ്ഞുപോവുകയില്ല, \q2 ചെരിപ്പുവാറു പൊട്ടുകയുമില്ല. \q1 \v 28 അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; \q2 അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെയും \q2 അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും. \q1 \v 29 അവരുടെ ഗർജ്ജനം സിംഹത്തിന്‍റെതുപോലെ ഇരിക്കും; \q2 അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; \q1 അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും; \q2 ആരും വിടുവിക്കുകയും ഇല്ല. \q1 \v 30 ആ നാളിൽ അവർ കടലിന്‍റെ അലർച്ചപോലെ അവരുടെ നേരെ അലറും; \q2 ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; \q2 അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും\f + \fr 5:30 \fr*\fq അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും \fq*\ft മേഘങ്ങളാൽ വെളിച്ചം ഇരുണ്ടുപോകും എന്നുമാകാം. \ft*\f*. \c 6 \s യെശയ്യാവിന്‍റെ ദര്‍ശനം \p \v 1 ഉസ്സീയാരാജാവ് മരിച്ച വർഷം കർത്താവ്, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നത് ഞാൻ കണ്ടു; അവിടുത്തെ വസ്ത്രത്തിന്‍റെ തൊങ്ങലുകൾ മന്ദിരത്തെ നിറച്ചിരുന്നു. \v 2 സാറാഫുകൾ അവിടുത്തെ ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. \v 3 ഒരുത്തനോട് ഒരുത്തൻ; \b \q1 “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; \q2 സർവ്വഭൂമിയും അവിടുത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു” എന്നു ആർത്തു പറഞ്ഞു. \p \v 4 അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ട് നിറഞ്ഞു. \v 5 അപ്പോൾ ഞാൻ: “എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ഒരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്‍റെ നടുവിൽ വസിക്കുന്നു; എന്‍റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ” എന്നു പറഞ്ഞു. \p \v 6 അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്ന് കൊടിൽ\f + \fr 6:6 \fr*\fq കൊടിൽ \fq*\ft ചവണ എന്നു മറ്റൊരു പേര്. \ft*\f*കൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് എന്‍റെ അടുക്കൽ പറന്നുവന്നു. \v 7 അത് എന്‍റെ വായ്ക്കു തൊടുവിച്ചു: “ഇതാ, ഇതു നിന്‍റെ അധരങ്ങളെ തൊട്ടതിനാൽ നിന്‍റെ അകൃത്യം നീങ്ങി നിന്‍റെ പാപത്തിന് പരിഹാരം വന്നിരിക്കുന്നു” എന്നു പറഞ്ഞു. \v 8 അനന്തരം “ഞാൻ ആരെ അയയ്ക്കേണ്ടു? ആര്‍ നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്‍റെ ശബ്ദം കേട്ടിട്ടു: \p “അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ” എന്നു ഞാൻ പറഞ്ഞു. \p \v 9 അപ്പോൾ അവൻ അരുളിച്ചെയ്തത്: “നീ ചെന്നു, ഈ ജനത്തോടു പറയേണ്ടത്: \b \q1 ‘നിങ്ങൾ കേട്ടിട്ടും കേട്ടിട്ടും തിരിച്ചറിയുകയില്ല; \q2 നിങ്ങൾ കണ്ടിട്ടും കണ്ടിട്ടും ഗ്രഹിക്കുകയുമില്ല.’ \q1 \v 10 ഈ ജനം കണ്ണുകൊണ്ട് കാണുകയോ \q2 ചെവികൊണ്ട് കേൾക്കുകയോ \q1 ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ \q2 മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെ ഇരിക്കേണ്ടതിന് \q1 അങ്ങ് അവരുടെ ഹൃദയം തടിപ്പിക്കുകയും \q2 അവരുടെ ചെവി മന്ദമാക്കുകയും \q2 അവരുടെ കണ്ണ് അടച്ചുകളയുകയും ചെയ്യുക.” \p \v 11 “കർത്താവേ, എത്രത്തോളം?” എന്നു ഞാൻ ചോദിച്ചു \p അതിന് യഹോവ: \q1 “പട്ടണങ്ങൾ നിവാസികളില്ലാതെയും \q2 വീടുകൾ ആളില്ലാതെയും \q2 ശൂന്യമായി ദേശം തീരെ പാഴായിപ്പോവുകയും \q1 \v 12 യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് \q2 ദേശത്തിന്‍റെ നടുവിൽ വലിയ ഒരു നിർജ്ജനപ്രദേശം ഉണ്ടാവുകയും \q2 ചെയ്യുവോളം തന്നെ” എന്നു ഉത്തരം പറഞ്ഞു. \q1 \v 13 “അതിൽ പത്തിൽ ഒരംശം എങ്കിലും ശേഷിച്ചാൽ \q2 അത് വീണ്ടും നാശത്തിന് ഇരയായിത്തീരും; \q1 എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ \q2 അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ \q2 വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.” \c 7 \s ആഹാസ് രാജാവിനോടുള്ള സന്ദേശം \p \v 1 ഉസ്സീയാവിന്‍റെ മകനായ യോഥാമിന്‍റെ മകനായി യെഹൂദാ രാജാവായ ആഹാസിന്‍റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്‍റെ മകനായി യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിന്‍റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവന്നു; അതിനെ പിടിക്കുവാൻ അവർക്ക് കഴിഞ്ഞില്ലതാനും. \v 2 “അരാം എഫ്രയീമിനോടു\f + \fr 7:2 \fr*\fq എഫ്രയീമിനോടു \fq*\ft യിസ്രായേലിന്‍റെ വടക്കേരാജ്യം\ft*\f* യോജിച്ചിരിക്കുന്നു” എന്നു ദാവീദുഗൃഹത്തിനു അറിവുകിട്ടിയപ്പോൾ അവന്‍റെ ഹൃദയവും അവന്‍റെ ജനത്തിന്‍റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയും പോലെ ഉലഞ്ഞുപോയി. \p \v 3 അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്‍റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്‍റെ വയലിലേക്കുള്ള പ്രധാനപാതക്കരികിൽ മേലെക്കുളത്തിന്‍റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്നു അവനോട് പറയേണ്ടത്: \v 4 സൂക്ഷിച്ചുകൊള്ളുക: സാവധാനമായിരിക്കുക; പുകയുന്ന ഈ രണ്ടു കഷണം തീക്കൊള്ളി\f + \fr 7:4 \fr*\fq കൊള്ളി \fq*\ft വിറക് കഷണം. \ft*\f*നിമിത്തം, അരാമിന്‍റെയും രെസീന്‍റെയും രെമല്യാവിൻ മകന്‍റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുത്; നിന്‍റെ ധൈര്യം ക്ഷയിച്ചുപോകുകയുമരുത്. \v 5 നാം യെഹൂദായുടെ നേരെ ചെന്നു അതിനെ ഭയപ്പെടുത്തി മതിൽ ഇടിച്ചു കടന്നു താബെയലിന്‍റെ മകനെ അവിടെ രാജാവായി വാഴിക്കണം” എന്നു പറഞ്ഞു. \v 6 അരാമും എഫ്രയീമും രെമല്യാവിന്‍റെ മകനും നിന്‍റെനേരെ ദുരാലോചന ചെയ്യുകകൊണ്ടു \v 7 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “അത് സംഭവിക്കുകയില്ല, \q2 സാധിക്കുകയുമില്ല. \q1 \v 8 അരാമിനു തല\f + \fr 7:8 \fr*\fq തല \fq*\ft തലസ്ഥാനം എന്നും ഉണ്ട്. \ft*\f* ദമ്മേശെക്; \q2 ദമ്മേശെക്കിനു തല രെസീൻ. \q1 അറുപത്തഞ്ചു വർഷത്തിനകം \q2 എഫ്രയീം ജനമായിരിക്കാത്തവിധം തകർന്നുപോകും. \q1 \v 9 എഫ്രയീമിനു തല ശമര്യ; \q2 ശമര്യയ്ക്കു തല രെമല്യാവിന്‍റെ മകൻ; \q1 നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ \q2 സ്ഥിരവാസവുമില്ല.” \s ഇമ്മാനൂവേൽ എന്ന അടയാളം \p \v 10 യഹോവ പിന്നെയും ആഹാസിനോട്: \v 11 “നിന്‍റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ളുക” എന്നു കല്പിച്ചതിന് ആഹാസ്: \v 12 “ഞാൻ ചോദിക്കുകയില്ല, യഹോവയെ പരീക്ഷിക്കുകയും ഇല്ല” എന്നു പറഞ്ഞു. \v 13 അതിന് യെശയ്യാവ് പറഞ്ഞത്: “ദാവീദ് ഗൃഹമേ, കേൾക്കുവിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്‍റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്? \v 14 അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും. \v 15 തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. \v 16 തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ ബാലനു പ്രായമാകുംമുമ്പ്, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടേയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും. \v 17 യഹോവ നിന്‍റെമേലും നിന്‍റെ ജനത്തിന്മേലും നിന്‍റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്ത ഒരു കാലം വരുത്തും; അശ്ശൂർരാജാവിനെത്തന്നെ.“ \s അശ്ശൂർ യഹോവയുടെ ഉപകരണം \p \v 18 ആ നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു ഈച്ചയെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളമടിച്ചു വിളിക്കും. \v 19 അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും \v 20 ആ നാളിൽ കർത്താവ് നദിക്ക് അക്കരെനിന്നു കൂലിക്ക് വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അത് താടിയും കൂടി നീക്കും. \p \v 21 ആ നാളിൽ ഒരുവൻ ഒരു പശുക്കിടാവിനെയും രണ്ടു ആടിനെയും വളർത്തും. \v 22 അവയെ കറന്നു കിട്ടുന്ന പാലിന്‍റെ പെരുപ്പംകൊണ്ട് അവൻ തൈരു തന്നെ ഭക്ഷിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും. \p \v 23 ആ നാളിൽ ആയിരം വെള്ളിക്കാശു\f + \fr 7:23 \fr*\fq ആയിരം വെള്ളിക്കാശു \fq*\ft 11. 5 കിലോഗ്രാം വെള്ളി\ft*\f* വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കും. \v 24 ദേശമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളു. \v 25 തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാമലകളിലും മുള്ളുകളും മുൾച്ചെടികളും പേടിച്ചിട്ട് ആരും പോവുകയില്ല; അത് കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളയുവാനുമുള്ള ഇടമാകും.” \c 8 \s യെശയ്യാവിന്‍റെ പുത്രൻ \p \v 1 യഹോവ എന്നോട് കല്പിച്ചത്: “നീ ഒരു വലിയ പലക എടുത്ത്, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ \f + \fr 8:1 \fr*\fq മഹേർ-ശാലാൽ \fq*\ft ക്ഷണത്തില്‍ കൊള്ളയടിക്കുക\ft*\f*ഹാശ്-ബസ്\f + \fr 8:1 \fr*\fq ഹാശ്-ബസ് \fq*\ft ഇരയെ കൊള്ളയടിക്കുക\ft*\f* എന്നു എഴുതുക. \v 2 ഞാൻ ഊരീയാപുരോഹിതനെയും യെബെരെഖ്യാവിന്‍റെ മകനായ സെഖര്യാവെയും എനിക്ക് വിശ്വസ്തസാക്ഷികളാക്കി വയ്ക്കും.” \p \v 3 ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: “അവന് മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേര് വിളിക്കുക; \v 4 ഈ കുട്ടിക്ക് ‘അപ്പാ, അമ്മേ’ എന്നു വിളിക്കുവാൻ പ്രായമാകുംമുമ്പ് ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്‍റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും” എന്നരുളിച്ചെയ്തു. \p \v 5 യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: \v 6 “ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍റെ മകനിലും സന്തോഷിക്കുന്നതുകൊണ്ട്, \v 7 അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്‍റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെ മേൽ വരുത്തും; അത് അതിന്‍റെ എല്ലാതോടുകളിലും പൊങ്ങി അതിന്‍റെ എല്ലാകരകളെയും കവിഞ്ഞൊഴുകും. \v 8 അത് യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്‍റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്‍റെ ദേശത്തിന്‍റെ വിസ്‌തൃതിയെ മൂടും.” \b \q1 \v 9 ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! \q2 സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; \q1 അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. \q2 അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ. \q1 \v 10 കൂടി ആലോചിച്ചുകൊള്ളുവിൻ; അത് നിഷ്ഫലമായിത്തീരും; \q2 കാര്യം പറഞ്ഞുറക്കുവിൻ; അത് നിലനില്‍ക്കുകയില്ല; \q2 ദൈവം ഞങ്ങളോടുകൂടി ഉണ്ട്. \s ദൈവത്തിന്‍റെ മുന്നറിയിപ്പ് \p \v 11 യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു; ഞാൻ ഈ ജനത്തിന്‍റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നത് എന്തെന്നാൽ: \v 12 “ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനെല്ലാം കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകുകയുമരുത്. \v 13 സൈന്യങ്ങളുടെ യഹോവ ശുദ്ധിയുള്ളവനും ബഹുമാനിക്കപ്പെടുന്നവനും ആകട്ടെ; അവിടുന്ന് തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ. \v 14 എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽ ഗൃഹത്തിനു രണ്ടിനും\f + \fr 8:14 \fr*\fq യിസ്രായേൽ ഗൃഹത്തിനു രണ്ടിനും \fq*\ft യിസ്രായേലും യെഹൂദ്യയും\ft*\f* അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും. \v 15 പലരും അതിന്മേൽ തട്ടിവീണു തകർന്നുപോവുകയും കെണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.” \p \v 16 സാക്ഷ്യം പൊതിഞ്ഞുകെട്ടുക\f + \fr 8:16 \fr*\fq പൊതിഞ്ഞുകെട്ടുക \fq*\ft ഒരു ചുരുള്‍ ചുരുട്ടിയതിനു ശേഷം കെട്ടി വയ്ക്കുന്ന രീതി. ഈ ഭാഗത്ത് യെശയ്യാവിന്‍റെ ആദ്യകാല എഴുത്തുകളായിരിക്കാം സൂചിപ്പിച്ചിരിക്കുന്നത്\ft*\f*; എന്‍റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക. \v 17 ഞാനോ യാക്കോബ് ഗൃഹത്തിന് തന്‍റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും. \v 18 ഇതാ, ഞാനും യഹോവ എനിക്ക് തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു. \p \v 19 “വെളിച്ചപ്പാടന്മാരോട് ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിക്കുവിൻ” എന്നു അവർ നിങ്ങളോടു പറയുന്നുവെങ്കിൽ “ജനം അവരുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്? \p \v 20 ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ!” അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ അവർക്ക് അരുണോദയം ഉണ്ടാവുകയില്ല. \v 21 അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്ക് വിശക്കുമ്പോൾ അവർ കോപാകുലരായി മുഖം മേലോട്ടുയർത്തി അവരുടെ രാജാവിനെയും അവരുടെ ദൈവത്തെയും ശപിക്കും. \v 22 അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും\f + \fr 8:22 \fr*\fq സങ്കടമുള്ള തിമിരവും \fq*\ft കഠിനവേദനയുടെ ഇരുളും എന്നുമാകാം. \ft*\f* കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും. \c 9 \s സമാധാനപ്രഭു \p \v 1 എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം\f + \fr 9:1 \fr*\fq തിമിരം \fq*\ft മങ്ങൽ എന്നുമാകാം. \ft*\f* നില്ക്കയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജനതകളുടെ ഗലീലയിൽ മഹത്ത്വം വരുത്തും. \b \q1 \v 2 ഇരുട്ടിൽ നടന്ന ജനം \q2 വലിയൊരു വെളിച്ചം കണ്ടു; \q1 മരണനിഴലിന്‍റെ ദേശത്തു വസിച്ചവരുടെ മേൽ \q2 പ്രകാശം ശോഭിച്ചു. \q1 \v 3 അവിടുന്ന് ജനതയെ പെരുക്കുന്നു; \q2 അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു; \q1 അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം \q2 കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും \q2 കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു\f + \fr 9:3 \fr*\fq ആനന്ദിക്കുന്നതു \fq*\ft ആന്ദിക്കുന്നവരെപോലെയും എന്നുമാകാം. \ft*\f*പോലെയും ആകുന്നു. \q1 \v 4 അവൻ ചുമക്കുന്ന നുകവും \q2 അവന്‍റെ ചുമലിലെ കോലും \q1 അവനെ ദണ്ഡിപ്പിക്കുന്നവന്‍റെ വടിയും \q2 മിദ്യാന്‍റെ നാളിലെപ്പോലെ \q2 അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു. \q1 \v 5 ഒച്ചയോടെ ചവിട്ടി നടക്കുന്ന \q2 യോദ്ധാവിന്‍റെ ചെരിപ്പൊക്കെയും \q1 രക്തംപുരണ്ട വസ്ത്രവും \q2 വിറകുപോലെ തീക്ക് ഇരയായിത്തീരും. \q1 \v 6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; \q2 നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; \q1 ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും; \q2 അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, \q1 നിത്യപിതാവ്, സമാധാനപ്രഭു \q2 എന്നു പേര് വിളിക്കപ്പെടും. \q1 \v 7 അവന്‍റെ ആധിപത്യത്തിന്‍റെ വർദ്ധനയ്ക്കും \q2 സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല; \q1 ദാവീദിന്‍റെ സിംഹാസനത്തിലും \q2 അവന്‍റെ രാജത്വത്തിലും \q1 ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ \q2 ന്യായത്തോടും നീതിയോടും കൂടി \q2 സ്ഥാപിച്ചു നിലനിർത്തും; \q1 സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത \q2 അതിനെ നിവർത്തിക്കും. \s യഹോവയുടെ ക്രോധം യിസ്രായേലിനു നേരേ \b \q1 \v 8 കർത്താവ് യാക്കോബിൽ ഒരു വചനം അയച്ചു; \q2 അത് യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു. \q1 \v 9 “ഇഷ്ടികകൾ വീണുപോയി എങ്കിലും \q2 ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; \q1 കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും \q2 ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും” \q1 \v 10 എന്നിങ്ങനെ അഹങ്കാരത്തോടും \q2 ഹൃദയഗർവ്വത്തോടുംകൂടി പറയുന്ന \q1 എഫ്രയീമും ശമര്യനിവാസികളുമായ \q2 ജനമെല്ലാം അത് അറിയും. \q1 \v 11 അതുകൊണ്ട് യഹോവ രെസീന്‍റെ വൈരികളെ അവന്‍റെനേരെ ഉയർത്തി, \q2 അവന്‍റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു. \q1 \v 12 അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ; \q2 അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. \q1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ \q2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. \b \q1 \v 13 എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല; \q2 സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല. \q1 \v 14 അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു \q2 തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും \q2 ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും. \q1 \v 15 മൂപ്പനും മാന്യപുരുഷനും തന്നെ തല; \q2 അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നെ വാൽ. \q1 \v 16 ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; \q2 അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു. \q1 \v 17 അതുകൊണ്ട് കർത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കുകയില്ല; \q2 അവരുടെ അനാഥന്മാരോടും വിധവമാരോടും അവിടുത്തേക്കു കരുണ തോന്നുകയുമില്ല; \q1 എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; \q2 എല്ലാ വായും ബുദ്ധികേട്‌ സംസാരിക്കുന്നു. \q1 ഇത് എല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ \q2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. \b \q1 \v 18 ദുഷ്ടത തീപോലെ ജ്വലിക്കുന്നു; \q2 അത് മുൾച്ചെടികളും മുള്ളുകളും ദഹിപ്പിക്കുന്നു; \q1 വനത്തിലെ കുറ്റിക്കാടുകളിൽ കത്തുന്നു; \q2 പുകത്തൂണുകളായി ഉരുണ്ടുയരുന്നു. \q1 \v 19 സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; \q2 ജനവും തീയ്ക്ക് ഇരയായിരിക്കുന്നു; \q2 ഒരുത്തനും തന്‍റെ സഹോദരനെ ആദരിക്കുന്നില്ല. \q1 \v 20 ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; \q2 ഇടത്തുഭാഗവും തിന്നും; തൃപ്തിവരുകയുമില്ല; \q1 ഓരോരുത്തൻ അവനവന്‍റെ കുഞ്ഞുങ്ങളുടെ \q2 മാംസം തിന്നുകളയുന്നു. \q1 \v 21 മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; \q2 അവർ ഇരുവരും യെഹൂദാക്കു വിരോധമായിരിക്കുന്നു. \q1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ \q2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. \c 10 \b \q1 \v 1 ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുവാനും \q2 എന്‍റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും \q1 വിധവമാർ അവർക്ക് കൊള്ളയായിത്തീരുവാനും \q2 അനാഥന്മാരെ അവർക്ക് ഇരയാക്കുവാനും തക്കവിധം \q1 \v 2 നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും \q2 അനർത്ഥം എഴുതിവയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! \q1 \v 3 സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന \q2 വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? \q1 സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? \q2 നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും? \q1 \v 4 അവർ ബദ്ധന്മാരുടെ കീഴിൽ കുനിയുകയും \q2 കൊല്ലപ്പെട്ടവരുടെ കീഴിൽ വീഴുകയും ചെയ്യുകയേയുള്ളു. \q1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ \q2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. \s അശ്ശൂരിന്‍റെമേൽ ദൈവത്തിന്‍റെ ന്യായവിധി \b \q1 \v 5 “എന്‍റെ കോപത്തിന്‍റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! \q2 അവരുടെ കൈയിലെ വടി എന്‍റെ ക്രോധം ആകുന്നു. \q1 \v 6 ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; \q2 എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; \q1 അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും \q2 തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ. \q1 \v 7 അശ്ശൂരോ അങ്ങനെയല്ല നിരൂപിക്കുന്നത്; \q2 തന്‍റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; \q1 നശിപ്പിക്കുവാനും അനേകം ജനതകളെ \q2 ഛേദിച്ചുകളയുവാനുമാകുന്നു അവന്‍റെ താത്പര്യം. \q1 \v 8 അവൻ പറയുന്നത്: \q1 ‘എന്‍റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ? \q2 \v 9 കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? \q2 ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? \q2 ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ? \q1 \v 10 യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ \q2 വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന \q1 മിഥ്യാമൂർത്തികളുടെ രാജ്യങ്ങളെ \q2 എന്‍റെ കൈ എത്തിപ്പിടിച്ചിരിക്കെ, \q1 \v 11 ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ \q2 ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്യുകയില്ലയോ?” \b \p \v 12 അതുകൊണ്ട് കർത്താവ് സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്‍റെ പ്രവൃത്തിയെല്ലാം തീർത്തശേഷം, “ഞാൻ അശ്ശൂർരാജാവിന്‍റെ അഹങ്കാരമുള്ള ഹൃദയത്തിന്‍റെ ഫലത്തെയും അവന്‍റെ ഉന്നതഭാവത്തിന്‍റെ മഹിമയെയും സന്ദർശിക്കും. \b \q1 \v 13 ‘എന്‍റെ കൈയുടെ ശക്തികൊണ്ടും \q2 എന്‍റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; \q1 ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും \q2 അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും \q1 പരാക്രമിയെപ്പോലെ\f + \fr 10:13 \fr*\fq പരാക്രമിയെപ്പോലെ \fq*\ft കാളക്കൂറ്റനെപ്പോലെ\ft*\f* സിംഹാസനസ്ഥന്മാരെ \q2 താഴ്ത്തുകയും ചെയ്തിരിക്കുന്നു. \q1 \v 14 എന്‍റെ കൈ ജനതകളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; \q2 ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, \q1 ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; \q2 ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ \q1 ചിലയ്ക്കുകയോ ചെയ്യുവാൻ ഒന്നും ഉണ്ടായിരുന്നില്ല’ \q2 എന്നു അവൻ പറയുന്നുവല്ലോ.” \b \q1 \v 15 വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? \q2 അറുക്കുന്നവനോട് ഈർച്ചവാൾ വലിപ്പം കാട്ടുമോ? \q1 അതോ, വടിപിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും \q2 മരമല്ലാത്തവനെ കോൽ ഉയർത്തുന്നതുപോലെയും ആകുന്നു. \q1 \v 16 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് \q2 അവന്‍റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; \q1 അവന്‍റെ മഹത്ത്വത്തിൻ കീഴിൽ \q2 തീ കത്തുംപോലെ ഒന്ന് കത്തും. \q1 \v 17 യിസ്രായേലിന്‍റെ ദൈവം ഒരു തീയായും \q2 അവന്‍റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; \q1 അത് കത്തി, ഒരു ദിവസംകൊണ്ട് \q2 അവന്‍റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും. \q1 \v 18 അവൻ അവന്‍റെ കാടിന്‍റെയും തോട്ടത്തിന്‍റെയും \q2 മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; \q2 അത് ഒരു രോഗി ക്ഷയിച്ചു പോകുന്നത് പോലെയിരിക്കും. \q1 \v 19 അവന്‍റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; \q2 ഒരു ബാലന് അവയെ എണ്ണി എഴുതാം. \b \p \v 20 ആ നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും അവരെ അടിച്ചവനെ\f + \fr 10:20 \fr*\ft അശൂര്‍ രാജാവ്\ft*\f* ഇനി ആശ്രയിക്കാതെ, യിസ്രായേലിന്‍റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും. \v 21 ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്), യാക്കോബിന്‍റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്ക് മടങ്ങിവരും. \v 22 യിസ്രായേലേ, നിന്‍റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. \v 23 എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവ് സർവ്വഭൂമിയുടെയും മദ്ധ്യത്തിൽ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും. \p \v 24 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ വസിക്കുന്ന എന്‍റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കുകയും മിസ്രയീമിലെ രീതിയിൽ നിന്‍റെനേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടണ്ടാ. \v 25 ഇനി അല്പസമയം കഴിഞ്ഞ് എന്‍റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്‍റെ കോപവും തീർന്നുപോകും.” \v 26 ഓറേബ് പാറയ്ക്കരികിൽ വച്ചുള്ള മിദ്യാന്‍റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്‍റെനേരെ ഒരു ചമ്മട്ടി പൊക്കും; അവിടുന്ന് തന്‍റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും. \v 27 ആ നാളിൽ അവന്‍റെ ചുമട് നിന്‍റെ തോളിൽനിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; അഭിഷേകതൈലം\f + \fr 10:27 \fr*\fq അഭിഷേകതൈലം \fq*\ft പുഷ്ടിനിമിത്തം എന്നു മലയാളം ബൈബിളിൽ കാണുന്നു. \ft*\f* നിമിത്തം നുകം തകർന്നുപോകും. \b \q1 \v 28 അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; \q2 മിക്മാശിൽ തന്‍റെ പടക്കോപ്പു വച്ചിരിക്കുന്നു. \q1 \v 29 അവർ ചുരം കടന്നു; ഗേബയിൽ രാത്രിപാർത്തു; \q2 രാമ നടുങ്ങുന്നു; ശൗലിന്‍റെ ഗിബെയാ ഓടിപ്പോയി. \q1 \v 30 ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക; \q2 ലയേശേ, ശ്രദ്ധിച്ചു കേൾക്കുക; \q2 അനാഥോത്തേ, ഉത്തരം പറയുക. \q1 \v 31 മദ്മേനാ പലായനം ചെയ്യുന്നു; \q2 ഗെബീംനിവാസികൾ രക്ഷക്കായി ഓടുന്നു. \q1 \v 32 ഇന്ന് അവൻ നോബിൽ താമസിക്കും; \q2 യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവ്വതത്തിന്‍റെ നേരെ \q2 അവൻ കൈ കുലുക്കുന്നു. \b \q2 \v 33 സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; \q2 പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും \q2 ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. \q1 \v 34 അവൻ വനത്തിലെ കുറ്റിക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; \q2 ലെബാനോനും സര്‍വ്വശക്തന്‍റെ കയ്യാൽ വീണുപോകും. \c 11 \s സമാധാനപരമായ രാജ്യം \b \q1 \v 1 എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; \q2 അവന്‍റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും. \q1 \v 2 അവന്‍റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; \q2 ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്, \q1 ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്, \q2 പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ. \q1 \v 3 അവന്‍റെ ആനന്ദം യഹോവാഭക്തിയിൽ ആയിരിക്കും; \q2 അവൻ കണ്ണുകൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല; \q2 ചെവികൊണ്ട് കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല. \q1 \v 4 അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും \q2 ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും; \q1 തന്‍റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും; \q2 തന്‍റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും. \q1 \v 5 നീതി അവന്‍റെ നടുക്കെട്ടും \q2 വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും. \b \q1 \v 6 ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും; \q2 പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; \q1 പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും; \q2 ഒരു ചെറിയ കുട്ടി അവയെ നടത്തും. \q1 \v 7 പശു കരടിയോടുകൂടെ മേയും; \q2 അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; \q2 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. \q1 \v 8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്‍റെ മാളത്തിനു മുകളിൽ കളിക്കും; \q2 മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. \q1 \v 9 സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ \q2 ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ \q1 എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും \q2 ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല. \b \s പ്രവാസികളുടെ തിരിച്ചുവരവ് \p \v 10 ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജനതകൾ അന്വേഷിച്ചുവരും; അവന്‍റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും. \p \v 11 ആ നാളിൽ കർത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും\f + \fr 11:11 \fr*\fq സമുദ്രത്തിലെ ദ്വീപുകളിൽനിന്നും \fq*\ft പുരാതന ചരിത്രത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് ദൂരെയുള്ള രാജ്യങ്ങളെയാണ്\ft*\f* വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. \q1 \v 12 അവൻ ജനതകൾക്ക് ഒരു കൊടി ഉയർത്തി, \q2 യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ചേർക്കുകയും \q1 യെഹൂദായുടെ ചിതറിപ്പോയവരെ \q2 ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. \q1 \v 13 എഫ്രയീമിന്‍റെ അസൂയ നീങ്ങിപ്പോകും; \q2 യെഹൂദായെ എതിരിടുന്നവർ ഛേദിക്കപ്പെടും; \q1 എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; \q2 യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല. \q1 \v 14 അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; \q2 കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; \q1 ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; \q2 അമ്മോന്യർ അവരെ അനുസരിക്കും. \q1 \v 15 യഹോവ മിസ്രയീം കടലിന്‍റെ നാവിനു\f + \fr 11:15 \fr*\fq മിസ്രയീം കടലിന്‍റെ നാവിനു \fq*\ft മിസ്രയീമിലെ കടലിടുക്ക് (ന്യൂ കിംഗ് ജെയിംസ് വേർഷൻ). \ft*\f* ഉന്മൂലനാശം വരുത്തും; \q2 അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി \q1 അതിനെ അടിച്ച് ഏഴു കൈവഴികളാക്കി \q2 മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും. \q1 \v 16 മിസ്രയീം നിന്നു പുറപ്പെട്ട നാളിൽ \q2 യിസ്രായേലിനു ഉണ്ടായിരുന്നതുപോലെ, \q1 അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ \q2 ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത\f + \fr 11:16 \fr*\fq പ്രധാനപാത\fq*\ft രാജപാത, പ്രധാനപാത, പെരുവഴി, പ്രധാനവഴി. \ft*\f* ഉണ്ടാകും. \b \c 12 \s സ്തോത്രഗീതങ്ങൾ \b \q1 \v 1 ആ നാളിൽ നീ പറയുന്നത് എന്തെന്നാൽ: \q2 “യഹോവേ, അവിടുന്ന് എന്നോട് കോപിച്ചു \q1 അവിടുത്തെ കോപം മാറി, \q2 അവിടുന്ന് എന്നെ ആശ്വസിപ്പിച്ചിരിക്കുകയാൽ \q2 ഞാൻ അവിടുത്തേക്കു സ്തോത്രം ചെയ്യുന്നു. \b \q1 \v 2 ഇതാ, ദൈവം എന്‍റെ രക്ഷ; \q2 യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കുകകൊണ്ടും \q1 അവൻ എന്‍റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടും \q2 ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.” \b \q1 \v 3 അതുകൊണ്ട് നിങ്ങൾ സന്തോഷത്തോടെ \q2 രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും. \q1 \v 4 ആ നാളിൽ നിങ്ങൾ പറയുന്നത്: \q2 “യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; \q1 അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ; \q2 ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; \q2 അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ. \b \q1 \v 5 യഹോവയ്ക്ക് കീർത്തനം ചെയ്യുവിൻ; \q2 അവിടുന്ന് ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; \q2 ഇതു ഭൂമിയിൽ എല്ലായിടവും പ്രസിദ്ധമായിവരട്ടെ. \q1 \v 6 സീയോൻ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധദൈവം \q2 നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.” \b \c 13 \s ബാബേലിനെതിരേയുള്ള പ്രവചനം \p \v 1 ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം: \b \q1 \v 2 മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; \q2 അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു \q2 ശബ്ദം ഉയർത്തി അവരെ കൈവീശി വിളിക്കുവിൻ. \q1 \v 3 ഞാൻ എന്‍റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, \q2 എന്‍റെ ഔന്നത്യത്തിൽ ഉല്ലസിക്കുന്ന എന്‍റെ വീരന്മാരെ \q2 ഞാൻ എന്‍റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു. \q1 \v 4 ബഹുജനത്തിന്‍റെ ഘോഷംപോലെ \q2 പർവ്വതങ്ങളിൽ പുരുഷാരത്തിന്‍റെ ഒരു ഘോഷം! \q1 കൂടിയിരിക്കുന്ന ജനതകളുടെ രാജ്യങ്ങളുടെ ആരവം! \q2 സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ ഒന്നിച്ചുകൂട്ടുന്നു. \q1 \v 5 അവര്‍ ദൂരദേശത്തുനിന്നും \q2 ആകാശത്തിന്‍റെ അറ്റത്തുനിന്നും \q1 യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും \q2 ദേശത്തെ മുഴുവനും നശിപ്പിക്കുവാൻ വരുന്നു. \b \q1 \v 6 യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; \q2 അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു. \q1 \v 7 അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും; \q2 സകലഹൃദയവും ഉരുകിപ്പോകും. \q1 \v 8 അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്ക് പിടിപെടും; \q2 നോവുകിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; \q1 അവർ അന്യോന്യം തുറിച്ചുനോക്കും; \q2 അവരുടെ മുഖം ജ്വലിച്ചിരിക്കും. \b \q1 \v 9 ദേശത്തെ ശൂന്യമാക്കുവാനും \q2 പാപികളെ അതിൽനിന്ന് മുടിച്ചുകളയുവാനും \q1 യഹോവയുടെ ദിവസം ക്രൂരമായി \q2 ക്രോധത്തോടും അതികോപത്തോടും കൂടി വരുന്നു. \q1 \v 10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശം തരുകയില്ല; \q2 സൂര്യൻ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും; \q2 ചന്ദ്രൻ പ്രകാശം നല്കുകയുമില്ല. \b \q1 \v 11 ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും \q2 ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും; \q1 അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; \q2 ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും. \q1 \v 12 ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും \q2 ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും വിരളമാക്കും. \q1 \v 13 അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; \q2 സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും \q1 അവന്‍റെ ഉഗ്രകോപത്തിന്‍റെ നാളിലും \q2 ഭൂമി അതിന്‍റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും; \b \q1 \v 14 ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും \q2 ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും \q1 അവർ ഓരോരുത്തൻ അവനവന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് തിരിയും; \q2 ഓരോരുത്തൻ അവനവന്‍റെ സ്വദേശത്തിലേക്ക് ഓടിപ്പോകും. \q1 \v 15 കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും; \q2 പിടിപെടുന്നവനെല്ലാം വാളാൽ വീഴും. \q1 \v 16 അവരുടെ കൺമുമ്പിൽ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും; \q2 അവരുടെ വീടുകളെ കൊള്ളയിടും; \q2 അവരുടെ ഭാര്യമാരെ അപമാനിക്കും. \b \q1 \v 17 ഞാൻ മേദ്യരെ അവർക്ക് വിരോധമായി ഉണർത്തും; \q2 അവർ വെള്ളിയെ കാര്യമാക്കുകയില്ല; \q2 പൊന്നിൽ അവർക്ക് താത്പര്യവുമില്ല. \q1 \v 18 അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും; \q2 ഗർഭഫലത്തോട് അവർക്ക് കരുണ തോന്നുകയില്ല; \q2 പൈതങ്ങളെയും അവർ ആദരിക്കുകയില്ല. \b \q1 \v 19 രാജ്യങ്ങളുടെ മഹത്ത്വവും \q2 കൽദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, \q1 ദൈവം സൊദോമിനെയും ഗൊമോറയെയും \q2 മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും. \q1 \v 20 അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല; \q2 തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല; \q1 അരാബ്യക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല; \q2 ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല. \q1 \v 21 മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും; \q2 അവരുടെ വീടുകളിൽ മൂങ്ങാ നിറയും; \q1 ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും; \q2 ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും\f + \fr 13:21 \fr*\fq ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും \fq*\ft കാട്ടാടുകൾ അവിടെ തുള്ളിനടക്കും എന്നുമാകാം. \ft*\f*. \q1 \v 22 അവരുടെ അരമനകളിൽ ചെന്നായ്ക്കളും \q2 \f + \fr 13:22 \fr*\fq ചെന്നായ്ക്കളും \fq*\ft കഴുതപ്പുലികളും എന്നും മറ്റ് വിവർത്തനത്തിൽ കാണാം. \ft*\f*അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓരിയിടും; \q1 അതിന്‍റെ സമയം അടുത്തിരിക്കുന്നു; \q2 അതിന്‍റെ കാലം ദീർഘിച്ചുപോവുകയുമില്ല. \c 14 \s യെഹൂദായുടെ പുനഃസ്ഥാപനം \p \v 1 യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോട് ചേർന്നുകൊള്ളും. \v 2 ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്ക് കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും. \p \v 3 യഹോവ നിന്‍റെ വ്യസനവും നിന്‍റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്‍റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നല്കുന്ന നാളിൽ \v 4 നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: \b \q1 പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! \q2 സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! \q1 \v 5 യഹോവ ദുഷ്ടന്മാരുടെ വടിയും \q2 ഭരണാധിപന്മാരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. \q1 \v 6 വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും \q2 ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ \q1 ജനതകളെ കോപത്തോടെ \q2 ഭരിക്കുകയും ചെയ്തവനെ തന്നെ. \q1 \v 7 സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; \q2 അവർ ആർത്തുപാടുന്നു. \q1 \v 8 സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ചു, \q1 “നീ വീണുകിടന്നതുമുതൽ \q2 ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു. \q1 \v 9 നിന്‍റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ \q2 താഴെ പാതാളം നിന്‍റെ നിമിത്തം ഇളകിയിരിക്കുന്നു; \q1 അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ \q2 പ്രേതന്മാരെ ഉണർത്തുകയും \q1 ജനതകളുടെ സകല രാജാക്കന്മാരെയും \q2 സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു. \q1 \v 10 അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? \q2 നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ?” എന്നു പറയും. \q1 \v 11 നിന്‍റെ ആഡംബരവും വാദ്യഘോഷവും \q2 പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; \q1 നിന്‍റെ കീഴിൽ പുഴുക്കളെ വിരിച്ചിരിക്കുന്നു; \q2 കൃമികൾ നിനക്കു പുതപ്പായിരിക്കുന്നു. \b \q1 \v 12 അരുണോദയപുത്രനായ ശുക്രാ, \q2 നീ എങ്ങനെ ആകാശത്തുനിന്നു വീണു! \q1 ജനതകളെ താഴ്ത്തിക്കളഞ്ഞവനേ, \q2 നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു! \q1 \v 13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; \q2 എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; \q1 ഉത്തരദിക്കിന്‍റെ അതിർത്തിയിൽ \q2 സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; \q1 \v 14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; \q2 ഞാൻ അത്യുന്നതനോടു സമനാകും” \q2 എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്. \q1 \v 15 എന്നാൽ നീ പാതാളത്തിലേക്ക്, \q2 നാശകൂപത്തിന്‍റെ അടിയിലേക്കു തന്നെ വീഴും. \b \q1 \v 16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി.“ \q2 ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും \q1 \v 17 ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും \q2 അതിലെ പട്ടണങ്ങളെ ഇടിച്ചുകളയുകയും \q1 തന്‍റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കുകയും \q2 ചെയ്തവൻ ഇവനല്ലയോ” എന്നു നിരൂപിക്കും. \b \q1 \v 18 ജനതകളുടെ രാജാക്കന്മാർ എല്ലാവരും, അവരെല്ലാവരും തന്നെ \q2 ഒരോരുത്തൻ അവനവന്‍റെ ഭവനത്തിൽ മഹത്ത്വത്തോടെ കിടന്നുറങ്ങുന്നു. \q1 \v 19 നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും \q2 വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം \q1 ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി \q2 ചവിട്ടിമെതിച്ച ശവംപോലെയും \q2 നിന്‍റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു. \q1 \v 20 നീ നിന്‍റെ ദേശത്തെ നശിപ്പിച്ചു, \q2 നിന്‍റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു \q1 നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാവുകയില്ല; \q2 ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്‍ക്കുകയില്ല. \q1 \v 21 അവന്‍റെ മക്കൾ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും \q2 ഭൂതലത്തിന്‍റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറയ്ക്കുകയും \q1 ചെയ്യാതിരിക്കേണ്ടതിന് അവർക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യം നിമിത്തം \q2 ഒരു കൊലനിലം ഒരുക്കിക്കൊള്ളുവിൻ. \b \s ബാബേലിനെ നശിപ്പിക്കും \p \v 22 “ഞാൻ അവർക്ക് വിരോധമായി എഴുന്നേല്‍ക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും സന്തതിയെയും പിൻതലമുറയെയും ഛേദിച്ചുകളയും” എന്നു യഹോവ അരുളിച്ചെയ്യുന്നു. \v 23 “ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്‍റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. \s അശ്ശൂരിനെക്കുറിച്ചുള്ള പ്രവാചകം \p \v 24 സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: \q1 “ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; \q2 ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും. \q1 \v 25 എന്‍റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും; \q2 എന്‍റെ പർവ്വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; \q1 അങ്ങനെ അവന്‍റെ നുകം അവരുടെമേൽനിന്നു നീങ്ങും; \q2 അവന്‍റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും.” \q1 \v 26 സർവ്വഭൂമിയെയും കുറിച്ച് നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; \q2 സകലജനതകളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതുതന്നെ. \q1 \v 27 സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; \q2 അത് ദുർബ്ബലമാക്കുന്നവനാര്? \q1 അവന്‍റെ കൈ നീട്ടിയിരിക്കുന്നു; \q2 അത് മടക്കുന്നവനാര്? \s ഫെലിസ്ത്യ ദേശത്തെക്കുറിച്ചുള്ള പ്രവാചകം \p \v 28 ആഹാസ്‌രാജാവ് മരിച്ച വർഷം ഈ പ്രവാചകം ഉണ്ടായി: \q1 \v 29 സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, \q2 നിന്നെ അടിച്ചവന്‍റെ വടി ഒടിഞ്ഞിരിക്കുകകൊണ്ടു നീ സന്തോഷിക്കേണ്ടാ; \q1 സർപ്പത്തിന്‍റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; \q2 അതിന്‍റെ ഫലം\f + \fr 14:29 \fr*\fq അതിന്‍റെ ഫലം \fq*\ft അവന്‍റെ ഫലം അല്ലെങ്കിൽ അതിന്‍റെ സന്തതി എന്നുമാകാം. \ft*\f*, പറക്കുന്ന അഗ്നിസർപ്പമായിരിക്കും. \q1 \v 30 എളിയവരുടെ\f + \fr 14:30 \fr*\fq എളിയവരുടെ \fq*\ft ദരിദ്രരില്‍ ദരിദ്രരായവരുടെ\ft*\f* ആദ്യജാതന്മാർ ഭക്ഷണം കഴിക്കും; \q2 ദരിദ്രന്മാർ നിർഭയമായി കിടക്കും; \q1 എന്നാൽ നിന്‍റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; \q2 നിന്‍റെ ശേഷിപ്പിനെ അവൻ കൊല്ലും. \q1 \v 31 വാതിലേ, അലറുക; പട്ടണമേ നിലവിളിക്കുക; \q2 സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, നീ അലിഞ്ഞുപോയി; \q1 വടക്കുനിന്ന് ഒരു പുകവരുന്നു; \q2 അവന്‍റെ അണികളിൽ ഉഴന്നുനടക്കുന്ന\f + \fr 14:31 \fr*\fq ഉഴന്നുനടക്കുന്ന \fq*\ft ഇവിടെ അര്‍ത്ഥമാക്കുന്നത് ചിട്ട തെറ്റിച്ച ഒരുത്തനും ഇല്ല എന്നതാണ്. \ft*\f* ഒരുത്തനും ഇല്ല. \b \q1 \v 32 ജനതകളുടെ ദൂതന്മാർക്ക് കിട്ടുന്ന മറുപടി: \q2 “യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; \q2 അവിടെ അവന്‍റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും” എന്നത്രേ. \b \c 15 \s മോവാബിനെക്കുറിച്ചുള്ള പ്രവാചകം \p \v 1 മോവാബിനെക്കുറിച്ചുള്ള പ്രവാചകം: \q1 ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; \q2 ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു. \q1 \v 2 ബയീത്തും ദീബോനും കരയേണ്ടതിനു \q2 പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; \q1 നെബോവിലും മെദേബയിലും \q2 മോവാബ് നിലവിളിക്കുന്നു; \q1 അവരുടെ തലയെല്ലാം മുണ്ഡനംചെയ്തും \q2 താടിയെല്ലാം കത്രിച്ചും ഇരിക്കുന്നു. \q1 \v 3 അവരുടെ തെരുവീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു; \q2 അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും \q2 എല്ലാവരും അലമുറയിട്ടു കരയുന്നു. \q1 \v 4 ഹെശ്ബോനും എലെയാലേയും നിലവിളിക്കുന്നു; \q2 അവരുടെ ഒച്ച യാഹസ് വരെ കേൾക്കുന്നു; \q1 അതുകൊണ്ട് മോവാബിന്‍റെ ആയുധധാരികൾ അലറുന്നു; \q2 അവന്‍റെ പ്രാണൻ അവന്‍റെ ഉള്ളിൽ നടങ്ങുന്നു. \b \q1 \v 5 എന്‍റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; \q2 അതിലെ അഭയാര്‍ത്ഥികൾ സോവാരിലേക്കും \q1 എഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു; \q2 ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി \q2 അവർ കരഞ്ഞുംകൊണ്ട് കയറിച്ചെല്ലുന്നു; \q1 ഹോരോനയീമിലേക്കുള്ള വഴിയിൽ \q2 അവർ നാശത്തിന്‍റെ നിലവിളികൂട്ടുന്നു. \q1 \v 6 നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; \q2 അതുകൊണ്ട് പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, \q2 പച്ചയായ സകലവും ഇല്ലാതെയായിരിക്കുന്നു. \q1 \v 7 അതിനാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും \q2 അലരിത്തോട്ടിനക്കരയിലേക്ക് എടുത്തുകൊണ്ടുപോകുന്നു. \q1 \v 8 നിലവിളി മോവാബിന്‍റെ അതിർത്തികളെ ചുറ്റിയിരിക്കുന്നു; \q2 അലർച്ച എഗ്ലയീംവരെയും \q2 കൂകൽ ബേർ-ഏലീം വരെയും എത്തിയിരിക്കുന്നു. \q1 \v 9 ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; \q2 ഞാൻ ദീമോന്‍റെമേൽ ഇതിലധികം വരുത്തും; \q1 മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും \q2 ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും. \c 16 \b \q1 \v 1 നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ \q2 സേലയിൽനിന്നു മരുഭൂമിവഴിയായി \q1 സീയോൻപുത്രിയുടെ പർവ്വതത്തിലേക്കു \q2 കൊടുത്തയയ്ക്കുവിൻ. \q1 \v 2 മോവാബിന്‍റെ പുത്രിമാർ \q2 കൂട് വിട്ടലയുന്ന പക്ഷികളെപ്പോലെ \q2 അർന്നോന്‍റെ കടവുകളിൽ ഇരിക്കും. \q1 \v 3 “ആലോചന പറഞ്ഞുതരുക; \q2 വിധിന്യായം നടത്തുക; \q1 നിന്‍റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; \q2 പുറത്താക്കപ്പെട്ടവരെ ഒളിപ്പിക്കുക; \q2 അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുത്. \q1 \v 4 മോവാബിന്‍റെ പുറത്താക്കപ്പെട്ടവർ \q2 നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ; \q1 കവർച്ചക്കാരന്‍റെ മുമ്പിൽ നീ \q2 അവർക്ക് ഒരു മറവായിരിക്കുക.” \b \q1 എന്നാൽ പീഡകൻ ഇല്ലാതെയാകും; \q2 കവർച്ച അവസാനിക്കും; \q1 ചവിട്ടിക്കളയുന്നവർ \q2 ദേശത്തുനിന്ന് മുടിഞ്ഞുപോകും. \q1 \v 5 അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; \q2 അതിന്മേൽ ദാവീദിന്‍റെ കൂടാരത്തിൽനിന്ന് \q1 ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും \q2 നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും. \q1 \v 6 ഞങ്ങൾ മോവാബിന്‍റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; \q2 അവൻ മഹാഗർവ്വിയാകുന്നു; \q1 അവന്‍റെ നിഗളത്തെയും ഡംഭത്തെയും \q2 ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്. \q1 \v 7 അതുകൊണ്ട് മോവാബിനെപ്പറ്റി മോവാബ് തന്നെ അലമുറയിടും; \q2 എല്ലാവരും അലമുറയിടും; കീർ-ഹരേശെത്തിന്‍റെ മുന്തിരിയടകളെക്കുറിച്ചു\f + \fr 16:7 \fr*\fq മുന്തിരിയടകളെക്കുറിച്ചു \fq*\ft ജനങ്ങളെക്കുറിച്ച്\ft*\f* \q2 നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും. \b \q1 \v 8 ഹെശ്ബോൻ വയലുകളും \q2 സിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; \q1 അതിലെ മേല്ത്തരമായ വള്ളി \q2 ജനതകളുടെ പ്രഭുക്കന്മാർ ഒടിച്ചുകളഞ്ഞു; \q1 അത് യസേർവരെ നീണ്ടു \q2 മരുഭൂമിവരെ പടർന്നിരുന്നു; \q1 അതിന്‍റെ ശാഖകൾ പടർന്ന് \q2 കടൽ കടന്നിരുന്നു. \q1 \v 9 അതുകൊണ്ട് ഞാൻ യസേരിനോടുകൂടെ \q2 സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; \q1 ഹെശ്ബോനേ, എലെയാലേ, \q2 ഞാൻ നിന്നെ എന്‍റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; \q1 നിന്‍റെ വേനൽഫലങ്ങൾക്കും നിന്‍റെ കൊയ്ത്തിനും \q2 പോർവിളി നേരിട്ടിരിക്കുന്നു. \q1 \v 10 സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; \q2 മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; \q1 ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; \q2 മുന്തിരിക്കൊയ്ത്തിന്‍റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു. \q1 \v 11 അതുകൊണ്ട് എന്‍റെ ഉള്ളം മോവാബിനെക്കുറിച്ചും \q2 എന്‍റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും \q2 കിന്നരംപോലെ മുഴങ്ങുന്നു. \b \p \v 12 പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിക്കുവാൻ കടന്നാൽ അവന്‍റെ പ്രാർത്ഥനകൾക്ക് ഫലപ്രാപ്തിയുണ്ടാവുകയില്ല. \p \v 13 ഇതാകുന്നു യഹോവ പണ്ടുതന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം. \v 14 ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: “കൂലിക്കാരന്‍റെ വർഷംപോലെയുള്ള മൂന്നു വർഷത്തിനകം മോവാബിന്‍റെ മഹത്ത്വം അവന്‍റെ സർവ്വമഹാപുരുഷാരത്തോടുകൂടി തുച്ഛീകരിക്കപ്പെടും; അവന്‍റെ ശേഷിപ്പ് അത്യല്പവും ദുർബലവും ആയിരിക്കും.” \c 17 \s ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം \p \v 1 ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: \b \q1 “ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാത്തവിധം നീങ്ങിപ്പോയിരിക്കുന്നു; \q2 അത് ശൂന്യകൂമ്പാരമായിത്തീരും. \q1 \v 2 അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു; \q2 അവ ആട്ടിൻകൂട്ടങ്ങൾക്കായിരിക്കും; \q2 ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും. \q1 \v 3 എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; \q2 അരാമിൽ ശേഷിച്ചവർ യിസ്രായേൽ മക്കളുടെ മഹത്ത്വംപോലെയാകും” \q2 എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. \b \q1 \v 4 “ആ നാളിൽ യാക്കോബിന്‍റെ മഹത്ത്വം ക്ഷയിക്കും; \q2 അവന്‍റെ ദേഹപുഷ്ടി മെലിഞ്ഞുപോകും. \q1 \v 5 അത് കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു \q2 കൈകൊണ്ട് കതിരുകൾ കൊയ്യുംപോലെയും \q1 ഒരുത്തൻ രെഫയീം താഴ്വരയിൽ \q2 കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും. \q1 \v 6 ഒലിവ് തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടു മൂന്നു കായോ \q2 ഫലവൃക്ഷത്തിന്‍റെ ശിഖരങ്ങളിൽ നാലഞ്ചു കായോ \q1 ഇങ്ങനെ കാലാ പറിക്കുവാൻ ചിലതു ശേഷിച്ചിരിക്കും” \q2 എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു. \b \p \v 7 ആ നാളിൽ മനുഷ്യൻ തന്‍റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്‍റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും \v 8 തന്‍റെ സ്രഷ്ടാവിങ്കലേക്കു തിരിയുകയും അവന്‍റെ കണ്ണ് യിസ്രായേലിന്‍റെ പരിശുദ്ധനെ നോക്കുകയും ചെയ്യും. \p \v 9 ആ നാളിൽ അവന്‍റെ ഉറപ്പുള്ള പട്ടണങ്ങൾ അമോര്യരും ഹിവ്യരും യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും. \b \q1 \v 10 നിന്‍റെ രക്ഷയുടെ ദൈവത്തെ നീ മറന്നു \q2 നിന്‍റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കുകകൊണ്ടു \q1 നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി \q2 അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികൾ നടുന്നു. \q1 \v 11 നടുന്ന ദിവസത്തിൽ നീ അതിന് വേലി കെട്ടുകയും \q2 രാവിലെ നിന്‍റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; \q1 എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും \q2 തട്ടുന്ന ദിവസത്തിൽ കൊയ്ത്ത് പൊയ്പോകും. \b \q1 \v 12 അയ്യോ, അനേകജനതകളുടെ മുഴക്കം; \q2 അവർ കടലിന്‍റെ മുഴക്കംപോലെ മുഴങ്ങുന്നു! \q1 അയ്യോ, വംശങ്ങളുടെ ഇരച്ചിൽ! \q2 അവർ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു. \q1 \v 13 വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു; \q2 എങ്കിലും അവിടുന്ന് അവരെ ശാസിക്കും; \q1 അപ്പോൾ അവർ ദൂരത്തേക്ക് ഓടിപ്പോകും; \q1 കാറ്റിനു മുമ്പിൽ പർവ്വതങ്ങളിലെ പതിർപോലെയും \q2 കൊടുങ്കാറ്റിനു മുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും. \q1 \v 14 സന്ധ്യാസമയത്ത് ഇതാ, ഭീതി! \q2 പ്രഭാതത്തിനു മുമ്പ് അവൻ ഇല്ലാതെയായി! \q1 ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും \q2 നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു. \b \c 18 \s കൂശിനെക്കുറിച്ചുള്ള പ്രവാചകം \b \q1 \v 1 അയ്യോ, കൂശിലെ നദികൾക്കരികിൽ \q2 ചിറകുകൾ ഉരയ്ക്കുന്നതുമായ ദേശമേ! \q1 \v 2 കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ \q2 ദൂതന്മാരെ അയയ്ക്കുന്നതുമായ ദേശമേ! \b \q1 ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും \q2 മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ, \q1 ആരംഭംമുതൽ ഇന്നുവരെ \q2 ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, \q1 അളക്കുന്നതും ചവിട്ടിക്കളയുന്നതും \q2 നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ \q2 ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ. \b \q1 \v 3 ഭൂതലത്തിലെ സർവ്വനിവാസികളും \q2 ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ, \q1 പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, \q2 നിങ്ങൾ നോക്കുവിൻ; \q2 കാഹളം ഊതുമ്പോൾ കേൾക്കുവിൻ. \q1 \v 4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: \q1 “വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, \q2 കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ \q2 മേഘം മഞ്ഞു പൊഴിക്കുമ്പോൾ, \q1 ഞാൻ എന്‍റെ നിവാസത്തിൽ \q2 സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.” \q1 \v 5 കൊയ്ത്തിനു മുമ്പ്, മൊട്ടിട്ടു കഴിഞ്ഞു, \q2 പൂവ് പൊഴിഞ്ഞു, മുന്തിരിങ്ങാ വിളയുമ്പോൾ, \q1 അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു \q2 ശാഖകൾ ചെത്തിക്കളയും. \q1 \v 6 അതെല്ലാം മലയിലെ കഴുകനും \q2 ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും; \q1 കഴുകൻ അതുകൊണ്ട് വേനൽ കഴിക്കും; \q2 ഭൂമിയിലെ സകലമൃഗവും \q2 അതുകൊണ്ട് ശൈത്യകാലം കഴിക്കും. \b \q1 \v 7 ആ കാലത്ത് ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജനം, \q2 ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജനം, \q1 അളക്കുന്നതും ചവിട്ടിക്കളയുന്നതും \q2 നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനത തന്നെ, \q1 സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു \q2 സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുല്‍ക്കാഴ്ച കൊണ്ടുവരും. \b \c 19 \s മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം \p \v 1 മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: \b \q1 യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; \q2 അപ്പോൾ മിസ്രയീമിലെ മിഥ്യാമൂർത്തികൾ \q1 അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും \q2 മിസ്രയീമിന്‍റെ ഹൃദയം അതിന്‍റെ ഉള്ളിൽ ഉരുകുകയും ചെയ്യും. \q1 \v 2 “ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; \q2 അവർ ഓരോരുത്തൻ അവനവന്‍റെ സഹോദരനോടും \q1 ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോടും \q2 പട്ടണം പട്ടണത്തോടും \q2 രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും. \q1 \v 3 മിസ്രയീമിന്‍റെ ചൈതന്യം അതിന്‍റെ ഉള്ളിൽ ഒഴിഞ്ഞുപോകും; \q2 ഞാൻ അതിന്‍റെ ആലോചനയെ നശിപ്പിക്കും; \q1 അപ്പോൾ അവർ മിഥ്യാമൂർത്തികളോടും \q2 മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും \q2 ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും. \q1 \v 4 ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്‍റെ കയ്യിൽ ഏല്പിക്കും; \q2 ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും” \q2 എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. \b \q1 \v 5 സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; \q2 നദി വറ്റി ഉണങ്ങിപ്പോകും. \q1 \v 6 നദികൾക്കു നാറ്റം പിടിക്കും; \q2 മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; \q2 ഞാങ്ങണയും ഓടപ്പുല്ലും\f + \fr 19:6 \fr*\fq ഓടപ്പുല്ലും\fq*\ft നദിയരികെ വളരുന്ന ഒരുതരം സസ്യം. \ft*\f* വാടിപ്പോകും. \q1 \v 7 നദിക്കരികിലും നദീതീരത്തും ഉള്ള പുല്പുറങ്ങളും \q2 നദീതീരത്തു വിതച്ച സകലവും \q2 ഉണങ്ങി പറന്ന് ഇല്ലാതെപോകും. \q1 \v 8 മീൻ പിടിക്കുന്നവർ വിലപിക്കും; \q2 നദിയിൽ ചൂണ്ടൽ ഇടുന്നവരെല്ലാം ദുഃഖിക്കും; \q2 വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും. \q1 \v 9 ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും \q2 വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും. \q1 \v 10 രാജ്യത്തിന്‍റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; \q2 കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും. \b \q1 \v 11 സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; \q2 ഫറവോന്‍റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായി തീർന്നിരിക്കുന്നു; \q1 “ഞാൻ ജ്ഞാനികളുടെ മകൻ, \q2 പുരാതനരാജാക്കന്മാരുടെ മകൻ” \q2 എന്നിപ്രകാരം നിങ്ങൾ ഫറവോനോട് പറയുന്നത് എങ്ങനെ? \q1 \v 12 നിന്‍റെ ജ്ഞാനികൾ എവിടെ? \q2 അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; \q1 സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചത് \q2 അവർ എന്തെന്ന് ഗ്രഹിക്കട്ടെ. \q1 \v 13 സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു; \q2 നോഫിലെ \f + \fr 19:13 \fr*\fq നോഫിലെ \fq*\ft മെംഫിസിലെ\ft*\f*പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; \q1 മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ \q2 അതിനെ തെറ്റിച്ചുകളഞ്ഞു. \q1 \v 14 യഹോവ അതിന്‍റെ നടുവിൽ മനോവിഭ്രമം പകർന്നു; \q2 ലഹരിപിടിച്ചവൻ തന്‍റെ ഛർദ്ദിയിൽ വേച്ചുനടക്കുന്നതുപോലെ \q1 അവർ മിസ്രയീമിനെ അതിന്‍റെ സകലപ്രവൃത്തിയിലും \q2 തെറ്റിനടക്കുമാറാക്കിയിരിക്കുന്നു. \q1 \v 15 തലയ്‌ക്കോ വാലിനോ പനമ്പട്ടയ്‌ക്കോ പോട്ടപ്പുല്ലിനോ \q2 മിസ്രയീമിനുവേണ്ടി നിർവഹിക്കേണ്ടുന്ന \q2 ഒരു പ്രവൃത്തിയും ചെയ്യുവാനുണ്ടായിരിക്കുകയില്ല. \b \p \v 16 ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും. \v 17 യെഹൂദാദേശം മിസ്രയീമിന് ഭയങ്കരമായിരിക്കും; അതിന്‍റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിന് വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും. \p \v 18 ആ നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും. \p \v 19 ആ നാളിൽ മിസ്രയീമിന്‍റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്‍റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും. \v 20 അത് മിസ്രയീമിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും. \v 21 അങ്ങനെ യഹോവ മിസ്രയീമിന് സ്വയം വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞ് യാഗവും വഴിപാടും അർപ്പിക്കുകയും യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് അതിനെ നിവർത്തിക്കുകയും ചെയ്യും. \v 22 യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരിയുകയും അവൻ അവരുടെ പ്രാർത്ഥന കേട്ടു അവരെ സൗഖ്യമാക്കുകയും ചെയ്യും. \p \v 23 ആ നാളിൽ മിസ്രയീമിൽ നിന്ന് അശ്ശൂരിലേക്ക് ഒരു പ്രധാനപാത ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂര്യരോടുകൂടി ആരാധന കഴിക്കും. \v 24 ആ നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യത്തിൽ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടി മൂന്നാമതായിരിക്കും. \v 25 സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: “എന്‍റെ ജനമായ മിസ്രയീമും എന്‍റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്‍റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്നു അരുളിച്ചെയ്യും. \c 20 \s മിസ്രയീമിനും കൂശിനും എതിരെയുള്ള പ്രവചനം \p \v 1 അശ്ശൂർ രാജാവായ സർഗ്ഗോന്‍റെ കല്പനപ്രകാരം സേനാപതി\f + \fr 20:1 \fr*\fq സേനാപതി \fq*\ft തര്‍ത്താന്‍\ft*\f* അസ്തോദിലേക്കു ചെന്നു അശ്ദോദിനോടു യുദ്ധം ചെയ്തു അതിനെ പിടിച്ച വർഷം, \v 2 ആ കാലത്തുതന്നെ, യഹോവ ആമോസിന്‍റെ മകനായ യെശയ്യാവിനോട്: “നീ ചെന്നു നിന്‍റെ അരയിൽനിന്നു ചാക്കുവസ്ത്രം അഴിച്ചുവച്ചു കാലിൽനിന്ന് ചെരിപ്പും ഊരിക്കളയുക” എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു. \p \v 3 പിന്നെ യഹോവ അരുളിച്ചെയ്തത്; “എന്‍റെ ദാസനായ യെശയ്യാവ് മിസ്രയീമിനും കൂശിനും അടയാളവും അത്ഭുതവും ആയി മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ, \v 4 അശ്ശൂർ രാജാവ് മിസ്രയീമില്‍ നിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും. \v 5 അങ്ങനെ അവർ അവരുടെ പ്രത്യാശയായിരുന്ന കൂശും അവരുടെ പുകഴ്ചയായിരുന്ന മിസ്രയീമും നിമിത്തം ഭ്രമിച്ചു ലജ്ജിക്കും. \v 6 ഈ കടല്ക്കരയിലെ നിവാസികൾ അന്നു: ‘അശ്ശൂർരാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും’ എന്നു പറയും.” \c 21 \s ബാബേലിനെതിരേയുള്ള പ്രവചനം \p \v 1 സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: \b \q1 തെക്ക് ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, \q2 അത് മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ വരുന്നു! \q1 \v 2 അസഹ്യപ്പെടുത്തുന്ന ഒരു ദർശനം എനിക്ക് വെളിപ്പെട്ടിരിക്കുന്നു; \q2 ദ്രോഹി ദ്രോഹം ചെയ്യുന്നു; \q1 കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. \q2 ഏലാമേ, കയറിച്ചെല്ലുക, \q1 മേദ്യയേ, നിരോധിച്ചുകൊള്ളുക; \q2 അതിന്‍റെ ഞരക്കമെല്ലാം ഞാൻ നിർത്തിക്കളയും. \q1 \v 3 അതുകൊണ്ട് എന്‍റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; \q2 നോവുകിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; \q1 എനിക്ക് ചെവി കേട്ടുകൂടാത്തവിധം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; \q2 കണ്ണ് കാണാത്തവിധം ഞാൻ പരിഭ്രമിച്ചിരിക്കുന്നു. \q1 \v 4 എന്‍റെ ഹൃദയം പതറുന്നു; \q2 ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; \q1 ഞാൻ കാംക്ഷിച്ച സന്ധ്യാസമയം \q2 അവിടുന്ന് എനിക്ക് വിറയലാക്കിത്തീർത്തു. \q1 \v 5 മേശ ഒരുക്കുവിൻ; \q2 പരവതാനി വിരിക്കുവിൻ; \q2 ഭക്ഷിച്ചു പാനം ചെയ്യുവിൻ; \q1 പ്രഭുക്കന്മാരേ, എഴുന്നേല്ക്കുവിൻ; \q2 പരിചക്ക് എണ്ണ പൂശുവിൻ. \q1 \v 6 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “നീ ചെന്നു ഒരു കാവല്ക്കാരനെ നിർത്തിക്കൊള്ളുക; \q2 അവൻ കാണുന്നത് അറിയിക്കട്ടെ. \q1 \v 7 ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയേയും \q2 കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ \q2 അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ.” \b \q1 \v 8 അവൻ ഒരു സിംഹംപോലെ അലറി: \q2 “കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; \q2 രാത്രിമുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു. \q1 \v 9 ഇതാ, ഒരു കൂട്ടം കുതിരപ്പടയാളികൾ; \q2 ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു” എന്നു പറഞ്ഞു. \q1 “വീണു, ബാബേൽ വീണു! \q2 അതിലെ ദേവന്മാരുടെ വിഗ്രഹങ്ങൾ സകലവും \q2 നിലത്തുവീണു തകർന്നുകിടക്കുന്നു” എന്നും അവൻ പറഞ്ഞു. \q1 \v 10 എന്‍റെ മെതിയേ, എന്‍റെ കളത്തിലെ ധാന്യമേ, \q2 യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു \q2 ഞാൻ കേട്ടിട്ടുള്ളത് നിങ്ങളോട് അറിയിച്ചിരിക്കുന്നു. \s ഏദോമിനെതിരേയുള്ള പ്രവചനം \p \v 11 ദൂമയെക്കുറിച്ചുള്ള\f + \fr 21:11 \fr*\fq ദൂമയെക്കുറിച്ചുള്ള \fq*\ft ഏദോമിന്‍റെ മറ്റൊരു പേര്\ft*\f* പ്രവാചകം: \q1 “കാവല്ക്കാരാ, രാത്രി എന്തായി? \q2 കാവല്ക്കാരാ, രാത്രി എന്തായി?” \q2 എന്നു ഒരുവൻ സേയീരിൽനിന്ന്\f + \fr 21:11 \fr*\fq സേയീരിൽനിന്ന് \fq*\ft ഏദോമിന്‍റെ മറ്റൊരു പേര്, ഉല്പത്തി 32:2 നോക്കുക\ft*\f* എന്നോട് വിളിച്ചുചോദിക്കുന്നു. \q1 \v 12 അതിന് കാവല്ക്കാരൻ: \q1 “പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; \q2 നിങ്ങൾക്ക് ചോദിക്കണമെങ്കിൽ ചോദിച്ചു കൊള്ളുവിൻ; പോയി വരുവിൻ” എന്നു പറഞ്ഞു. \s അറേബ്യക്കെതിരേയുള്ള പ്രവചനം \p \v 13 അറേബ്യയെക്കുറിച്ചുള്ള പ്രവാചകം: \q1 ദേദാന്യരുടെ സഞ്ചാരഗണങ്ങളേ, \q2 നിങ്ങൾ അറേബ്യയിലെ കാട്ടിൽ രാത്രി പാർക്കുവിൻ. \q1 \v 14 തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിൻ; \q2 ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്ക്കുവിൻ. \q1 \v 15 അവർ വാളിനെ ഒഴിഞ്ഞ് ഓടിപ്പോകുന്നവരാകുന്നു; \q2 ഊരിയ വാളിനെയും \q1 കുലച്ച വില്ലിനെയും \q2 യുദ്ധത്തിന്‍റെ കെടുതിയെയും ഒഴിഞ്ഞ് ഓടുന്നവർ തന്നെ. \b \p \v 16 കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്‍റെ വർഷംപോലെയുള്ള ഒരു വർഷത്തിനകം കേദാരിന്‍റെ മഹത്ത്വം എല്ലാം ക്ഷയിച്ചുപോകും; \v 17 കേദാര്യരിൽ\f + \fr 21:17 \fr*\fq കേദാര്യരിൽ \fq*\ft അറേബ്യന്‍ മരുഭൂമിയിലെ ഒരു രാജ്യം\ft*\f* വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്‍റെ ദൈവമായ യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.” \c 22 \s യെരൂശലേമിനെക്കുറിച്ചുള്ള പ്രവചനം \p \v 1 ദർശനത്താഴ്വരയെക്കുറിച്ചുള്ള\f + \fr 22:1 \fr*\fq ദർശനത്താഴ്വരയെക്കുറിച്ചുള്ള \fq*\ft യെരൂശലേം\ft*\f* പ്രവാചകം: \q1 നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു \q2 നിങ്ങൾക്ക് എന്ത് ഭവിച്ചു? \q1 \v 2 അയ്യോ, കോലാഹലം നിറഞ്ഞും \q2 ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! \q1 ഉല്ലസിതനഗരമേ! നിന്‍റെ കൊല്ലപ്പെട്ടവർ വാളാൽ കൊല്ലപ്പെട്ടവരല്ല, \q2 യുദ്ധത്തിൽ മരിച്ചുപോയവരും അല്ല. \q1 \v 3 നിന്‍റെ ഭരണാധിപന്മാർ എല്ലാവരും ഒരുമിച്ച് ഓടിപ്പോയിരിക്കുന്നു; \q2 അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; \q1 നിന്നിൽ ഉണ്ടായിരുന്നവരെല്ലാം ദൂരത്ത് ഓടിപ്പോയിട്ടും \q2 ഒരുപോലെ ബദ്ധരായിരിക്കുന്നു. \q1 \v 4 അതുകൊണ്ട് ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്; \q2 ഞാൻ കൈപ്പോടെ കരയട്ടെ; \q1 എന്‍റെ ജനത്തിന്‍റെ നാശത്തെച്ചൊല്ലി \q2 എന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്.” \b \q1 \v 5 സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു \q2 ദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവും \q2 പരിഭ്രമവുമുള്ള ഒരു നാൾ വരുന്നു; \q1 മതിലുകളെ ഇടിച്ചുകളയുന്നതും \q2 മലകളോട് നിലവിളിക്കുന്നതും ആയ നാൾ തന്നെ. \q1 \v 6 ഏലാം, കാലാളും കുതിരപ്പടയും ഉള്ള \q2 സൈന്യത്തോടുകൂടി ആവനാഴിക\f + \fr 22:6 \fr*\fq ആവനാഴിക \fq*\ft അമ്പുകള്‍ ഇടുന്ന ഉറ. \ft*\f* എടുക്കുകയും \q2 കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു. \q1 \v 7 അങ്ങനെ നിന്‍റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; \q2 കുതിരപ്പട വാതില്ക്കൽ അണിനിരത്തും. \q1 \v 8 അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; \q2 അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി. \b \q1 \v 9 ദാവീദിൻ നഗരത്തിന്‍റെ ഇടിവുകൾ അനവധിയെന്നു കണ്ടു; \q2 താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, \q1 \v 10 യെരൂശലേമിലെ വീടുകൾ എണ്ണി, \q2 മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു. \f + \fr 22:10 \fr*\fq യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു. \fq*\ft നന്നാക്കിയെടുക്കുവാന്‍ പ്രയാസമായിരുന്നതും പുറത്തുള്ളതും അകത്തുള്ളതുമായ പട്ടണ മതിലുകള്‍ക്കിടയില്‍ സ്ഥിതി ചെയ്തിരുന്നതുമായ വീടുകള്‍ അവര്‍ തകര്‍ത്തുകളഞ്ഞു. മുന്‍പിലുള്ളതും പിന്‍പിലുള്ളതുമായ മതിലുകള്‍ വീടിന്‍റെ ഭാഗമായിരുന്നു. അവര്‍ തകര്‍ക്കപ്പെട്ട വീടുകളുടെ അകത്തേ മതിലിന്‍റെ കല്ലുകള്‍ ഉപയോഗിച്ച് പട്ടണത്തിന്‍റെ പുറത്തുള്ള മതിലിന്‍റെ കേടുപാടുകള്‍ തീര്‍ത്തു \ft*\f* \q1 \v 11 പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാൻ \q2 രണ്ടു മതിലുകളുടെ മദ്ധ്യത്തിൽ ഒരു ജലസംഭരണി ഉണ്ടാക്കി; \q1 എങ്കിലും അത് വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, \q2 പണ്ടുപണ്ടേ അത് രൂപകല്പന ചെയ്തവനെ ബഹുമാനിച്ചതുമില്ല. \b \q1 \v 12 അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് \q2 കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനും \q2 രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ \q1 \v 13 എന്നാൽ തല്‍സ്ഥാനത്ത് ആനന്ദവും സന്തോഷവും \q2 കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, \q1 വീഞ്ഞു കുടിക്കുക! “നാം തിന്നുക, കുടിക്കുക; \q2 നാളെ മരിക്കുമല്ലോ” എന്നിങ്ങനെ ആയിരുന്നു. \q1 \v 14 സൈന്യങ്ങളുടെ യഹോവ എന്‍റെ കാതിൽ വെളിപ്പെടുത്തിത്തന്നത്: \q2 “നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്ക് മോചിക്കപ്പെടുകയില്ല” \q2 എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. \p \v 15 സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: “നീ ചെന്നു ഭണ്ഡാരപതിയും\f + \fr 22:15 \fr*\fq ഭണ്ഡാരപതിയും \fq*\ft ഖജാന്‍ജി. \ft*\f* രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്; \v 16 നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്ക് വേണ്ടി? ഉയർന്ന ഒരു സ്ഥലത്ത് അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു. \v 17 ഹേ, ബലവാനായ മനുഷ്യാ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും. \v 18 അവൻ ഉഗ്രതയോടെ നിശ്ചയമായും നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്‍റെ യജമാനന്‍റെ ഗൃഹത്തിന്‍റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്‍റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും. \v 19 ഞാൻ നിന്നെ നിന്‍റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്‍റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ തള്ളിയിടും. \p \v 20 ആ നാളിൽ ഞാൻ ഹില്ക്കീയാവിന്‍റെ മകനായ എന്‍റെ ദാസനായ എല്യാക്കീമിനെ വിളിക്കും. \v 21 അവനെ ഞാൻ നിന്‍റെ മേലങ്കി ധരിപ്പിക്കും; നിന്‍റെ കച്ചകൊണ്ട് അവന്‍റെ അര കെട്ടും; നിന്‍റെ അധികാരം ഞാൻ അവന്‍റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും. \v 22 ഞാൻ ദാവീദ്ഗൃഹത്തിന്‍റെ താക്കോൽ അവന്‍റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല; അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല. \v 23 ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്‍റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും. \v 24 അവർ അവന്‍റെമേൽ അവന്‍റെ പിതൃഭവനത്തിന്‍റെ സകലമഹത്ത്വത്തെയും സന്തതിയെയും സന്തതിപരമ്പരയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും.” \p \v 25 “ആ നാളിൽ ഉറപ്പുള്ള സ്ഥലത്തു തറച്ചിരുന്ന ആണി ഇളകിപ്പോകും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അത് മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകുകയും ചെയ്യും യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.” \c 23 \s സോരിനെതിരേയുള്ള പ്രവചനം \p \v 1 സോരിനെക്കുറിച്ചുള്ള പ്രവാചകം: \q1 തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; \q2 ഒരു വീടും ശേഷിക്കാത്തവിധവും \q1 തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു; \q2 കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു. \q1 \v 2 സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിക്കുവിൻ; \q2 സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവ്യാപാരികള്‍ നിന്നെ നിറച്ചുവല്ലോ. \q1 \v 3 വലിയ വെള്ളത്തിന്മേൽ \q2 സീഹോർപ്രദേശത്തെ കൃഷിയും \q1 നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു; \q2 അത് ജനതകളുടെ ചന്ത ആയിരുന്നു. \b \q1 \v 4 സീദോനേ, ലജ്ജിച്ചുകൊള്ളുക; \q2 “എനിക്ക് നോവു കിട്ടിയിട്ടില്ല, \q1 ഞാൻ പ്രസവിച്ചിട്ടില്ല, \q2 ബാലന്മാരെ പോറ്റിയിട്ടില്ല, \q1 കന്യകമാരെ വളർത്തിയിട്ടുമില്ല” \q2 എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നെ, പറഞ്ഞിരിക്കുന്നു. \q1 \v 5 സോരിന്‍റെ വർത്തമാനം മിസ്രയീമിൽ എത്തുമ്പോൾ \q2 അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും. \q1 \v 6 തർശ്ശീശിലേക്കു കടന്നുചെല്ലുവിൻ; \q2 സമുദ്രതീരനിവാസികളേ, അലമുറയിടുവിൻ. \q1 \v 7 പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? \q2 സ്വന്തകാല് അതിനെ ദൂരത്ത് പ്രവാസം ചെയ്യുവാൻ വഹിച്ചു കൊണ്ടുപോകും. \b \q1 \v 8 കിരീടം നല്കുന്നതും വ്യാപാരപ്രഭുക്കന്മാരുള്ളതും \q2 ഭൂമിയിലെ മഹാന്മാരായ കച്ചവടക്കാരുള്ളതുമായ \q2 സോരിനെക്കുറിച്ച് അത് നിർണ്ണയിച്ചതാര്? \q1 \v 9 സകല മഹത്ത്വത്തിന്‍റെയും അഹങ്കാരത്തെ അശുദ്ധമാക്കേണ്ടതിനും \q2 ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിനും \q2 സൈന്യങ്ങളുടെ യഹോവ അത് നിർണ്ണയിച്ചിരിക്കുന്നു. \q1 \v 10 തർശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ \q2 നീ നൈൽനദിപോലെ നിന്‍റെ ദേശത്തെ കവിഞ്ഞൊഴുകുക. \q1 \v 11 അവിടുന്ന് സമുദ്രത്തിന്മേൽ കൈ നീട്ടി, \q2 രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; \q1 യഹോവ കനാനെക്കുറിച്ച്\f + \fr 23:11 \fr*\fq കനാനെക്കുറിച്ച് \fq*\ft ഫോയ്നീക്യ\ft*\f* അതിന്‍റെ കോട്ടകളെ \q2 നശിപ്പിക്കുവാൻ കല്പന കൊടുത്തിരിക്കുന്നു. \q1 \v 12 “ബലാല്‍ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, \q2 ഇനി നീ ഉല്ലസിക്കുകയില്ല; \q1 എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക; \q2 അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാവുകയില്ല” \q2 എന്നു അവിടുന്ന് കല്പിച്ചിരിക്കുന്നു. \b \q1 \v 13 ഇതാ, കൽദയരുടെ\f + \fr 23:13 \fr*\fq കൽദയരുടെ \fq*\ft ബാബിലോന്യരുടെ\ft*\f* ദേശം! \q2 ഈ ജനം ഇല്ലാതെയായി; \q1 അശ്ശൂർ അതിനെ മരുഭൂമിയിലെ വന്യമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; \q2 അവർ അവരുടെ കാവൽഗോപുരങ്ങളെ പണിത് \q1 അതിലെ കൊട്ടാരങ്ങളെ ഇടിച്ച്, \q2 അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു. \q1 \v 14 തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; \q2 നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ. \q1 \v 15 ആ നാളിൽ സോർ, ഒരു രാജാവിന്‍റെ കാലത്തിനൊത്ത എഴുപത് വർഷത്തേക്ക് മറന്നുകിടക്കും; \q2 എഴുപത് വർഷം കഴിഞ്ഞ് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും: \q1 \v 16 “മറന്നു കിടന്നിരുന്ന വേശ്യയേ, \q2 വീണയെടുത്തു പട്ടണത്തിൽ ചുറ്റിനടക്കുക; \q1 നിന്നെ ഓർമ്മ വരേണ്ടതിന് \q2 നല്ല രാഗം മീട്ടി വളരെ പാട്ടുപാടുക.” \b \p \v 17 എഴുപത് വർഷം കഴിഞ്ഞ് യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അത് തന്‍റെ ആദായത്തിനായി തിരിഞ്ഞ്, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും. \v 18 എന്നാൽ അതിന്‍റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കുകയോ സ്വരൂപിച്ചുവയ്ക്കുകയോ ചെയ്യുകയില്ല; അതിന്‍റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും. \c 24 \s ഭൂമിയുടെ ശിക്ഷാവിധി \b \q1 \v 1 യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയും \q2 അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും. \q1 \v 2 ജനത്തിനും പുരോഹിതനും, \q2 ദാസനും യജമാനനും, \q2 ദാസിക്കും യജമാനത്തിക്കും, \q1 വാങ്ങുന്നവനും വില്‍ക്കുന്നവനും, \q2 കടം കൊടുക്കുന്നവനും കടം വാങ്ങുന്നവനും, \q1 പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനും \q2 ഒരുപോലെ സംഭവിക്കും. \q1 \v 3 ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; \q2 യഹോവയല്ലയോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. \b \q1 \v 4 ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; \q2 ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; \q1 \v 5 ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. \q2 ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; \q1 അവർ പ്രമാണങ്ങളെ ലംഘിച്ചു \q2 ചട്ടത്തെ മറിച്ചു \q2 നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു. \q1 \v 6 അതുകൊണ്ട് ഭൂമി ശാപഗ്രസ്തമായി \q2 അതിൽ വസിക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; \q1 അതുകൊണ്ട് ഭൂവാസികൾ ദഹിച്ചുപോയി, \q2 ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു. \q1 \v 7 പുതുവീഞ്ഞ് ദുഃഖിക്കുന്നു; \q2 മുന്തിരിവള്ളി വാടുന്നു; \q2 സന്തുഷ്ടമാനസന്മാരെല്ലാം നെടുവീർപ്പിടുന്നു. \q1 \v 8 തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; \q2 ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; \q2 കിന്നരത്തിന്‍റെ ആനന്ദം ഇല്ലാതെയാകുന്നു. \q1 \v 9 അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കുകയില്ല; \q2 മദ്യം കുടിക്കുന്നവർക്ക് അത് കയ്പായിരിക്കും. \q1 \v 10 ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; \q2 ആർക്കും കടന്നു കൂടാത്തവിധം എല്ലാ വീടും അടഞ്ഞുപോയിരിക്കുന്നു. \q1 \v 11 വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; \q2 സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; \q2 ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു. \q1 \v 12 പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; \q2 വാതിൽതകർന്നു നാശമായി കിടക്കുന്നു. \q1 \v 13 ഒലിവു തല്ലുംപോലെയും \q2 മുന്തിരിപ്പഴം പറിച്ചു തീർന്നിട്ട് കാലാ പെറുക്കുംപോലെയും \q1 ഭൂമിയുടെ മദ്ധ്യത്തിൽ \q2 ജനതകളുടെ ഇടയിൽ സംഭവിക്കുന്നു. \b \q1 \v 14 അവർ ഉച്ചത്തിൽ ആർക്കും; \q2 യഹോവയുടെ മഹിമനിമിത്തം \q2 അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും. \q1 \v 15 അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും \q2 സമുദ്രദ്വീപികളില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ. \q1 \v 16 “നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു \q2 കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; \q1 ഞാനോ: “എനിക്ക് ക്ഷയം, എനിക്ക് ക്ഷയം, എനിക്ക് അയ്യോ കഷ്ടം!” എന്നു പറഞ്ഞു. \q2 “ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; \q2 ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.” \b \q1 \v 17 ഭൂവാസിയേ, പേടിയും കുഴിയും കെണിയും \q2 നിനക്കു നേരിട്ടിരിക്കുന്നു. \q2 \v 18 പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; \q2 കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; \q1 ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; \q2 ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. \q1 \v 19 ഭൂമി പൊടുപൊടെ പൊട്ടുന്നു; \q2 ഭൂമി കിറുകിറെ കീറുന്നു; \q2 ഭൂമി കിടുകിട കിടുങ്ങുന്നു. \q1 \v 20 ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു; \q2 കാവൽമാടംപോലെ ആടുന്നു; \q1 അതിന്‍റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; \q2 അത് വീഴും, എഴുന്നേല്ക്കുകയുമില്ല. \b \q1 \v 21 ആ നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും \q2 ഭൂമിയിൽ ഭൂരാജാക്കന്മാരെയും ശിക്ഷിക്കും. \q1 \v 22 കുണ്ടറയിൽ തടവുകാരെപ്പോലെ അവരെ ഒന്നിച്ച് കൂട്ടി \q2 കാരാഗൃഹത്തിൽ അടയ്ക്കുകയും \q2 ഏറിയനാൾ കഴിഞ്ഞിട്ട് അവരെ സന്ദർശിക്കുകയും ചെയ്യും. \q1 \v 23 സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും \q2 അവന്‍ തന്‍റെ തേജസ്സ് മൂപ്പന്മാരുടെ മുമ്പിൽ വെളിപ്പെടുത്തുകയാലും \q1 ചന്ദ്രൻ നാണിക്കുകയും \q2 സൂര്യൻ ലജ്ജിക്കുകയും ചെയ്യും. \c 25 \s സ്തോത്രഗീതം \b \q1 \v 1 യഹോവേ നീ എന്‍റെ ദൈവമാകുന്നു; \q2 ഞാൻ നിന്നെ പുകഴ്ത്തും; \q1 ഞാൻ നിന്‍റെ നാമത്തെ സ്തുതിക്കും; \q2 നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ \q2 വിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ. \q1 \v 2 നീ ശത്രുകളുടെ നഗരത്തെ കല്ക്കുന്നും \q2 ഉറപ്പുള്ള പട്ടണത്തെ ശൂന്യവും \q1 അന്യന്മാരുടെ കൊട്ടാരങ്ങളെ \q2 നഗരമല്ലാത്തവിധവും ആക്കിത്തീർത്തു; \q2 അത് ഒരുനാളും പണിയുകയില്ല. \q1 \v 3 അതുകൊണ്ട് ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും; \q2 ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും. \b \q1 \v 4 ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്‍റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, \q2 നീ എളിയവന് ഒരു ദുർഗ്ഗവും \q1 ദരിദ്രന് അവന്‍റെ കഷ്ടത്തിൽ ഒരു കോട്ടയും \q2 കൊടുങ്കാറ്റിൽ ഒരു ശരണവും \q2 ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു. \q1 \v 5 വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ \q2 നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; \q1 മേഘത്തിൻ്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ \q2 ഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും. \b \q1 \v 6 സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ \q2 സകലജനതകൾക്കും മൃഷ്ടഭോജനങ്ങൾ\f + \fr 25:6 \fr*\fq മൃഷ്ടഭോജനങ്ങൾ \fq*\ft സമൃദ്ധമായഭോജനങ്ങൾ. \ft*\f*കൊണ്ടും \q1 മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; \q2 മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും \q2 മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടുമുള്ള വിരുന്നു തന്നെ. \q1 \v 7 സകലവംശങ്ങൾക്കും ഉള്ള മൂടുപടവും \q2 സകലജനതകളുടെയും മേൽ കിടക്കുന്ന മറവും \q2 അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും. \q1 \v 8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; \q2 യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും \q2 തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. \q2 യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. \b \q1 \v 9 ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം; \q2 അവനെയാകുന്നു നാം കാത്തിരുന്നത്; \q1 അവൻ നമ്മെ രക്ഷിക്കും; \q2 അവൻ തന്നെ യഹോവ; \q1 അവനെയത്രേ നാം കാത്തിരുന്നത്; \q2 അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്നു അവർ പറയും. \q1 \v 10 യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; \q2 എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ \q2 മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും. \q1 \v 11 നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ \q2 മോവാബ് അതിന്‍റെ നടുവിൽ കൈ നീട്ടും; \q1 എങ്കിലും അവന്‍റെ അഹങ്കാരവും കൈമിടുക്കും \q2 അവിടുന്ന് താഴ്ത്തിക്കളയും. \q1 \v 12 നിന്‍റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ \q2 അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും. \b \c 26 \s വിജയഗീതം \p \v 1 ആ നാളിൽ അവർ യെഹൂദാദേശത്ത് ഈ പാട്ടുപാടും: \q1 നമുക്കു ബലമുള്ള ഒരു പട്ടണം ഉണ്ട്; \q2 അവിടുന്ന് രക്ഷയെ മതിലുകളും കൊത്തളങ്ങളും\f + \fr 26:1 \fr*\fq കൊത്തളങ്ങളും \fq*\ft ശത്രുവിന്‍റെ വരവു നോക്കിക്കാണുന്നതിനും അവരെ തടയുന്നതിനും കോട്ടയുടെ മുകളില്‍ ഉണ്ടാക്കുന്ന മണ്ഡപം. \ft*\f* ആക്കി വയ്ക്കുന്നു. \q1 \v 2 വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിനു \q2 വാതിലുകളെ തുറക്കുവിൻ. \q1 \v 3 സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കുകകൊണ്ടു \q2 അവിടുന്നു അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. \q1 \v 4 യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറ ഉള്ളതിനാൽ \q2 യഹോവയിൽ എന്നേക്കും ആശ്രയിക്കുവിൻ. \q1 \v 5 യഹോവ ഉയരത്തിൽ വസിക്കുന്നവരെ \q2 ഉന്നതനഗരത്തെതന്നെ താഴ്ത്തി തള്ളിയിട്ടു \q2 നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. \q1 \v 6 കാൽ അതിനെ ചവിട്ടിക്കളയും; \q2 എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ. \b \q1 \v 7 നീതിമാന്‍റെ വഴി ചൊവ്വുള്ളതാകുന്നു; \q2 അങ്ങ് നീതിമാന്‍റെ പാതയെ ചൊവ്വായി നിരത്തുന്നു. \q1 \v 8 അതേ, യഹോവേ, അങ്ങേയുടെ ന്യായവിധികളുടെ പാതയിൽ \q2 ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; \q1 അങ്ങേയുടെ നാമത്തിനായിട്ടും \q2 അങ്ങേയുടെ സ്മരണയ്ക്കായിട്ടും \q2 ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു. \q1 \v 9 എന്‍റെ ഉള്ളംകൊണ്ട് ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; \q2 എന്‍റെ ഉള്ളിൽ എന്‍റെ ആത്മാവുകൊണ്ടുതന്നെ \q1 ഞാൻ ജാഗ്രതയോടെ അങ്ങയെ അന്വേഷിക്കും; \q2 അങ്ങേയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ \q2 ഭൂവാസികൾ നീതി പഠിക്കും. \q1 \v 10 ദുഷ്ടനു കൃപ കാണിച്ചാലും അവൻ നീതി പഠിക്കുകയില്ല; \q2 നേരുള്ള ദേശത്ത് അവൻ അന്യായം പ്രവർത്തിക്കും; \q2 യഹോവയുടെ മഹത്ത്വം അവൻ കാണുകയുമില്ല. \q1 \v 11 യഹോവേ, അവിടുത്തെ കൈ ഉയർന്നിരിക്കുന്നു; \q2 അവരോ കാണുന്നില്ല; \q1 എങ്കിലും ജനത്തെക്കുറിച്ചുള്ള അവിടുത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; \q2 അവിടുത്തെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും. \q1 \v 12 യഹോവേ, അങ്ങ് ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; \q2 ഞങ്ങളുടെ സകലപ്രവൃത്തികളെയും \q2 അങ്ങ് ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ. \q1 \v 13 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; \q2 എന്നാൽ അങ്ങയെ മാത്രം, അവിടുത്തെ നാമത്തെ തന്നെ, ഞങ്ങൾ സ്വീകരിക്കുന്നു\f + \fr 26:13 \fr*\fq സ്വീകരിക്കുന്നു \fq*\ft ഏറ്റുപറയുന്നു, പുകഴ്ത്തുന്നു എന്നും മറ്റു വിവർത്തനങ്ങളിൽ കാണാം. \ft*\f*. \q1 \v 14 മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; \q2 അതിനായിട്ടല്ലയോ നീ അവരെ സന്ദർശിച്ച് സംഹരിക്കുകയും \q2 അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തത്. \q1 \v 15 അങ്ങ് ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ അങ്ങ് വർദ്ധിപ്പിച്ചു; \q2 അങ്ങ് മഹത്ത്വപ്പെട്ടിരിക്കുന്നു; \q2 ദേശത്തിന്‍റെ അതിരുകളെയെല്ലാം അങ്ങ് വിസ്താരമാക്കിയിരിക്കുന്നു. \b \q1 \v 16 യഹോവേ, കഷ്ടതയിൽ അവർ അവിടുത്തെ നോക്കുകയും \q2 അങ്ങേയുടെ ശിക്ഷ അവർക്ക് തട്ടിയപ്പോൾ പ്രാർത്ഥന കഴിക്കുകയും ചെയ്തു. \q1 \v 17 യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭിണി \q2 നോവുകിട്ടി തന്‍റെ വേദനയിൽ നിലവിളിക്കുന്നതുപോലെ \q2 ഞങ്ങൾ അങ്ങേയുടെ മുമ്പാകെ ആയിരുന്നു. \q1 \v 18 ഞങ്ങൾ ഗർഭംധരിച്ചു നോവുകിട്ടി പ്രസവിച്ചപ്പോൾ, \q2 കാറ്റിനെ പ്രസവിച്ചതുപോലെ ആയിരുന്നു; \q1 ദേശത്ത് ഒരു വിടുതലും ഞങ്ങൾ കൊണ്ടുവന്നിട്ടില്ല; \q2 ഭൂവാസികൾ പിറന്നുവീണതുമില്ല. \q1 \v 19 അവിടുത്തെ മൃതന്മാർ ജീവിക്കും; \q2 എന്‍റെ ശവങ്ങൾ എഴുന്നേല്‍ക്കും; \q1 പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിക്കുവിൻ; \q2 നിന്‍റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ആയിരിക്കുന്നു; \q2 ഭൂമി മരിച്ചവരെ പുറംതള്ളുമല്ലോ. \s ശിക്ഷയും രക്ഷയും \b \q1 \v 20 എന്‍റെ ജനമേ, വന്നു നിന്‍റെ അറകളിൽ കടന്നു വാതിലുകൾ അടയ്ക്കുക; \q2 ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക. \q1 \v 21 യഹോവ ഭൂവാസികളെ അവരുടെ അകൃത്യം നിമിത്തം \q2 ശിക്ഷിക്കുവാൻ തന്‍റെ സ്ഥലത്തുനിന്ന് ഇതാ വരുന്നു. \q1 ഭൂമി താൻ കുടിച്ച രക്തം മുഴുവനും വെളിപ്പെടുത്തും; \q2 തന്നിലുള്ള മൃതന്മാരെ ഇനി മൂടിവയ്ക്കുകയുമില്ല. \c 27 \s യിസ്രായേലിന്‍റെ വിമോചനം \p \v 1 അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാൾകൊണ്ടു വിദ്രുതസർപ്പമായ\f + \fr 27:1 \fr*\fq വിദ്രുതസർപ്പമായ \fq*\ft കുതിച്ചുപായുന്ന സർപ്പമായ. \ft*\f* ലിവ്യാഥാനെയും വക്രസർപ്പമായ\f + \fr 27:1 \fr*\fq വക്രസർപ്പമായ \fq*\ft വളഞ്ഞുപുളഞ്ഞ് പോകുന്ന സർപ്പമായ. \ft*\f* ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും. \b \q1 \v 2 അന്നു നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ. \q1 \v 3 “യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; \q2 നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും; \q1 ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു \q2 ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും. \q1 \v 4 ക്രോധം എനിക്കില്ല; \q2 യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും \q2 എനിക്ക് വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു; \q1 ഞാൻ അവയുടെ നേരെ ചെന്നു \q2 അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു. \q1 \v 5 അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് \q2 എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ; \q2 അതേ, അവൻ എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ.” \b \q1 \v 6 വരുംകാലത്ത് യാക്കോബ് വേരൂന്നുകയും \q2 യിസ്രായേൽ തളിർത്തുപൂക്കുകയും \q1 അങ്ങനെ ഭൂതലത്തിന്‍റെ ഉപരിഭാഗം \q2 ഫലപൂർണ്ണമാവുകയും ചെയ്യും. \q1 \v 7 യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ \q2 യഹോവ യിസ്രായേലിനെ അടിച്ചത്? \q1 യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ \q2 അവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്? \q1 \v 8 ദൈവമേ, അങ്ങ് ജനങ്ങളെ യുദ്ധത്തില്‍\f + \fr 27:8 \fr*\fq യുദ്ധത്തില്‍ \fq*\ft അളന്ന് \ft*\f* പങ്കെടുപ്പിക്കുകയും \q2 പ്രവാസത്തിലയയ്ക്കുകയും ചെയ്യുന്നതിലൂടെ അവരോട് വഴക്കുണ്ടാക്കുന്നു. \q1 \v 9 ഇതുകൊണ്ട് യാക്കോബിന്‍റെ അകൃത്യത്തിനു പരിഹാരം വരും; \q2 അവന്‍റെ പാപത്തെ നീക്കിക്കളഞ്ഞതിന്‍റെ ഫലമെല്ലാം ഇതാകുന്നു; \q1 അവൻ ബലിപീഠത്തിന്‍റെ കല്ല് എല്ലാം \q2 ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ \q1 അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും \q2 ഇനി നിവിർന്നുനില്‍ക്കുകയില്ല. \q1 \v 10 ഉറപ്പുള്ള പട്ടണം ഏകാന്തവും \q2 മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; \q1 അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് \q2 അവിടെയുള്ള തളിരുകൾ തിന്നുകളയും. \q1 \v 11 അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; \q2 സ്ത്രീകൾ വന്ന് അത് പെറുക്കി തീ കത്തിക്കും; \q1 അത് തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ; \q2 അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല; \q2 അവരെ മനെഞ്ഞവൻ അവർക്ക് കൃപ കാണിക്കുകയുമില്ല. \p \v 12 ആ നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും. \v 13 അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും. \c 28 \s എഫ്രയീമിലെയും യെഹൂദായിലെയും നേതാക്കൾക്ക് അയ്യോ കഷ്ടം! \b \q1 \v 1 എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനും\f + \fr 28:1 \fr*\fq ഡംഭകിരീടത്തിനും \fq*\ft പുഷ്പഹാരം\ft*\f* \q2 വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ \q2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം! \q1 \v 2 ഇതാ, ശക്തിയും ബലവുമുള്ള ഒരുവൻ കർത്താവിങ്കൽനിന്നു വരുന്നു\f + \fr 28:2 \fr*\fq കർത്താവിങ്കൽനിന്നു വരുന്നു \fq*\ft കർത്താവിനുണ്ട് എന്നും ഭാഷാന്തരങ്ങളിൽ കാണാം. \ft*\f*; \q2 തകർക്കുന്ന കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും \q1 കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും \q2 അവിടുന്ന് അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും. \q1 \v 3 എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടം \q2 അവൻ കാലുകൊണ്ടു ചവിട്ടിക്കളയും. \q1 \v 4 ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ \q2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരം \q1 ഫലശേഖരകാലത്തിനു മുമ്പ് പഴുത്തതും \q2 കാണുന്നവൻ ഉടനെ പറിച്ചുതിന്നുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും. \b \q1 \v 5 ആ നാളിൽ സൈന്യങ്ങളുടെ യഹോവ തന്‍റെ ജനത്തിന്‍റെ ശേഷിപ്പിനു \q2 മഹത്ത്വമുള്ള ഒരു കിരീടവും ഭംഗിയുള്ള ഒരു മുടിയും \q1 \v 6 ന്യായവിസ്താരം കഴിക്കുവാൻ ഇരിക്കുന്നവന് ന്യായത്തിന്‍റെ ആത്മാവും \q2 പട്ടണവാതില്‍ക്കൽവച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും. \b \q1 \v 7 എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും \q2 മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; \q1 പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും \q2 വീഞ്ഞു കുടിച്ചു മത്തരാവുകയും \q2 മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; \q1 അവർ ദർശനത്തിൽ പിഴച്ചു \q2 ന്യായവിധിയിൽ തെറ്റിപ്പോകുന്നു. \q1 \v 8 മേശകൾ മുഴുവനും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; \q2 ഒരു സ്ഥലവും ശേഷിക്കുന്നില്ല\f + \fr 28:8 \fr*\fq ഒരു സ്ഥലവും ശേഷിക്കുന്നില്ല \fq*\ft ശുദ്ധമായ ഒരു സ്ഥലവുമില്ല എന്നുമാകാം. \ft*\f*. \q1 \v 9 “ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിക്കുവാൻ പോകുന്നത്? \q2 ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിക്കുവാൻ പോകുന്നത്? \q1 പാലുകുടി മാറിയവരെയോ? \q2 മുലകുടി വിട്ടവരെയോ? \q1 \v 10 ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; \q2 സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; \q2 ഇവിടെ അല്പം, അവിടെ അല്പം” എന്നു അവർ പറയുന്നു അതേ. \b \q1 \v 11 വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും \q2 അവിടുന്ന് ഈ ജനത്തോടു സംസാരിക്കും. \q1 \v 12 “ഇതാകുന്നു സ്വസ്ഥത; \q2 ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുക്കുവിൻ; \q1 ഇതാകുന്നു വിശ്രമം” എന്നു അവിടുന്ന് അവരോട് അരുളിച്ചെയ്തു \q2 എങ്കിലും കേൾക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു. \q1 \v 13 അതിനാൽ അവർ ചെന്നു പുറകോട്ടുവീണു തകർന്നു \q2 കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, \q1 യഹോവയുടെ വചനം അവർക്ക് “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, \q2 സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, \q2 ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും. \b \q1 \v 14 അതുകൊണ്ട് യെരൂശലേമിലെ ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, \q2 യഹോവയുടെ വചനം കേൾക്കുവിൻ. \q1 \v 15 “ഞങ്ങൾ മരണത്തോട് സഖ്യതയും \q2 പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; \q1 പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ \q2 അത് ഞങ്ങളോട് അടുത്തു വരികയില്ല; \q1 ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി \q2 വ്യാജത്തിൽ ഒളിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറഞ്ഞുവല്ലോ. \q1 \v 16 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു \q2 ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി \q1 ഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു; \q2 വിശ്വസിക്കുന്നവൻ ഓടിപ്പോവുകയില്ല.\f + \fr 28:16 \fr*\fq അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോവുകയില്ല. \fq*\ft സങ്കീ. 118:22, 23; റോമർ 9:33, 10:11; 1 പത്രൊ. 2:6 നോക്കുക \ft*\f* \q1 \v 17 ഞാൻ ന്യായത്തെ അളവുചരടും \q2 നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; \q1 കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; \q2 വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും. \q1 \v 18 മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി ദുർബ്ബലമാകും; \q2 പാതാളത്തോടുള്ള നിങ്ങളുടെ കരാർ നിലനില്‍ക്കുകയില്ല; \q1 പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ \q2 നിങ്ങൾ തകർന്നുപോകും. \q1 \v 19 അത് കടന്നുപോകുമ്പോഴെല്ലാം നിങ്ങളെ പിടിക്കും; \q2 അത് രാവിലെതോറും, \q2 രാവും പകലും, കടന്നുപോകും.” \q1 അതിന്‍റെ വാർത്ത കേൾക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും. \q1 \v 20 കിടക്ക ഒരുത്തനു നിവർന്നു കിടക്കുവാൻ നീളം പോരാത്തതും \q2 പുതപ്പ് പുതയ്ക്കുവാൻ വീതി പോരാത്തതും ആകും. \q1 \v 21 യഹോവ തന്‍റെ പ്രവൃത്തിയെ തന്‍റെ ആശ്ചര്യപ്രവൃത്തിയെ തന്നെ, ചെയ്യേണ്ടതിനും \q2 തന്‍റെ ക്രിയയെ, തന്‍റെ അപൂർവ്വക്രിയയെ തന്നെ നടത്തേണ്ടതിനും \q1 പെറാസീംമലയിൽ എന്നപോലെ എഴുന്നേല്‍ക്കുകയും \q2 ഗിബെയോൻതാഴ്വരയിൽ എന്നപോലെ കോപിക്കുകയും ചെയ്യും. \q1 \v 22 അതുകൊണ്ട് നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിനു \q2 നിങ്ങൾ പരിഹാസികൾ ആയിരിക്കരുത്; \q1 സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു \q2 ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു. \b \q1 \v 23 ചെവിതന്ന് എന്‍റെ വാക്കു കേൾക്കുവിൻ; \q2 ശ്രദ്ധവച്ച് എന്‍റെ വചനം കേൾക്കുവിൻ. \q1 \v 24 വിതക്കുവാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? \q2 അവൻ എല്ലായ്‌പ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ? \q1 \v 25 നിലം നിരപ്പാക്കിയിട്ട് അവൻ കരിഞ്ജീരകം വിതയ്ക്കുകയും \q2 ജീരകം വിതറുകയും \q1 ഗോതമ്പ് ഉഴവു ചാലിലും \q2 യവം അതിനുള്ള സ്ഥലത്തും \q2 ചെറുഗോതമ്പ് അതിന്‍റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ? \q1 \v 26 അങ്ങനെ അവന്‍റെ ദൈവം അവനെ \q2 യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു. \b \q1 \v 27 കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; \q2 ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; \q1 കരിഞ്ജീരകം വടികൊണ്ടും \q2 ജീരകം കോൽകൊണ്ടും \q2 തല്ലിയെടുക്കുകയത്രേ ചെയ്യുന്നത്. \q1 \v 28 മെതിക്കയിൽ ധാന്യം ചതച്ചുകളയാറുണ്ടോ? \q2 അവൻ അതിനെ എല്ലായ്‌പ്പോഴും മെതിക്കുകയും \q1 വണ്ടിയുടെ ചക്രത്തെയും കുതിരകളെയും \q2 അതിന്മേൽ തെളിക്കുകയും ചെയ്യുകയില്ലല്ലോ; \q2 അവൻ അതിനെ ചതച്ചുകളയുകയില്ല. \q1 \v 29 അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; \q2 അവൻ ആലോചനയിൽ അതിശയവും \q2 ജ്ഞാനത്തിൽ ഉൽകൃഷ്ടതയും \f + \fr 28:29 \fr*\fq ഉൽകൃഷ്ടതയും \fq*\ft ശ്രേഷ്ടതയും. \ft*\f*ഉള്ളവനാകുന്നു. \c 29 \s ദാവീദിന്‍റെ പട്ടണത്തിന് അയ്യോ, കഷ്ടം! \b \q1 \v 1 അയ്യോ, അരീയേലേ\f + \fr 29:1 \fr*\fq അരീയേലേ \fq*\ft ദൈവക്രോധം\ft*\f*, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! \q2 ആണ്ടോട് ആണ്ട് കൂട്ടുവിൻ; \q2 ഉത്സവങ്ങൾ മുറയ്ക്കു വന്നുകൊണ്ടിരിക്കട്ടെ. \q1 \v 2 എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; \q2 ദുഃഖവും വിലാപവും ഉണ്ടാകും; \q2 അത് എനിക്ക് അരീയേലിനെപോലെ ഇരിക്കും. \q1 \v 3 ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി \q2 മൺകൂനകൊണ്ട് നിന്നെ ഉപരോധിക്കുകയും \q2 നിന്‍റെനേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും. \q1 \v 4 അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; \q2 നിന്‍റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; \q1 വെളിച്ചപ്പാടിന്‍റെതുപോലെ നിന്‍റെ ഒച്ച നിലത്തുനിന്നു വരും; \q2 നിന്‍റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും. \b \q1 \v 5 നിന്‍റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും \q2 ഭയങ്കരന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിർപോലെയും ഇരിക്കും; \q2 അത് ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്ന് സംഭവിക്കും. \q1 \v 6 ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും \q2 മഹാനാദത്തോടും കൂടി ചുഴലിക്കാറ്റും കൊടുങ്കാറ്റും \q1 ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി \q2 അത് സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും. \q1 \v 7 അരീയേലിന്‍റെ നേരെ യുദ്ധം ചെയ്യുന്ന സകലജനതകളുടെയും കൂട്ടം \q2 അതിനും അതിന്‍റെ കോട്ടയ്ക്കും നേരെ യുദ്ധംചെയ്തു \q1 അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നെ, \q2 ഒരു സ്വപ്നംപോലെ, ഒരു രാത്രിദർശനംപോലെ ആകും. \q1 \v 8 വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ \q2 വിശന്നിരിക്കുന്നതുപോലെയും \q1 ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ \q2 ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും \q1 സീയോൻ പർവ്വതത്തോടു യുദ്ധം ചെയ്യുന്ന \q2 സകലജനതകളുടെയും കൂട്ടം ആയിരിക്കും. \b \q1 \v 9 വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; \q2 അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; \q1 അവർ മത്തരായിരിക്കുന്നു. \q2 വീഞ്ഞുകൊണ്ടല്ലതാനും; \q1 അവർ ചാഞ്ചാടിനടക്കുന്നു; \q2 മദ്യപാനംകൊണ്ടല്ലതാനും. \q1 \v 10 യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു \q2 നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; \q1 അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ \q2 ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു. \p \v 11 അങ്ങനെ നിങ്ങൾക്ക് സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുവന്‍റെ കയ്യിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് വയ്യാ; അതിന് മുദ്രയിട്ടിരിക്കുന്നുവല്ലോ” എന്നു പറയും. \v 12 അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് അക്ഷര വിദ്യയില്ല” എന്നു പറയും. \b \q1 \v 13 “ഈ ജനം അടുത്തുവന്നു വായ്കൊണ്ടും \q2 അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; \q2 എങ്കിലും അവരുടെ ഹൃദയത്തെ അവർ എങ്കൽനിന്ന് ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; \q1 എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ. \q1 \v 14 ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്‍റെ ഇടയിൽ \q2 ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയൊരു പ്രവൃത്തി തന്നെ, ചെയ്യും; \q1 അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; \q2 അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും” എന്നു കർത്താവ് അരുളിച്ചെയ്തു. \q1 \v 15 സ്വന്തം ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാൻ നോക്കുകയും \q2 സ്വന്തം പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്യുകയും: \q1 “ഞങ്ങളെ ആര്‍ കാണുന്നു? \q2 ഞങ്ങളെ ആര്‍ അറിയുന്നു” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! \q1 \v 16 നിങ്ങൾ കാര്യങ്ങൾ തലകീഴാക്കുന്നുവല്ലോ! \q2 കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? \q1 ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: “അവൻ എന്നെ ഉണ്ടാക്കിയിട്ടില്ല” എന്നും, \q2 ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: “അവനു ബുദ്ധിയില്ല” എന്നും പറയുമോ? \b \q1 \v 17 ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി\f + \fr 29:17 \fr*\fq ഉദ്യാനമായി \fq*\ft ഫലസമൃദ്ധമായ ഒരു വയൽ എന്നുമാകാം. \ft*\f* തീരുകയും \q2 ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്യുകയില്ലയോ? \q1 \v 18 ആ നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും \q2 കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും \q1 \v 19 സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കുകയും \q2 മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്‍റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും. \q1 \v 20 ഭയങ്കരൻ നാസ്തിയായും \q2 പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. \q1 \v 21 മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും \q2 പട്ടണവാതില്‍ക്കൽ ന്യായം വിസ്തരിക്കുന്നവനു കെണിവയ്ക്കുകയും \q1 നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കുകയും ചെയ്യുന്നവരായി \q2 നീതികേടിന് കാത്തിരിക്കുന്ന ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു. \b \p \v 22 ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബ് ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “യാക്കോബ് ഇനി ലജ്ജിച്ചുപോവുകയില്ല; \q2 അവന്‍റെ മുഖം ഇനി വിളറിപ്പോവുകയുമില്ല. \q1 \v 23 എന്നാൽ അവൻ, അവന്‍റെ മക്കൾതന്നെ, \q2 അവരുടെ മദ്ധ്യത്തിൽ എന്‍റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ \q2 അവർ എന്‍റെ നാമത്തെ വിശുദ്ധീകരിക്കും; \q1 അതേ അവർ യാക്കോബിന്‍റെ പരിശുദ്ധനെ വിശുദ്ധീകരിക്കുകയും \q2 യിസ്രായേലിന്‍റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. \q1 \v 24 മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കുകയും \q2 പിറുപിറുക്കുന്നവർ ഉപദേശം പഠിക്കുകയും ചെയ്യും.” \c 30 \s കഠിനഹൃദയരായ ജനത \b \q1 \v 1 “മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം” എന്നു യഹോവ അരുളിച്ചെയ്യുന്നു. \q2 പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം \q1 എന്നെ കൂടാതെ ആലോചന കഴിക്കുകയും \q2 എന്‍റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുന്നവർക്കു തന്നെ \q1 \v 2 ഫറവോന്‍റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും \q2 മിസ്രയീമിന്‍റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും \q1 എന്‍റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോവുകയും ചെയ്യുന്നു. \q1 \v 3 “എന്നാൽ ഫറവോന്‍റെ സംരക്ഷണം നിങ്ങൾക്ക് നാണമായും \q2 മിസ്രയീമിന്‍റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും. \q1 \v 4 അവന്‍റെ പ്രഭുക്കന്മാർ സോവനിൽ ആയി \q2 അവന്‍റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു. \q1 \v 5 അവർ എല്ലാവരും അവർക്ക് ലജ്ജയും അപമാനവും അല്ലാതെ \q2 ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത \q2 ഒരു ജനത നിമിത്തം ലജ്ജിച്ചുപോകും.” \p \v 6 തെക്കെദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: \q1 കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, \q2 സിംഹിയും, സിംഹവും, \q2 അണലി, പറക്കുന്ന അഗ്നിസർപ്പം എന്നിവ വരുന്നതായും \q1 അവർ ഇളം കഴുതപ്പുറത്തു അവരുടെ സമ്പത്തും \q2 ഒട്ടകപ്പുറത്തു അവരുടെ നിക്ഷേപങ്ങളും കയറ്റി \q2 അവർക്ക് ഉപകാരം വരാത്ത ഒരു ജനത്തിന്‍റെ അടുക്കൽ കൊണ്ടുപോകുന്നു. \q1 \v 7 മിസ്രയീമ്യരുടെ സഹായം വ്യർത്ഥവും നിഷ്ഫലവുമത്രേ; \q2 അതുകൊണ്ട് ഞാൻ അതിന്: അനങ്ങാതിരിക്കുന്ന സാഹസക്കാർ എന്നു പേര് വിളിക്കുന്നു. \q1 \v 8 നീ ഇപ്പോൾ ചെന്നു, വരുംകാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് \q2 അവരുടെ മുമ്പിൽ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക. \q1 \v 9 അവർ മത്സരമുള്ള ഒരു ജനവും \q2 ഭോഷ്ക് പറയുന്ന മക്കളും \q2 യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലയോ. \q1 \v 10 അവർ ദർശകന്മാരോട്: “ദർശിക്കരുത്; \q2 പ്രവാചകന്മാരോട്: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുത്; \q1 മധുരവാക്കു ഞങ്ങളോടു സംസാരിക്കുവിൻ; \q2 വ്യാജങ്ങൾ പ്രവചിക്കുവിൻ; \q1 \v 11 വഴി വിട്ടു നടക്കുവിൻ; പാത തെറ്റി നടക്കുവിൻ; \q2 യിസ്രായേലിന്‍റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ” എന്നു പറയുന്നു. \q1 \v 12 അതിനാൽ യിസ്രായേലിന്‍റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “നിങ്ങൾ ഈ വചനത്തെ നിരസിച്ചുകളയുകയും \q1 പീഡനത്തിലും വക്രതയിലും ആശ്രയിച്ചു \q2 ചാരിനിൽക്കുകയും ചെയ്യുന്നതുകൊണ്ടു, \q1 \v 13 ഈ അകൃത്യം നിങ്ങൾക്ക് ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും \q2 പെട്ടെന്ന് ഒരു മാത്രകൊണ്ടു വീഴുന്നതും ആയ \q2 ഒരു പൊട്ടൽപോലെ ആയിരിക്കും. \q1 \v 14 അടുപ്പിൽനിന്നു തീ എടുക്കുവാനോ \q2 കുളത്തിൽനിന്നു വെള്ളം കോരുവാനോ \q1 കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാത്തവിധം \q2 ഒരുവൻ കുശവന്‍റെ പൊട്ടക്കലം ഗണ്യമാക്കാതെ \q2 ഉടച്ചുകളയുന്നതുപോലെ അവൻ അതിനെ ഉടച്ചുകളയും.” \b \q1 \v 15 യിസ്രായേലിന്‍റെ പരിശുദ്ധനായി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “മനംതിരിഞ്ഞ് എന്നില്‍ അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. \q2 വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; \q2 എങ്കിലും നിങ്ങൾക്ക് മനസ്സാകാതെ: ‘അല്ല; \q1 \v 16 ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും’ എന്നു നിങ്ങൾ പറഞ്ഞു; \q2 അതുകൊണ്ട് നിങ്ങൾ ഓടിപ്പോകേണ്ടിവരും; \q1 ‘ഞങ്ങൾ വേഗതയുള്ള കുതിരകളിന്മേൽ കയറിപ്പോകും’ എന്നും പറഞ്ഞു; \q2 അതുകൊണ്ട് നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും. \q1 \v 17 മലമുകളിൽ ഒരു കൊടിമരംപോലെയും \q2 കുന്നിൻപുറത്ത് ഒരു കൊടിപോലെയും \q1 നിങ്ങൾ ശേഷിക്കുന്നതുവരെ, \q2 ഒരുവന്‍റെ ഭീഷണിയാൽ ആയിരം പേരും \q2 അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളെല്ലാവരും ഓടിപ്പോകും.” \q1 \v 18 അതുകൊണ്ട് യഹോവ നിങ്ങളോടു കൃപ കാണിക്കുവാൻ താമസിക്കുന്നു; \q2 അതുകൊണ്ട് അവൻ നിങ്ങളോടു കരുണ കാണിക്കാത്തവിധം ഉയർന്നിരിക്കുന്നു; \q1 യഹോവ ന്യായത്തിന്‍റെ ദൈവമല്ലയോ; \q2 അവനായി കാത്തിരിക്കുന്നവരെല്ലാം ഭാഗ്യവാന്മാർ. \b \p \v 19 യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവനു നിശ്ചയമായി കരുണ തോന്നും; അത് കേൾക്കുമ്പോൾ തന്നെ അവൻ ഉത്തരം അരുളും. \v 20 കർത്താവ് നിങ്ങൾക്ക് കഷ്ടത്തിന്‍റെ അപ്പവും ഞെരുക്കത്തിന്‍റെ വെള്ളവും മാത്രം തന്നാലും ഇനി നിന്‍റെ ഉപദേഷ്ടാവ് മറഞ്ഞിരിക്കുകയില്ല; നിന്‍റെ കണ്ണ് നിന്‍റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും. \v 21 നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊള്ളുവിൻ” എന്നൊരു വാക്ക് പിറകിൽനിന്നു കേൾക്കും. \v 22 വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങൾ അശുദ്ധമാക്കും; അവയെ മലിനമായൊരു വസ്തുപോലെ എറിഞ്ഞുകളയുകയും “പൊയ്ക്കൊ” എന്നു പറയുകയും ചെയ്യും. \p \v 23 നീ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്കു തരും; അത് പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്‍റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപുറങ്ങളിൽ മേയും. \v 24 നിലം ഉഴുന്ന കാളകളും കഴുതകളും, മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും, ഉപ്പ് ചേർത്തതുമായ തീൻ\f + \fr 30:24 \fr*\fq തീൻ \fq*\ft തീറ്റി. \ft*\f* തിന്നും. \v 25 മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാ കുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും. \v 26 യഹോവ തന്‍റെ ജനത്തിന്‍റെ മുറിവ് കെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കുകയും ചെയ്യുന്ന നാളിൽ ചന്ദ്രന്‍റെ പ്രകാശം സൂര്യന്‍റെ പ്രകാശം പോലെയാകും; സൂര്യന്‍റെ പ്രകാശം ഏഴു പകലിന്‍റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും. \b \q1 \v 27 ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു \q2 യഹോവയുടെ നാമം ദൂരത്തുനിന്ന് വരുന്നു; \q1 അവിടുത്തെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; \q2 അവിടുത്തെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു. \q1 \v 28 ജനതകളെ നാശത്തിന്‍റെ അരിപ്പകൊണ്ട് അരിക്കേണ്ടതിന് \q2 അവിടുത്തെ ശ്വാസം കവിഞ്ഞൊഴുകുന്നതും \q1 കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും \q2 ജനതകളുടെ വായിൽ അവരെ തെറ്റിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു. \b \p \v 29 നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്‍റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടി പോകുന്നവനെപോലെ ഹൃദയപൂർവ്വം സന്തോഷിക്കുകയും ചെയ്യും. \v 30 യഹോവ തന്‍റെ മഹത്ത്വമുള്ള മേഘനാദം കേൾപ്പിക്കുകയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോൾ, കന്മഴ എന്നിവയോടും കൂടി തന്‍റെ ഭുജത്തിന്‍റെ അവതരണം\f + \fr 30:30 \fr*\fq അവതരണം \fq*\ft പ്രഹരം. \ft*\f* കാണിക്കുകയും ചെയ്യും. \v 31 യഹോവയുടെ മേഘനാദത്താൽ അശ്ശൂർ തകർന്നുപോകും; അവിടുത്തെ വടികൊണ്ട് അങ്ങ് അവനെ അടിക്കും. \v 32 യഹോവ അവനെ വിധിദണ്ഡുകൊണ്ട് അടിക്കുന്ന ഓരോ അടിയോടും കൂടി തപ്പിന്‍റെയും കിന്നരത്തിന്‍റെയും നാദം ഉണ്ടായിരിക്കും; അവിടുന്ന് അവരോടു തകർത്തു പടവെട്ടും. \v 33 പണ്ടുതന്നെ ഒരു ദഹനസ്ഥലം ഒരുക്കിയിട്ടുണ്ടല്ലോ; അത് രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവിടുന്ന് അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്‍റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും. \c 31 \s മിസ്രയീമിനെ ആശ്രയിക്കുന്നവർക്കു ഹാ കഷ്ടം \b \q1 \v 1 യിസ്രായേലിന്‍റെ പരിശുദ്ധനിലേക്കു നോക്കുകയോ \q2 യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ \q1 സഹായത്തിനായി മിസ്രയീമിൽ ചെന്നു \q1 കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും \q2 കുതിരപ്പടയാളികൾ മഹാബലവാന്മാരായതുകൊണ്ട് \q2 അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം! \q1 \v 2 എന്നാൽ അവിടുന്നും ജ്ഞാനിയാകുന്നു; \q2 അവിടുന്ന് അനർത്ഥം വരുത്തും; \q1 അവിടുത്തെ വചനം മാറ്റുകയില്ല; \q2 അവിടുന്ന് ദുഷ്കർമ്മികളുടെ ഗൃഹത്തിനും \q1 ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും \q2 വിരോധമായി എഴുന്നേല്‍ക്കും. \q1 \v 3 മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരാകുന്നു; \q2 അവരുടെ കുതിരകൾ ആത്മാവല്ല, ജഡമാകുന്നു; \q1 യഹോവ അവിടുത്തെ കൈ നീട്ടുമ്പോൾ \q2 സഹായിക്കുന്നവൻ ഇടറുകയും \q1 സഹായിക്കപ്പെടുന്നവൻ വീഴുകയും \q2 അവരെല്ലാവരും ഒരുപോലെ നശിച്ചുപോവുകയും ചെയ്യും. \b \q1 \v 4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: \q1 “സിംഹമോ, ബാലസിംഹമോ ഇര കണ്ടു മുരളുമ്പോൾ \q2 ഇടയക്കൂട്ടത്തെ അതിന്‍റെ നേരെ വിളിച്ചുകൂട്ടിയാലും \q1 അത് അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും \q2 അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ \q1 സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും \q2 അതിന്‍റെ ഗിരിയിലും യുദ്ധം ചെയ്യുവാൻ ഇറങ്ങിവരും. \q1 \v 5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ \q2 സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. \q1 അവിടുന്ന് അതിനെ കാത്തുരക്ഷിക്കും; \q2 നശിപ്പിക്കാതെ അതിനെ പരിപാലിക്കും.” \p \v 6 യിസ്രായേൽ മക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്‍റെ അടുക്കലേക്ക് തിരിയുവിൻ. \v 7 ആ നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്ക് പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ ത്യജിച്ചുകളയും. \b \q1 \v 8 “എന്നാൽ അശ്ശൂർ പുരുഷന്‍റെതല്ലാത്ത വാളാൽ വീഴും; \q2 മനുഷ്യന്‍റെതല്ലാത്ത വാളിന് ഇരയായിത്തീരും; \q1 അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ \q2 അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും\f + \fr 31:8 \fr*\fq ഊഴിയവേലക്കാരായിത്തീരും \fq*\ft നിര്‍ബന്ധിതവേലക്കാർ. \ft*\f*. \q1 \v 9 ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; \q2 അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും” \q1 എന്നു സീയോനിൽ തീയും \q2 യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു. \c 32 \s നീതിയുടെ രാജാവ് \b \q1 \v 1 ഇതാ, ഒരു രാജാവ് നീതിയോടെ വാഴും; \q2 പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും. \q1 \v 2 ഓരോരുത്തൻ കാറ്റിന് ഒരു മറവും \q2 കൊടുങ്കാറ്റിന് ഒരു സങ്കേതവും ആയിരിക്കും. \q1 അവർ വരണ്ട നിലത്തു നീർത്തോടുകൾപോലെയും \q2 ക്ഷീണമുള്ള ദേശത്ത് വൻപാറയുടെ തണൽപോലെയും ഇരിക്കും. \b \q1 \v 3 കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല; \q2 കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും. \q1 \v 4 അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; \q2 വിക്കന്മാരുടെ നാവ് തടസ്സമില്ലാതെ വ്യക്തമായി സംസാരിക്കും. \q1 \v 5 ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കുകയില്ല; \q2 ആഭാസനെ മഹാത്മാവെന്നു പറയുകയുമില്ല. \q1 \v 6 ഭോഷൻ ഭോഷത്തം സംസാരിക്കും; \q2 വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും \q1 വിശപ്പുള്ളവരെ പട്ടിണിയിട്ടും \q2 ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് \q2 അവന്‍റെ ഹൃദയം നീതികേടും പ്രവർത്തിക്കും. \q1 \v 7 ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ; \q2 ദരിദ്രൻ ന്യായമായി സംസാരിച്ചാലും \q1 എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ \q2 അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു. \q1 \v 8 ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; \q2 ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു. \s യെരൂശലേമിലെ സ്ത്രീകൾ \b \q1 \v 9 സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്‍റെ വാക്കു കേൾക്കുവിൻ; \q2 ചിന്തയില്ലാത്ത പുത്രിമാരെ, എന്‍റെ വചനം ശ്രദ്ധിക്കുവിൻ. \q1 \v 10 ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരു വർഷവും കുറെ ദിവസവും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; \q2 മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാവുകയുമില്ല. \q1 \v 11 സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറയ്ക്കുവിൻ; \q2 ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; \q1 വസ്ത്രം ഉരിഞ്ഞു നഗ്നരാകുവിൻ; \q2 അരയിൽ ചാക്ക് കെട്ടുവിൻ. \q1 \v 12 മനോഹരമായ വയലുകളെയും \q2 ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയെയും ഓർത്തു \q2 അവർ മാറത്ത് അടിക്കും. \q1 \v 13 എന്‍റെ ജനത്തിന്‍റെ ദേശത്ത് \q2 ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും തന്നെ \q2 മുള്ളും മുൾച്ചെടിയും മുളയ്ക്കും. \q1 \v 14 കൊട്ടാരം ഉപേക്ഷിക്കപ്പെടും; \q2 ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; \q1 കുന്നും കാവല്‍ഗോപുരവും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; \q2 അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും \q2 ആട്ടിൻ കൂട്ടങ്ങളുടെ മേച്ചിൽപുറവും ആയിരിക്കും. \q1 \v 15 ഉയരത്തിൽനിന്ന് ദൈവത്തിന്‍റെ ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; \q2 അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും\f + \fr 32:15 \fr*\fq ഉദ്യാനം \fq*\ft ഫലപുഷ്ടിയുള്ള വയൽ എന്നുമാകാം. \ft*\f*; \q2 ഉദ്യാനം വനമായി എണ്ണപ്പെടും. \q1 \v 16 അന്നു മരുഭൂമിയിൽ ന്യായം വസിക്കും; \q2 ഉദ്യാനത്തിൽ നീതി പാർക്കും. \q1 \v 17 നീതിയുടെ പ്രവൃത്തി സമാധാനവും \q2 നീതിയുടെ ഫലം ശാശ്വതവിശ്രമവും നിർഭയത്വവും ആയിരിക്കും. \q1 \v 18 എന്‍റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും \q2 സ്വൈരമുള്ള വിശ്രമസ്ഥലങ്ങളിലും വസിക്കും. \q1 \v 19 എന്നാൽ വനത്തിന്‍റെ വീഴ്ചയ്ക്കു കന്മഴ പെയ്യുകയും \q2 നഗരം അശേഷം നിലംപരിചാകുകയും ചെയ്യും. \q1 \v 20 വെള്ളത്തിനരികത്തെല്ലാം വിതയ്ക്കുകയും \q2 കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്ക് ഭാഗ്യം! \b \c 33 \s വൈഷമ്യവും സഹായവും \b \q1 \v 1 സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും \q2 നിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെ \q1 ദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ, \q2 നിനക്കു അയ്യോ കഷ്ടം! \q1 നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ \q2 നിന്നെയും സാഹസം ചെയ്യും; \q1 നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ \q2 നിന്നോടും ദ്രോഹം പ്രവർത്തിക്കും. \q1 \v 2 യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; \q2 ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; \q1 രാവിലെതോറും അങ്ങ് അവർക്ക് ഭുജവും \q2 കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ. \q1 \v 3 കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; \q2 അങ്ങ് എഴുന്നേറ്റപ്പോൾ ജനതകൾ ചിതറിപ്പോയി. \q1 \v 4 തുള്ളനെ ശേഖരിക്കുന്നതുപോലെ നിങ്ങളുടെ കവർച്ച ശേഖരിക്കപ്പെടും; \q2 വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും. \q1 \v 5 യഹോവ ഉന്നതനായിരിക്കുന്നു; \q2 ഉയരത്തിലല്ലയോ അവിടുന്ന് വസിക്കുന്നത്; \q2 അവിടുന്ന് സീയോനെ ന്യായവും നീതിയുംകൊണ്ടു നിറച്ചിരിക്കുന്നു. \q1 \v 6 നിന്‍റെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയും \q2 ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; \q2 യഹോവാഭക്തി നിങ്ങളുടെ\f + \fr 33:6 \fr*\fq നിങ്ങളുടെ \fq*\ft സീയോൻ്റെ\ft*\f* നിക്ഷേപം ആയിരിക്കും. \b \q1 \v 7 ഇതാ അവരുടെ ശൗര്യവാന്മാർ\f + \fr 33:7 \fr*\fq ശൗര്യവാന്മാർ \fq*\ft വീരൻമാർ. \ft*\f* പുറത്തു നിലവിളിക്കുന്നു; \q2 സമാധാനത്തിന്‍റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു. \q1 \v 8 പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു; \q2 വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; \q1 അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ \f + \fr 33:8 \fr*\fq പട്ടണങ്ങളെ \fq*\ft സാക്ഷികളെ\ft*\f*നിന്ദിച്ചു: \q2 ഒരു മനുഷ്യനെയും അവിടുന്ന് ആദരിക്കുന്നില്ല. \q1 \v 9 ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; \q2 ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; \q1 ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; \q2 ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു. \b \q1 \v 10 “ഇപ്പോൾ ഞാൻ എഴുന്നേല്‍ക്കും; \q2 ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും; \q2 ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. \q1 \v 11 “നിങ്ങൾ കച്ചിയെ ഗർഭംധരിച്ചു കച്ചികുറ്റിയെ പ്രസവിക്കും; \q2 നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും. \q1 \v 12 വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; \q2 വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.” \b \q1 \v 13 ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾക്കുവിൻ; \q2 സമീപസ്ഥന്മാരേ, എന്‍റെ വീര്യപ്രവൃത്തികൾ ഗ്രഹിക്കുവിൻ. \q1 \v 14 സീയോനിലെ പാപികൾ പേടിക്കുന്നു; \q2 വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; \q1 “നമ്മിൽ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും? \q2 നമ്മിൽ ആര്‍ നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?” \q1 \v 15 നീതിയായി നടന്നു നേര് പറയുകയും \q2 പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും \q1 കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും \q2 രക്തപാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും \q1 ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ; \q2 \v 16 ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; \q1 പാറക്കോട്ടകൾ അവന്‍റെ അഭയസ്ഥാനമായിരിക്കും; \q2 അവന്‍റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല. \s മഹത്ത്വമേറിയ ഭാവി \b \q1 \v 17 നിന്‍റെ കണ്ണ് രാജാവിനെ അവന്‍റെ സൗന്ദര്യത്തോടെ ദർശിക്കും; \q2 വിശാലമായ ഒരു ദേശം കാണും. \q1 \v 18 “പണം എണ്ണുന്നവൻ എവിടെ? \q2 തൂക്കിനോക്കുന്നവൻ എവിടെ? \q1 ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ?” \q2 എന്നിങ്ങനെ നിന്‍റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും. \q1 \v 19 നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും \q2 നിനക്കു ഗ്രഹിച്ചുകൂടാത്ത അന്യഭാഷയും \q2 ഉള്ള ഉഗ്രജനതയെ നീ കാണുകയില്ല. \q1 \v 20 നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; \q2 നിന്‍റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായും \q1 ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി \q2 ഒരുനാളും ഇളകിപ്പോകാത്തതും കയറ് \q2 ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും. \q1 \v 21 അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു \q2 വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; \q1 തുഴവച്ച പടക് അതിൽ പോവുകയില്ല; \q1 പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോവുകയുമില്ല. \q1 \v 22 യഹോവ നമ്മുടെ ന്യായാധിപൻ; \q2 യഹോവ നമ്മുടെ ന്യായദാതാവ്; \q1 യഹോവ നമ്മുടെ രാജാവ്; \q2 അവിടുന്ന് നമ്മെ രക്ഷിക്കും. \q1 \v 23 നിന്‍റെ കയറ് അഴിഞ്ഞുകിടക്കുന്നു; \q2 അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; \q1 പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; \q2 മുടന്തരും കൊള്ളയിടും. \q1 \v 24 “ഞാൻ രോഗിയാണ്” എന്നു യാതൊരു നിവാസിയും പറയുകയില്ല; \q2 അതിൽ വസിക്കുന്ന ജനത്തിന്‍റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും. \c 34 \s രാഷ്ട്രങ്ങൾക്കെതിരേയുള്ള ന്യായവിധി \b \q1 \v 1 ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; \q2 വംശങ്ങളേ, ശ്രദ്ധതരുവിൻ; \q1 ഭൂമിയും അതിന്‍റെ നിറവും \q2 ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ. \q1 \v 2 യഹോവയ്ക്കു സകലജനതകളോടും കോപവും \q2 അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; \q2 അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു. \q1 \v 3 അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും; \q2 അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; \q2 അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും. \q1 \v 4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; \q2 ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; \q1 അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും \q2 അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും. \b \q1 \v 5 എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; \q2 അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും \q2 ന്യായവിധിക്കായി ഇറങ്ങിവരും. \q1 \v 6 യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; \q2 കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും \q1 ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ; \q2 യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും \q2 ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്. \q1 \v 7 അവയോടുകൂടി കാട്ടുപോത്തുകളും \q2 കാളകളോടുകൂടി മൂരികളും വീഴും; \q1 അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; \q2 അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും. \b \q1 \v 8 അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും \q2 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന\f + \fr 34:8 \fr*\fq സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന \fq*\ft സീയോനുവേണ്ടി പകരംവീട്ടുന്ന എന്നുമാകാം. \ft*\f* വർഷവും ആകുന്നു. \q1 \v 9 ഏദോമിന്‍റെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും \q2 നിലം കത്തുന്ന കീലായും ഭവിക്കും. \q1 \v 10 രാവും പകലും അത് കെടുകയില്ല; \q2 അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; \q1 തലമുറതലമുറയായി അത് ശൂന്യമായി കിടക്കും; \q2 ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല. \q1 \v 11 വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; \q2 മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; \q1 അവൻ അതിന്മേൽ പാഴിന്‍റെ നൂലും \q2 ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും. \q1 \v 12 അതിലെ കുലീനന്മാർ\f + \fr 34:12 \fr*\fq കുലീനന്മാർ \fq*\ft ഉന്നതകുലജാതന്മാർ. \ft*\f* ആരും രാജത്വം ഘോഷിക്കുകയില്ല; \q2 അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും. \q1 \v 13 അതിന്‍റെ അരമനകളിൽ മുള്ളും \q2 അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; \q1 അത് കുറുക്കന്മാർക്കു പാർപ്പിടവും \q2 ഒട്ടകപ്പക്ഷികൾക്കു താവളവും ആകും. \q1 \v 14 മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; \q2 വനഭൂതം വനഭൂതത്തെ വിളിക്കും; \q1 അവിടെ വേതാളം\f + \fr 34:14 \fr*\fq വേതാളം \fq*\ft നത്ത് എന്നു എബ്രായ ബൈബിളിൽ. \ft*\f* കിടക്കുകയും \q2 വിശ്രമം പ്രാപിക്കുകയും ചെയ്യും. \q1 \v 15 അവിടെ മൂങ്ങ കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു \q2 കുഞ്ഞുങ്ങളെ തന്‍റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും; \q2 അവിടെ പരുന്തുകൾ അതതിന്‍റെ ഇണയോടു കൂടും. \b \q1 \v 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; \q2 അവയിൽ ഒന്നും കാണാതിരിക്കുകയില്ല; \q1 ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല; \q2 അവിടുത്തെ വായല്ലയോ കല്പിച്ചത്; \q2 അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്. \q1 \v 17 അവിടുന്ന് അവക്കായി ചീട്ടിട്ടു, \q2 അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു; \q1 അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി \q2 തലമുറതലമുറയായി അതിൽ വസിക്കും. \b \c 35 \s വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷം \b \q1 \v 1 മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും; \q2 നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും. \q1 \v 2 അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും; \q2 ലെബാനോന്‍റെ മഹത്ത്വവും \q1 കർമ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന് നൽകപ്പെടും; \q2 അവർ യഹോവയുടെ മഹത്ത്വവും \q2 നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും. \b \q1 \v 3 തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; \q2 കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കുവിൻ. \q1 \v 4 മനോഭീതിയുള്ളവരോട്: “ധൈര്യപ്പെടുവിൻ, \q2 ഭയപ്പെടണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! \q1 പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! \q2 അവൻ വന്നു നിങ്ങളെ രക്ഷിക്കും” എന്നു പറയുവിൻ. \b \q1 \v 5 അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും; \q2 ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല. \q1 \v 6 അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; \q2 ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും; \q1 മരുഭൂമിയിൽ വെള്ളവും \q2 നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. \q1 \v 7 മരീചിക ഒരു പൊയ്കയായും \q2 വരണ്ടനിലം നീരുറവുകളായും തീരും, \q1 കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ, \q2 പുല്ലും ഓടയും\f + \fr 35:7 \fr*\fq ഓട \fq*\ft നദിയരികെ വളരുന്ന ഒരുതരം സസ്യം. \ft*\f* ഞാങ്ങണയും വളരും. \b \q1 \v 8 അവിടെ ഒരു പ്രധാനവീഥിയും പാതയും ഉണ്ടാകും; \q2 അതിന് വിശുദ്ധവഴി എന്നു പേരാകും; \q1 ഒരു അശുദ്ധനും അതിൽകൂടി കടന്നുപോവുകയില്ല; \q2 അവൻ അവരോടുകൂടി ഇരിക്കും; \q2 വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോവുകയില്ല. \q1 \v 9 ഒരു സിംഹവും അവിടെ ഉണ്ടാവുകയില്ല; \q2 ഒരു ദുഷ്ടമൃഗവും അവിടെ കയറി വരുകയില്ല; \q1 ആ വകയെ അവിടെ കാണുകയില്ല; \q2 വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും. \q1 \v 10 അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി \q2 ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; \q1 നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; \q2 അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; \q2 ദുഃഖവും നെടുവീർപ്പും ഓടിപ്പോകും. \b \c 36 \s സൻഹേരീബിന്‍റെ ഭീഷണി \p \v 1 ഹിസ്കീയാരാജാവിന്‍റെ പതിനാലാം വർഷം, അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു. \v 2 അന്നു അശ്ശൂർ രാജാവ് സേനാധിപതി\f + \fr 36:2 \fr*\fq സേനാധിപതി \fq*\ft രബ്ശാക്കേ \ft*\f* ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്‍റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടി അയച്ചു; അവൻ അലക്കുകാരന്‍റെ വയലിലേക്കുള്ള പ്രധാനപാതക്കരികിലുള്ള മേലത്തെ കുളത്തിന്‍റെ കല്പാത്തിക്കരികിൽ നിന്നു. \v 3 അപ്പോൾ ഹില്ക്കീയാവിന്‍റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്‍റെ മകൻ യോവാഹ് എന്ന ചരിത്രം എഴുതുന്നവനും അവന്‍റെ അടുക്കൽ പുറത്തു ചെന്നു. \p \v 4 രബ്-ശാക്കേ അവരോട് പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടത്: ‘അശ്ശൂർ രാജാവായ മഹാരാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്ത്? \v 5 യുദ്ധത്തിനു വേണ്ടുന്ന ആലോചനയും ബലവും ഉണ്ട് എന്നുള്ള വെറും വാക്ക് അത്രേ എന്നു ഞാൻ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോട് മത്സരിച്ചിരിക്കുന്നത്? \v 6 ചതഞ്ഞ ഓടക്കോലായ മിസ്രയീമിൽ അല്ലയോ നീ ആശ്രയിച്ചിരിക്കുന്നത്; അത് ഒരുത്തൻ ഊന്നിയാൽ, അവന്‍റെ ഉള്ളംകൈയിൽ തറച്ചുകയറും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു. \v 7 അല്ല നീ എന്നോട്: “ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു” എന്നു പറയുന്നുവെങ്കിൽ അവന്‍റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലയോ യെഹൂദായോടും യെരൂശലേമ്യരോടും: “നിങ്ങൾ ഈ യാഗപീഠത്തിന്‍റെ മുമ്പിൽ നമസ്കരിക്കുവിൻ” എന്നു കല്പിച്ചത്? \v 8 ആകട്ടെ; എന്‍റെ യജമാനനായ അശ്ശൂർരാജാവുമായി പന്തയംവയ്ക്കുക: തക്ക കുതിരപ്പടയാളികളെ കയറ്റുവാൻ നിനക്കു കഴിയുമെങ്കിൽ ഞാൻ രണ്ടായിരം കുതിരയെ നിനക്കു തരാം. \v 9 നീ പിന്നെ എങ്ങനെ എന്‍റെ യജമാനന്‍റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ. \v 10 ഞാൻ ഇപ്പോൾ ഈ ദേശം നശിപ്പിക്കുവാൻ യഹോവയെ കൂടാതെയോ അതിന്‍റെ നേരെ പുറപ്പെട്ടു വന്നിരിക്കുന്നത്? യഹോവ എന്നോട്: “ഈ ദേശത്തിന്‍റെ നേരെ പുറപ്പെട്ടു ചെന്നു അതിനെ നശിപ്പിക്കുക” എന്നു കല്പിച്ചിരിക്കുന്നു. \p \v 11 അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോട്: “അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അത് ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ\f + \fr 36:11 \fr*\fq യെഹൂദാഭാഷയിൽ \fq*\ft എബ്രായഭാഷ\ft*\f* സംസാരിക്കരുതേ” എന്നു പറഞ്ഞു. \p \v 12 അതിന് രബ്-ശാക്കേ: “നിന്‍റെ യജമാനനോടും നിന്നോടും ഈ വാക്ക് പറയുവാനോ എന്‍റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കുകയും ചെയ്യുവാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ” എന്നു പറഞ്ഞു. \p \v 13 അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ\f + \fr 36:13 \fr*\fq യെഹൂദാഭാഷയിൽ \fq*\ft എബ്രായഭാഷ \ft*\f* ഉറക്കെ വിളിച്ചുപറഞ്ഞത്: “മഹാരാജാവായ അശ്ശൂർരാജാവിന്‍റെ വാക്ക് കേൾക്കുവിൻ. \v 14 രാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; അവനു നിങ്ങളെ വിടുവിക്കുവാൻ കഴിയുകയില്ല. \v 15 യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർ രാജാവിന്‍റെ കയ്യിൽ ഏല്പിക്കുകയില്ല എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.“ \p \v 16 “ഹിസ്കീയാവിനു നിങ്ങൾ ചെവികൊടുക്കരുത്; അശ്ശൂർ രാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘നിങ്ങൾ എന്നോട് സന്ധിചെയ്ത്\f + \fr 36:16 \fr*\fq സന്ധിചെയ്ത് \fq*\ft സമാധാന ഉടമ്പടി ചെയ്തു. \ft*\f* എന്‍റെ അടുക്കൽ പുറത്തു വരുവിൻ; നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും ഫലം തിന്നുകയും അവനവന്‍റെ കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്തുകൊള്ളുവിൻ. \v 17 പിന്നെ ഞാൻ വന്നു, നിങ്ങളുടെ ദേശം പോലെയുള്ള ഒരു ദേശത്തേക്ക് ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്ക് തന്നെ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.’ \v 18 ‘യഹോവ നമ്മെ വിടുവിക്കും’ എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ജനതകളുടെ ദേവന്മാരിൽ ആരെങ്കിലും തന്‍റെ ദേശത്തെ അശ്ശൂർരാജാവിന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ? \v 19 ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെ ദേവന്മാരും എവിടെ? അവർ ശമര്യയെ എന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ? \v 20 ഈ ദേശങ്ങളിലെ സകലദേവന്മാരിലും വച്ചു ആരാണ് അവരുടെ ദേശങ്ങളെ എന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുള്ളത്? പിന്നെ എങ്ങനെ യഹോവ യെരൂശലേമിനെ എന്‍റെ കൈയിൽനിന്നു വിടുവിക്കും.” \p \v 21 എന്നാൽ ജനം മിണ്ടാതിരുന്ന് അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; “അവനോട് ഉത്തരം പറയരുത്” എന്നു രാജകല്പന ഉണ്ടായിരുന്നു. \p \v 22 ഹില്ക്കീയാവിന്‍റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്‍റെ മകനായ യോവാഹ് എന്ന ചരിത്രം എഴുതുന്നവനും വസ്ത്രം കീറി ഹിസ്കീയാവിന്‍റെ അടുക്കൽ വന്ന് രബ്-ശാക്കേയുടെ വാക്കുകൾ അവനോട് അറിയിച്ചു. \c 37 \s യെശയ്യായുടെ ഉപദേശം തേടുന്നു \p \v 1 ഹിസ്കീയാരാജാവ് അത് കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്ത് കൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. \v 2 പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യസ്ഥനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍റെ അടുക്കൽ അയച്ചു. \v 3 അവർ അവനോട് പറഞ്ഞത്: “ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ‘ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു; പ്രസവിക്കുവാനോ ശക്തിയില്ല. \v 4 ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ രബ്-ശാക്കേയെ അവന്‍റെ യജമാനനായ അശ്ശൂർ രാജാവ് അയച്ചു പറയിക്കുന്ന വാക്കുകൾ നിന്‍റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്‍റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിനു പ്രതികാരംചെയ്യും; അതിനാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.’” \p \v 5 ഹിസ്കീയാരാജാവിന്‍റെ ഭൃത്യന്മാർ യെശയ്യാവിന്‍റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്: \v 6 “നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്‍റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുനിമിത്തം ഭയപ്പെടണ്ടാ. \v 7 ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി\f + \fr 37:7 \fr*\fq ശ്രുതി \fq*\ft കിംവദന്തി എന്നുമാകാം. \ft*\f* കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്‍റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും.’” \p \v 8 രബ്-ശാക്കേ മടങ്ങിച്ചെന്ന് അശ്ശൂർ രാജാവ് ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാക്കീശ് വിട്ടുപോയി എന്നു അവൻ കേട്ടിരുന്നു. \v 9 എന്നാൽ കൂശ്‌രാജാവായ തിർഹാക്ക തന്‍റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അശ്ശൂർ രാജാവായ സൻഹേരീബ് ഹിസ്കീയാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു കല്പിച്ചത്: \v 10 “നിങ്ങൾ യെഹൂദാ രാജാവായ ഹിസ്കീയാവോടു പറയേണ്ടത്: “യെരൂശലേം അശ്ശൂർരാജാവിന്‍റെ കയ്യിൽ ഏല്പിച്ചുകളയുകയില്ല” എന്നു നീ ആശ്രയിക്കുന്ന നിന്‍റെ ദൈവം നിന്നെ ചതിക്കരുത്. \v 11 അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ? \v 12 ഗോസാൻ, ഹാരാൻ, രേസെഫ, തെലസ്സാരിലെ ഏദേന്യർ എന്നിങ്ങനെ എന്‍റെ പൂര്‍വ്വ പിതാക്കന്മാർ നശിപ്പിച്ചുകളഞ്ഞ ജനതകളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? \v 13 ഹമാത്ത് രാജാവും അർപ്പാദ്‌ രാജാവും സെഫർവ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?” \p \v 14 ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തു വാങ്ങി വായിച്ചു; ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അത് വിടർത്തി. \v 15 ഹിസ്കീയാവ് യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞത്: \v 16 “യിസ്രായേലിന്‍റെ ദൈവമായ കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഒരുവൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. \v 17 യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിക്കുവാൻ ആളയച്ചിരിക്കുന്ന സൻഹേരീബിന്‍റെ വാക്കുകൾ കേൾക്കേണമേ. \v 18 യഹോവേ, അശ്ശൂർരാജാക്കന്മാർ സർവ്വജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി, \v 19 അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നെ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; അതിനാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു. \v 20 ഇപ്പോൾ ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങ് ഒരുവൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന് ഞങ്ങളെ അവന്‍റെ കൈയിൽനിന്നു രക്ഷിക്കേണമേ.” \p \v 21 ആമോസിന്‍റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്‍റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർ രാജാവായ സൻഹേരീബ് നിമിത്തം എന്നോട് പ്രാർത്ഥിച്ചതുകൊണ്ട്, \v 22 അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: \q1 “സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; \q2 യെരൂശലേംപുത്രി നിന്‍റെ പിന്നാലെ തല കുലുക്കുന്നു. \b \q1 \v 23 നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? \q2 ആർക്ക് വിരോധമായിട്ടാകുന്നു നീ ശബ്ദം ഉയർത്തുകയും \q1 തല ഉന്നതമായി ഉയർത്തുകയും ചെയ്തത്? \q2 യിസ്രായേലിന്‍റെ പരിശുദ്ധദൈവത്തിനു വിരോധമായിട്ടു തന്നെയല്ലയോ? \q1 \v 24 നിന്‍റെ ഭൃത്യന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു; \q2 ‘എന്‍റെ അസംഖ്യരഥങ്ങളോടു കൂടി ഞാൻ മലമുകളിലും \q2 ലെബാനോന്‍റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; \q1 അതിലെ പൊക്കമുള്ള ദേവദാരുക്കളും \q2 വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; \q1 അതിന്‍റെ അറ്റത്തെ കൊടുമുടിവരെയും \q2 അതിന്‍റെ അതിനിബിഡമായ കാടുവരെയും ഞാൻ കടന്നുചെല്ലും; \q1 \v 25 ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; \q2 എന്‍റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു. \q1 \v 26 ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; \q2 പൂർവ്വകാലത്തുതന്നെ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? \q1 നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു \q2 ശൂന്യകൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു. \q1 \v 27 അതുകൊണ്ട് അവയിലെ നിവാസികൾ ദുർബ്ബലന്മാരായി വിരണ്ട് അമ്പരന്നുപോയി; \q2 അവർ വയലിലെ പുല്ലും പച്ചച്ചെടിയും \q1 പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പ് \q2 കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീർന്നു. \q1 \v 28 എന്നാൽ നിന്‍റെ ഇരിപ്പും നിന്‍റെ ഗമനവും ആഗമനവും \q2 എന്‍റെ നേരെയുള്ള നിന്‍റെ കോപഭ്രാന്തും ഞാൻ അറിയുന്നു. \q1 \v 29 എന്‍റെ നേരെയുള്ള നിന്‍റെ കോപഭ്രാന്തുകൊണ്ടും \q2 നിന്‍റെ അഹങ്കാരം എന്‍റെ ചെവിയിൽ എത്തിയിരിക്കുകകൊണ്ടും \q1 ഞാൻ എന്‍റെ കൊളുത്തു നിന്‍റെ മൂക്കിലും \q2 എന്‍റെ കടിഞ്ഞാൺ നിന്‍റെ അധരങ്ങളിലും ഇട്ടു \q2 നീ വന്ന വഴിക്കുതന്നെ നിന്നെ മടക്കി കൊണ്ടുപോകും.” \p \v 30 ”എന്നാൽ ഇതു നിനക്കു അടയാളമാകും: നിങ്ങൾ ഈ ആണ്ടിലും പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിലും താനെ കിളിർത്ത് വിളയുന്ന ധാന്യം ഭക്ഷിക്കും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയുടെ ഫലം തിന്നുകയും ചെയ്യും. \v 31 യെഹൂദാഗൃഹത്തിൽ രക്ഷപ്പെട്ട ഒരു ശേഷിപ്പ് വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും. \v 32 ഒരു ശേഷിപ്പ് യെരൂശലേമിൽ നിന്നും ഒരു രക്ഷിതഗണം സീയോൻ പർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും.’ സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.” \p \v 33 ”അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഈ നഗരത്തിലേക്കു വരുകയില്ല; ഒരു അമ്പ് അവിടെ എയ്യുകയുമില്ല; അതിന്‍റെ നേരെ പരിചയോടുകൂടി വരുകയില്ല; അതിനെതിരെ ഉപരോധ മൺകൂന ഉണ്ടാക്കുകയുമില്ല. \v 34 അവൻ വന്ന വഴിക്കു തന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരുകയുമില്ല. \v 35 എന്‍റെ നിമിത്തവും എന്‍റെ ദാസനായ ദാവീദിന്‍റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും” എന്നു യഹോവയുടെ അരുളപ്പാടു. \p \v 36 എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തെൺപത്തയ്യായിരം (1,85,000) പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നത് കണ്ടു. \v 37 അങ്ങനെ അശ്ശൂർ രാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ താമസിച്ചു. \v 38 എന്നാൽ അവൻ തന്‍റെ ദേവനായ നിസ്രോക്കിന്‍റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്‍റെ പുത്രന്മാരായ അദ്രമ്മേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ട് അരാരാത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു; അവന്‍റെ മകനായ ഏസെർ-ഹദ്ദോൻ അവനു പകരം രാജാവായി. \c 38 \s ഹിസ്കീയാവിന്‍റെ രോഗം \p \v 1 അക്കാലത്ത് ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകൻ അവന്‍റെ അടുക്കൽവന്ന് അവനോട്: “നിന്‍റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാവുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. \p \v 2 അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്‍റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: \v 3 “അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടി തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ” എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും അധികം കരഞ്ഞു. \p \v 4 എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: \v 5 “നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: ‘നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്‍റെ പ്രാർത്ഥന കേട്ടു നിന്‍റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു വർഷം കൂട്ടും. \v 6 ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും.’” \p \v 7 യഹോവ, അവിടുന്ന് അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്ന് ഇതു നിനക്കു ഒരു അടയാളം ആകും. \v 8 “ആഹാസിന്‍റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും.” ഇങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞുപോന്നു. \v 9 യെഹൂദാ രാജാവായ ഹിസ്കീയാവിന്നു രോഗം ബാധിച്ചിട്ടു അത് മാറി സുഖമായ ശേഷം അവൻ എഴുതിയത്: \q1 \v 10 “എന്‍റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; \q2 എന്‍റെ വർഷങ്ങളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി” എന്നു ഞാൻ പറഞ്ഞു. \q1 \v 11 “ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; \q2 ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല” എന്നു ഞാൻ പറഞ്ഞു. \q1 \v 12 “എന്‍റെ ജീവിതകാലയളവു \f + \fr 38:12 \fr*\fq ജീവിതകാലയളവു \fq*\ft വാസം\ft*\f*നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെവിട്ടു പോയിരിക്കുന്നു; \q2 നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്‍റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; \q1 അങ്ങ് എന്നെ തറിയിൽനിന്ന്\f + \fr 38:12 \fr*\fq തറി \fq*\ft നെയ്‌ത്തുപകരണം. \ft*\f* അറുത്തുകളയുന്നു; \q2 ഒരു രാപകൽ കഴിയുംമുമ്പ് അങ്ങ് എനിക്ക് അന്തം വരുത്തുന്നു. \q1 \v 13 പ്രഭാതംവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; \q2 അവനോ സിംഹംപോലെ എന്‍റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; \q2 ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു. \q1 \v 14 മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു\f + \fr 38:14 \fr*\fq ചിലച്ചു \fq*\ft നിലവിളിച്ചു. \ft*\f*; \q2 ഞാൻ പ്രാവുപോലെ കുറുകി \q1 എന്‍റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; \q2 യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; അങ്ങ് എനിക്ക് ഇടനില്‍ക്കേണമേ. \b \q1 \v 15 ഞാൻ എന്ത് പറയേണ്ടു? \q2 അവിടുന്ന് എന്നോട് അരുളിച്ചെയ്തു, \q1 അവിടുന്ന് തന്നെ നിവർത്തിച്ചും ഇരിക്കുന്നു; \q2 എന്‍റെ മനോവ്യസനം ഹേതുവായി ഞാൻ എന്‍റെ കാലമെല്ലാം സാവധാനത്തോടെ നടക്കും. \q1 \v 16 കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; \q2 എന്‍റെ ജീവനും കേവലം അതിലത്രേ; \q1 അങ്ങനെ അങ്ങ് എന്നെ സൗഖ്യമാക്കി \q2 എന്‍റെ ജീവനെ രക്ഷിക്കും. \q1 \v 17 സമാധാനത്തിനായി എനിക്ക് അത്യന്തം കൈപ്പായതു ഭവിച്ചു; \q2 എങ്കിലും അങ്ങ് എന്‍റെ സകലപാപങ്ങളെയും അങ്ങേയുടെ പുറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് \q1 എന്‍റെ പ്രാണനെ നാശകുഴിയിൽനിന്നു \q2 സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു. \q1 \v 18 പാതാളം അങ്ങയെ സ്തുതിക്കുന്നില്ല; മരണം അങ്ങയെ വാഴ്ത്തുന്നില്ല; \q2 കുഴിയിൽ ഇറങ്ങുന്നവർ അങ്ങേയുടെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. \q1 \v 19 ഞാൻ ഇന്ന് ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം അങ്ങയെ സ്തുതിക്കും; \q2 അപ്പൻ മക്കളോടു അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. \q1 \v 20 യഹോവ എന്നെ രക്ഷിക്കുവാൻ ഒരുങ്ങിയിരിക്കുന്നു; \q2 അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ \q2 തന്ത്രിനാദത്തോടെ എന്‍റെ ഗീതങ്ങളെ പാടും.” \p \v 21 എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവ് പറഞ്ഞിരുന്നു. \v 22 “ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത്?” എന്നു ഹിസ്കീയാവ് ചോദിച്ചിരുന്നു. \f + \fr 38:22 \fr*\fq “ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത്?” എന്നു ഹിസ്കീയാവ് ചോദിച്ചിരുന്നു. \fq*\ft ഈ അധ്യായയത്തിലെ 21, 22 വാക്യങ്ങള്‍ 6, 7 വാക്യങ്ങള്‍ക്കിടയില്‍ വായിക്കേണ്ടതാണ്\ft*\f* \c 39 \s ബാബേലിൽ നിന്നുള്ള രാജദൂതന്മാർ \p \v 1 അക്കാലത്ത് ബലദാന്‍റെ മകനായ മെരോദക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവിനു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു. \v 2 ഹിസ്കീയാവ് അവരെക്കുറിച്ചു സന്തോഷിച്ചു തന്‍റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും ആയുധശാല മുഴുവനും തന്‍റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്‍റെ രാജധാനിയിലും തന്‍റെ ആധിപത്യത്തിൽ പെട്ട സകലത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു. \p \v 3 അപ്പോൾ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്‍റെ അടുക്കൽവന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെ നിന്ന് നിന്‍റെ അടുക്കൽ വന്നു” എന്നു ചോദിച്ചതിന് \p ഹിസ്കീയാവ്: “അവർ ഒരു ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു തന്നെ; എന്‍റെ അടുക്കൽ വന്നിരിക്കുന്നു” എന്നു പറഞ്ഞു. \p \v 4 “അവർ നിന്‍റെ രാജധാനിയിൽ എന്തെല്ലാം കണ്ടു” എന്നു ചോദിച്ചതിന് \p ഹിസ്കീയാവ്: “എന്‍റെ രാജധാനിയിൽ ഉള്ള സകലവും അവർ കണ്ടു; എന്‍റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു ഉത്തരം പറഞ്ഞു.” \p \v 5 അപ്പോൾ യെശയ്യാവ് ഹിസ്കീയാവിനോടു പറഞ്ഞത്: “സൈന്യങ്ങളുടെ യഹോവയുടെ വചനം കേട്ടുകൊള്ളുക: \v 6 ‘നിന്‍റെ രാജധാനിയിൽ ഉള്ള സകലവും നിന്‍റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു! \v 7 നീ ജനിപ്പിച്ചവരായി നിന്നിൽനിന്ന് ഉത്ഭവിക്കുന്ന നിന്‍റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്‍റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും’ എന്നു യഹോവ അരുളിച്ചെയ്യുന്നു.” \p \v 8 അതിന് ഹിസ്കീയാവ് യെശയ്യാവോട്: “നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത്” എന്നു പറഞ്ഞു; “എങ്കിലും എന്‍റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ” എന്നും അവൻ പറഞ്ഞു. \c 40 \s ദൈവജനത്തിന് ആശ്വാസം \b \q1 \v 1 എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ \q2 എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. \q1 \v 2 യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു: \q2 അവളുടെ യുദ്ധസേവ കഴിഞ്ഞും \q1 അവളുടെ അകൃത്യം മോചിക്കപ്പെട്ടും \q2 അവൾ തന്‍റെ സകലപാപങ്ങൾക്കും പകരം \q1 യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു \q2 എന്നു അവളോടു വിളിച്ചുപറയുവിൻ. \b \q1 \v 3 കേട്ടോ ഒരുവൻ വിളിച്ചു പറയുന്നത്: \q2 “മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; \q2 നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പ്രധാനപാത നിരപ്പാക്കുവിൻ. \q1 \v 4 എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; \q2 വളഞ്ഞതു ചൊവ്വായും\f + \fr 40:4 \fr*\fq ചൊവ്വായും \fq*\ft നേരെയായും എന്നും കാണാം. \ft*\f* ദുർഘടങ്ങൾ സമതലമായും തീരേണം. \q1 \v 5 യഹോവയുടെ മഹത്ത്വം വെളിപ്പെടും, \q2 സകലമനുഷ്യരും ഒരുപോലെ അതിനെ കാണും; \q2 യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.” \b \q1 \v 6 കേട്ടോ, “വിളിച്ചുപറയുക” എന്നു ഒരുവൻ പറയുന്നു; \q2 “എന്ത് വിളിച്ചുപറയേണ്ടു?” എന്നു ഞാൻ ചോദിച്ചു; \q1 “സകലമനുഷ്യരും പുല്ലുപോലെയും \q2 അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. \q1 \v 7 യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. \q2 പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ. \q1 \v 8 പുല്ലുണങ്ങുന്നു, പൂവ് വാടുന്നു; \q2 നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്ക്കും.” \q1 \v 9 സുവാർത്താദൂതിയായ യെരൂശലേമേ\f + \fr 40:9 \fr*\fq യെരൂശലേമേ \fq*\ft സീയോനില്‍ നിന്ന്\ft*\f*, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; \q2 സുവാർത്താദൂതിയായ യെരൂശലേമേ, നിന്‍റെ ശബ്ദം ശക്തിയോടെ ഉയർത്തുക; \q1 ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോട്: \q2 “ഇതാ, നിങ്ങളുടെ ദൈവം” എന്നു പറയുക. \q1 \v 10 ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു; \q2 യഹോവയുടെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; \q1 ഇതാ, കൂലി യഹോവയുടെ പക്കലും \q2 പ്രതിഫലം അവിടുത്തെ കൈയിലും ഉണ്ട്. \q1 \v 11 ഒരു ഇടയനെപ്പോലെ അവിടുന്ന് തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും \q2 കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കുകയും \q2 തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും. \b \q1 \v 12 തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും \q2 ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കുകയും \q1 ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും \q2 പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും \q2 കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്‍? \q1 \v 13 യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ \q2 അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്? \q1 \v 14 യഹോവയെ ഉപദേശിച്ചു ന്യായത്തിന്‍റെ പാതയെ പഠിപ്പിക്കുകയും \q2 യഹോവയെ പരിജ്ഞാനം പഠിപ്പിച്ചു \q1 വിവേകത്തിന്‍റെ മാർഗ്ഗം കാണിക്കുകയും ചെയ്തുകൊടുക്കേണ്ടതിനു \q2 യഹോവ ആരോടാകുന്നു ആലോചന കഴിച്ചതു? \q1 \v 15 ഇതാ ജനതകൾ തൊട്ടിയിലെ ഒരു തുള്ളിപോലെയും, \q2 തുലാസിലെ ഒരു പൊടിപോലെയും യാഹോവയ്ക്ക് തോന്നുന്നു; \q2 ഇതാ, യഹോവ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു. \q1 \v 16 ലെബാനോൻ വിറകിനു പോരാ; \q2 അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല. \q1 \v 17 സകലജനതകളും യാഹോവയ്ക്ക് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; \q2 യഹോവ അവരെ ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയായി എണ്ണിയിരിക്കുന്നു. \b \q1 \v 18 ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? \q2 ഏതു പ്രതിമയെ നിങ്ങൾ അവനോട് സദൃശമാക്കും? \q1 \v 19 മൂശാരി വിഗ്രഹം വാർക്കുന്നു; \q2 തട്ടാൻ പൊന്നുകൊണ്ടു പൊതിയുകയും \q2 അതിന് വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. \q1 \v 20 ഇങ്ങിനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ \q2 ദ്രവിച്ചുപോകാത്ത ഒരു തടിക്കഷണം തിരഞ്ഞെടുക്കുകയും \q1 ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ \q2 ഒരു ശില്പിയെ അന്വേഷിക്കുകയും ചെയ്യുന്നു. \b \q1 \v 21 നിങ്ങൾക്ക് അറിഞ്ഞുകൂടായോ? \q2 നിങ്ങൾ കേട്ടിട്ടില്ലയോ? \q1 ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? \q2 ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? \q1 \v 22 അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; \q2 അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; \q1 അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും \q2 താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും \q1 \v 23 പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും \q2 ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു. \b \q1 \v 24 അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ \q2 അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ \q1 അവിടുന്ന് അവരുടെ മേൽ ഊതി \q2 അവർ വാടിപ്പോവുകയും ചുഴലിക്കാറ്റുകൊണ്ടു \q2 വൈക്കോൽകുറ്റിപോലെ പാറിപ്പോവുകയും ചെയ്യുന്നു. \b \q1 \v 25 “അതിനാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും? \q2 ഞാൻ ആരോട് തുല്യനാകും” എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. \q1 \v 26 നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? \q2 അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും \q1 അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; \q2 അവന്‍റെ വീര്യമാഹാത്മ്യംനിമിത്തവും \q1 അവന്‍റെ ശക്തിയുടെ ആധിക്യംനിമിത്തവും \q2 അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. \b \q1 \v 27 എന്നാൽ “എന്‍റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; \q2 എന്‍റെ ന്യായം എന്‍റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്നു, \q1 യാക്കോബേ, നീ പറയുകയും \q2 യിസ്രായേലേ, നീ സംസാരിക്കുകയും ചെയ്യുന്നതെന്ത്? \q1 \v 28 നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? \q2 യഹോവ നിത്യദൈവം; \q1 ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; \q2 അവൻ ക്ഷീണിക്കുന്നില്ല, \q1 തളർന്നുപോകുന്നതുമില്ല; \q2 അവന്‍റെ ബുദ്ധി അപ്രമേയമത്രേ. \q1 \v 29 അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; \q2 ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു. \q1 \v 30 ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും; \q2 യൗവനക്കാരും ഇടറിവീഴും. \q1 \v 31 എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; \q2 അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; \q1 അവർ തളർന്നുപോകാതെ ഓടുകയും \q2 ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും. \c 41 \s യിസ്രായേലിന്‍റെ സഹായകൻ \b \q1 \v 1 “ദ്വീപുകളേ, എന്‍റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; \q2 ജനതകൾ ശക്തിയെ പുതുക്കട്ടെ; \q1 അവർ അടുത്തുവന്നു സംസാരിക്കട്ടെ; \q2 നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക. \b \q1 \v 2 ചെല്ലുന്നെടത്തെല്ലാം നീതി എതിരേല്ക്കുന്നവനെ\f + \fr 41:2 \fr*\fq നീതി എതിരേല്ക്കുന്നവനെ \fq*\ft കോരെശ് എന്നു പേരുള്ള പേര്‍സിയ ചക്രവര്‍ത്തി. യെശയ്യാവ് 45:1 നോക്കുക\ft*\f* \q2 കിഴക്കുനിന്ന് ഉണർത്തിയതാര്? \q1 അവിടുന്ന് ജനതകളെ അവന്‍റെ മുമ്പിൽ ഏല്പിച്ചുകൊടുക്കുകയും \q2 അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; \q1 അവരുടെ വാളിനെ അവൻ പൊടിപോലെയും \q2 അവരുടെ വില്ലിനെ പാറിപ്പോകുന്ന വൈക്കോൽകുറ്റിപോലെയും ആക്കിക്കളയുന്നു. \q1 \v 3 അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; \q2 പാതയിൽ കാൽ വച്ചല്ല അവൻ പോകുന്നത്. \q1 \v 4 ആര്‍ അത് പ്രവർത്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു? \q2 ആദിമുതൽ തലമുറകളെ വിളിച്ചവൻ; \q1 യഹോവയായ ഞാൻ ആദ്യനും \q2 അന്ത്യന്മാരോടുകൂടി അനന്യനും ആകുന്നു.” \b \q1 \v 5 ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; \q2 ഭൂമിയുടെ അറുതികൾ വിറച്ചു; \q2 അവർ ഒന്നിച്ചുകൂടി അടുത്തുവന്നു; \q1 \v 6 അവർ അന്യോന്യം സഹായിച്ചു; \q2 ഒരുത്തൻ മറ്റേവനോട്: “ധൈര്യമായിരിക്കുക” എന്നു പറഞ്ഞു. \q1 \v 7 അങ്ങനെ ആശാരി തട്ടാനെയും \q2 കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി \q1 “കൂട്ടിവിളക്കുന്നതിനു അത് തയ്യാറായിരിക്കുന്നു” എന്നു പറഞ്ഞ്, \q2 ഇളകാതെയിരിക്കേണ്ടതിനു അവൻ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു. \b \q1 \v 8 “നീയോ, എന്‍റെ ദാസനായ യിസ്രായേലേ, \q2 ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, \q2 എന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിയേ, \q1 \v 9 ‘നീ എന്‍റെ ദാസൻ, ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്നു പറഞ്ഞ് കൊണ്ടു \q2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കുകയും അതിന്‍റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കുകയും ചെയ്തിരിക്കുന്നവനായുള്ളവനേ, \q1 \v 10 നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; \q2 ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; \q1 ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; \q2 എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും. \b \q1 \v 11 നിന്നോട് കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; \q2 നിന്നോട് വിവാദിക്കുന്നവർ\f + \fr 41:11 \fr*\fq വിവാദിക്കുന്നവർ \fq*\ft തര്‍ക്കം, വാദപ്രതിവാദം. \ft*\f* നശിച്ചു ഇല്ലാതെയാകും. \q1 \v 12 നിന്നോട് പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; \q2 നിന്നോട് യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും. \q1 \v 13 നിന്‍റെ ദൈവമായ യഹോവ എന്ന ഞാൻ നിന്‍റെ വലംകൈ പിടിച്ചു \q2 നിന്നോട്: ‘ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു.” \q1 \v 14 “പുഴുവായ യാക്കോബേ, യിസ്രായേൽജനമേ, ഭയപ്പെടേണ്ടാ; \q1 ഞാൻ നിന്നെ സഹായിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു; \q2 നിന്‍റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്‍റെ പരിശുദ്ധൻ തന്നെ. \q1 \v 15 “ഇതാ, ഞാൻ നിന്നെ പുതിയതും \q2 മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; \q1 നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും \q2 കുന്നുകളെ പതിർപോലെ ആക്കുകയും ചെയ്യും. \q1 \v 16 നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും; \q2 ചുഴലിക്കാറ്റ് അവയെ ചിതറിച്ചുകളയും; \q1 നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു \q2 യിസ്രായേലിന്‍റെ പരിശുദ്ധനിൽ പുകഴും. \b \q1 \v 17 എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; \q2 ഒട്ടും കിട്ടായ്കയാൽ അവരുടെ നാവ് ദാഹംകൊണ്ടു വരണ്ടുപോകുന്നു. \q1 യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; \q2 യിസ്രായേലിന്‍റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല. \q1 \v 18 ഞാൻ പാഴ്മലകളിൽ നദികളെയും \q2 താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; \q1 മരുഭൂമിയെ ഞാൻ നീർപൊയ്കയും \q2 വരണ്ട നിലത്തെ നീരുറവുകളും ആക്കും. \q1 \v 19 ഞാൻ മരുഭൂമിയിൽ ദേവദാരു, \q2 ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; \q1 ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും \q2 പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും. \q1 \v 20 യഹോവയുടെ കൈ അത് ചെയ്തു എന്നും \q2 യിസ്രായേലിന്‍റെ പരിശുദ്ധൻ അത് സൃഷ്ടിച്ചു എന്നും \q1 അവരെല്ലാവരും കണ്ടു അറിഞ്ഞ് \q2 വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ.” \s വിഗ്രഹങ്ങളുടെ നിരർത്ഥകത \b \q1 \v 21 “നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ” എന്നു യഹോവ കല്പിക്കുന്നു; \q2 “നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവിൻ” എന്നു യാക്കോബിന്‍റെ രാജാവ് കല്പിക്കുന്നു. \q1 \v 22 സംഭവിക്കുവാനുള്ളത് അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; \q2 നാം വിചാരിച്ച് അതിന്‍റെ അവസാനം അറിയേണ്ടതിന് \q1 ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്ന് അവർ പ്രസ്താവിക്കട്ടെ; \q2 അല്ലെങ്കിൽ സംഭവിക്കുവാനുള്ളത് നമ്മെ കേൾപ്പിക്കട്ടെ. \q1 \v 23 നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിന് \q2 മേലാൽ വരുവാനുള്ളതു പ്രസ്താവിക്കുവിൻ; \q1 ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിനു \q2 നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുവിൻ. \q1 \v 24 നിങ്ങൾ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; \q2 നിങ്ങളെ തിരഞ്ഞെടുക്കുന്നവൻ മ്ലേച്ഛനാകുന്നു. \b \q1 \v 25 “ഞാൻ ഒരുവനെ വടക്കുനിന്ന് എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; \q2 സൂര്യോദയദിക്കിൽനിന്ന് അവനെ എഴുന്നേല്പിച്ചു; \q1 അവൻ എന്‍റെ നാമത്തെ ആരാധിക്കും; \q2 അവൻ വന്നു ചെളിയെപ്പോലെയും \q1 കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും \q2 ദേശാധിപതികളെ ചവിട്ടും. \b \q1 \v 26 ഞങ്ങൾ അറിയേണ്ടതിന് ആദിമുതലും ‘അവൻ നീതിമാൻ’ എന്നു ഞങ്ങൾ പറയേണ്ടതിന് \q2 പണ്ടേയും ആര്‍ പ്രസ്താവിച്ചിട്ടുള്ളു? \q1 പ്രസ്താവിക്കുവാനോ കാണിച്ചുതരുവാനോ \q2 നിങ്ങളുടെ വാക്കു കേൾക്കുവാനോ ആരും ഇല്ല. \q1 \v 27 ഞാൻ ആദ്യനായി സീയോനോട്: ‘ഇതാ, ഇതാ, അവർ വരുന്നു’ എന്നു പറയുന്നു; \q2 യെരൂശലേമിനു ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു. \q1 \v 28 ഞാൻ നോക്കിയപ്പോൾ: ഒരുത്തനുമില്ല; \q2 ഞാൻ ചോദിച്ചപ്പോൾ; ഉത്തരം പറയുവാൻ \q2 അവരിൽ ഒരു ആലോചനക്കാരനും ഇല്ല. \q1 \v 29 അവരെല്ലാവരും വ്യാജമാകുന്നു; \q2 അവരുടെ പ്രവൃത്തികൾ നാസ്തിയത്രേ; \q2 അവരുടെ വിഗ്രഹങ്ങൾ കാറ്റുപോലെ ശൂന്യവും തന്നെ.” \b \c 42 \s യഹോവയുടെ ദാസൻ \b \q1 \v 1 “ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; \q2 എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ\f + \fr 42:1 \fr*\fq വൃതൻ \fq*\ft തിരഞ്ഞെടുക്കപ്പെട്ടവൻ എന്നു മറ്റ് ഭാഷാന്തരത്തിൽ കാണാം. \ft*\f*; \q1 ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; \q2 അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും. \q1 \v 2 അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല, \q2 തെരുവീഥിയിൽ തന്‍റെ ശബ്ദം കേൾപ്പിക്കുകയുമില്ല. \q1 \v 3 ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല; \q2 പുകയുന്ന തിരി കെടുത്തികളയുകയില്ല; \q2 അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. \q1 \v 4 ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; \q2 അധൈര്യപ്പെടുകയുമില്ല; \q2 അവന്‍റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.” \b \q1 \v 5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും \q2 ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും \q1 അതിലെ ജനത്തിനു ശ്വാസത്തെയും \q2 അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത \q2 യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 \v 6 “കുരുട്ടുകണ്ണുകളെ തുറക്കുവാനും \q2 തടവുകാരെ തടവറയിൽനിന്നും \q1 അന്ധകാരത്തിൽ ഇരിക്കുന്നവരെ \q2 കാരാഗൃഹത്തിൽനിന്നും വിടുവിക്കുവാനും \q1 \v 7 യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; \q2 ഞാൻ നിന്‍റെ കൈ പിടിച്ചു നിന്നെ കാക്കും; \pi നിന്നെ ജനത്തിന്‍റെ നിയമവും \q2 ജനതകളുടെ പ്രകാശവും ആക്കും. \q1 \v 8 ഞാൻ യഹോവ; അത് തന്നെ എന്‍റെ നാമം; \q2 ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനും \q2 എന്‍റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല. \q1 \v 9 പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു; \q2 ഞാൻ പുതിയത് അറിയിക്കുന്നു; \q2 അത് ഉത്ഭവിക്കും മുമ്പ് ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.” \s യഹോവയ്ക്ക് ഒരു സ്തോത്രഗീതം \b \q1 \v 10 സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും \q2 അവയിലെ നിവാസികളും ആയുള്ളവരേ, \q1 യഹോവയ്ക്ക് ഒരു പുതിയ പാട്ടും \q2 ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ. \q1 \v 11 മരുഭൂമിയും അതിലെ പട്ടണങ്ങളും ശബ്ദം ഉയർത്തട്ടെ; \q2 കേദാർ പാർക്കുന്ന ഗ്രാമങ്ങളും; \q1 ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയും \q2 മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ. \q1 \v 12 അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് \q2 അവന്‍റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. \q1 \v 13 യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; \q2 ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; \q1 അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; \q2 തന്‍റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. \s ദൈവത്തിന്‍റെ വാഗ്ദാനം \b \q1 \v 14 ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; \q2 ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; \pi ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ \q2 ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കുകയും ചെയ്യുന്നു. \q1 \v 15 ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി \q2 അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; \q1 ഞാൻ നദികളെ ദ്വീപുകളാക്കും; \q2 പൊയ്കകളെ വറ്റിച്ചുകളയും. \q1 \v 16 ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; \q2 അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; \q1 ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും \q2 ദുർഘടങ്ങളെ സമഭൂമിയും ആക്കും; \q2 ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും\f + \fr 42:16 \fr*\fq ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും \fq*\ft ഈ കാര്യങ്ങൾ ഞാൻ അവർക്കുവേണ്ടി ചെയ്യും; അവരെ ഉപേക്ഷിക്കുകയുമില്ല. എന്നുമാകാം. \ft*\f*. \q1 \v 17 വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: \q2 ‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർ \q2 പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും. \s യിസ്രായേലിന്‍റെ അന്ധത \b \q1 \v 18 “ചെകിടന്മാരേ, കേൾക്കുവിൻ; \q2 കുരുടന്മാരേ, നോക്കിക്കാണുവിൻ! \q1 \v 19 എന്‍റെ ദാസനല്ലാതെ കുരുടൻ ആര്‍? \q2 ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആര്‍? \q1 എന്‍റെ പ്രിയനെപ്പോലെ കുരുടനും \q2 യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആര്‍? \q1 \v 20 പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല\f + \fr 42:20 \fr*\fq സൂക്ഷിക്കുന്നില്ല \fq*\ft നിരീക്ഷിക്കുന്നില്ല എന്നു മറ്റ് ഭാഷന്തരത്തിൽ കാണാം. \ft*\f*; \q2 ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.” \b \q1 \v 21 യഹോവ തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി \q2 മഹത്ത്വീകരിക്കുവാൻ പ്രസാദിച്ചിരിക്കുന്നു. \q1 \v 22 എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; \q2 അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും \q1 കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; \q2 അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; \q1 അവർ കൊള്ളയായിപ്പോയി, \q2 “മടക്കിത്തരുക” എന്നു ആരും പറയുന്നതുമില്ല. \q1 \v 23 നിങ്ങളിൽ ആര്‍ അതിന് ചെവികൊടുക്കും? \q2 ഭാവികാലത്തേക്ക് ആര്‍ ശ്രദ്ധിച്ചു കേൾക്കും? \q1 \v 24 യാക്കോബിനെ കൊള്ളയായും \q2 യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആര്‍? \q1 യഹോവ തന്നെയല്ലോ; അവനോട് നാം പാപം ചെയ്തുപോയി \q2 അവന്‍റെ വഴികളിൽ നടക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; \q2 അവന്‍റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല. \q1 \v 25 അതുകൊണ്ട് അവൻ തന്‍റെ ഉഗ്രകോപവും \q2 യുദ്ധകാഠിന്യവും അവരുടെ മേൽ പകർന്നു; \q1 അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; \q2 അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല. \b \c 43 \s യിസ്രായേലിന്‍റെ രക്ഷകൻ \b \q1 \v 1 ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, \q2 യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; \q2 ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; \q2 നീ എനിക്കുള്ളവൻ തന്നെ. \q1 \v 2 നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഇരിക്കും; \q2 നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്‍റെ മീതെ കവിയുകയില്ല; \q1 നീ തീയിൽകൂടി നടന്നാൽ വെന്തു പോവുകയില്ല; \q2 അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. \q1 \v 3 നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ; \q2 നിന്‍റെ മറുവിലയായി ഞാൻ മിസ്രയീമിനെയും \q1 നിനക്കു പകരമായി കൂശിനെയും \q2 സെബയെയും കൊടുത്തിരിക്കുന്നു. \q1 \v 4 നീ എനിക്ക് വിലയേറിയവനും മാന്യനും ആയി \q2 ഞാൻ നിന്നെ സ്നേഹിച്ചിരിക്കുകയാൽ \q1 ഞാൻ നിനക്കു പകരം മനുഷ്യരെയും \q2 നിന്‍റെ ജീവന് പകരം ജനതകളെയും കൊടുക്കുന്നു. \b \q1 \v 5 “ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; \q2 നിന്‍റെ സന്തതിയെ ഞാൻ കിഴക്കുനിന്ന് വരുത്തുകയും \q2 പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും. \q1 \v 6 ഞാൻ വടക്കിനോട്: ‘തരിക’ എന്നും \q2 തെക്കിനോട്: ‘തടുത്തുവയ്ക്കരുത്’ എന്നും കല്പിക്കും; \q1 ദൂരത്തുനിന്ന് എന്‍റെ പുത്രന്മാരെയും \q2 ഭൂമിയുടെ അറ്റത്തുനിന്ന് എന്‍റെ പുത്രിമാരെയും \q1 \v 7 എന്‍റെ നാമത്തിൽ വിളിച്ചും \q2 എന്‍റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു \q1 നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും \q2 കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും.” \b \q1 \v 8 കണ്ണുണ്ടായിട്ടും കുരുടന്മാരായും \q2 ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന \q2 ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ. \q1 \v 9 സകലജനതകളും ഒന്നിച്ചുകൂടട്ടെ, \q2 വംശങ്ങൾ ചേർന്നുവരട്ടെ; \q1 അവരിൽ ആര്‍ ഇതു പ്രസ്താവിക്കുകയും, \q2 പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരുകയും ചെയ്യുന്നു? \q1 അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ; \q2 അവർ കേട്ടിട്ടു “സത്യം തന്നെ” എന്നു പറയട്ടെ. \b \q1 \v 10 “നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും \q2 ഞാൻ ആകുന്നു എന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതിന് \q1 നിങ്ങൾ എന്‍റെ സാക്ഷികളും \q2 ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാടു: \q1 “എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, \q2 എന്‍റെ ശേഷം ഉണ്ടാവുകയുമില്ല. \q1 \v 11 ഞാൻ, ഞാൻ തന്നെ, യഹോവ; \q2 ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. \q1 \v 12 നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, \q2 ഞാൻ തന്നെ പ്രസ്താവിക്കുകയും രക്ഷിക്കുകയും കേൾപ്പിക്കുകയും ചെയ്തത്; \q1 അതുകൊണ്ട് നിങ്ങൾ എന്‍റെ സാക്ഷികൾ” എന്നു യഹോവയുടെ അരുളപ്പാടു; \q2 “ഞാൻ ദൈവം തന്നെ. \q1 \v 13 ഇന്നും ഞാൻ അനന്യൻ തന്നെ; \q2 എന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; \q2 ഞാൻ പ്രവർത്തിക്കും; ആര്‍ അത് തടുക്കും?” \s ബാബേലിൽ നിന്നും വിടുതൽ \p \v 14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ച്, അവരെ എല്ലാവരെയും, കൽദയരെ തന്നെ, ഓടിപ്പോകുന്നവരായി \q2 അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും. \q1 \v 15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്‍റെ സ്രഷ്ടാവും \q2 നിങ്ങളുടെ രാജാവും ആകുന്നു.” \b \q1 \v 16 സമുദ്രത്തിൽ വഴിയും \q2 പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും \q1 \v 17 രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കുകയും ചെയ്യുന്ന \q2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കുകയില്ല; \q2 അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു. \b \q1 \v 18 മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ; \q2 പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ടാ. \q1 \v 19 ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; \q2 അത് ഇപ്പോൾ ഉത്ഭവിക്കും; \q1 നിങ്ങൾ അത് അറിയുന്നില്ലയോ? \q2 അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും \q2 നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. \q1 \v 20 ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ജനത്തിനു കുടിക്കുവാൻ കൊടുക്കണ്ടതിന് \q2 ഞാൻ മരുഭൂമിയിൽ വെള്ളവും \q1 നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു \q2 കാട്ടുമൃഗങ്ങളും കുറുക്കന്മാരും \q2 ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. \q1 \v 21 ഞാൻ എനിക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം \q2 എന്‍റെ സ്തുതിയെ വിവരിക്കും. \b \q1 \v 22 എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; \q2 യിസ്രായേലേ, നീ എന്‍റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല. \q1 \v 23 നിന്‍റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്ക് കൊണ്ടുവന്നിട്ടില്ല; \q2 നിന്‍റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; \q1 ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; \q2 ധൂപനം\f + \fr 43:23 \fr*\fq ധൂപനം\fq*\ft സുഗന്ധദ്രവ്യം. \ft*\f*കൊണ്ടു ഞാൻ നിന്നെ ബദ്ധപ്പെടുത്തിയിട്ടുമില്ല. \q1 \v 24 നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; \q2 നിന്‍റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്ക് തൃപ്തിവരുത്തിയിട്ടുമില്ല; \q1 നിന്‍റെ പാപങ്ങൾകൊണ്ടു നീ എന്നെ ഭാരപ്പെടുത്തുകയും \q2 നിന്‍റെ അകൃത്യങ്ങൾകൊണ്ട് എന്നെ മടുപ്പിക്കുകയും ചെയ്തു. \b \q1 \v 25 എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; \q1 നിന്‍റെ പാപങ്ങളെ ഞാൻ ഓർക്കുകയുമില്ല. \q1 \v 26 എന്നെ ഓർമിപ്പിക്കുക; നാം തമ്മിൽ വ്യവഹരിക്കുക; \q2 നീ നീതീകരിക്കപ്പെടേണ്ടതിന് വാദിച്ചുകൊള്ളുക. \q1 \v 27 നിന്‍റെ ആദ്യപിതാവ്\f + \fr 43:27 \fr*\fq ആദ്യപിതാവ് \fq*\ft യാക്കോബ്. ആവര്‍ത്തനം 26:5 ഹോശേയ 12:2-4, 12 \ft*\f* പാപംചെയ്തു; \q2 നിന്‍റെ മദ്ധ്യസ്ഥന്മാർ എന്നോട് ദ്രോഹം ചെയ്തു. \q1 \v 28 അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്‍റെ പ്രഭുക്കന്മാരെ മലിനമാക്കി, \q2 യാക്കോബിനെ ഉന്മൂലനാശത്തിനും, \q2 യിസ്രായേലിനെ നിന്ദയ്ക്കും ഏല്പിച്ചിരിക്കുന്നു.” \c 44 \s തിരഞ്ഞെടുക്കപ്പെട്ട യിസ്രായേൽ \b \q1 \v 1 “ഇപ്പോൾ, എന്‍റെ ദാസനായ യാക്കോബേ, \q2 ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്കുക. \q1 \v 2 നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും \q2 നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 എന്‍റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ\f + \fr 44:2 \fr*\fq യെശുരൂനേ \fq*\ft യിസ്രായേലേ\ft*\f*, നീ ഭയപ്പെടണ്ടാ. \q1 \v 3 ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും \q2 വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; \q1 നിന്‍റെ സന്തതിമേൽ എന്‍റെ ആത്മാവിനെയും \q2 നിന്‍റെ സന്താനത്തിന്മേൽ എന്‍റെ അനുഗ്രഹത്തെയും പകരും. \q1 \v 4 അവർ പുൽമേടുകൾക്കിടയിലെ പുല്ലുപോലെ പൊട്ടിമുളയ്ക്കും, \q2 അരുവികൾക്കരികെയുള്ള അലരിവൃക്ഷങ്ങൾപോലെ തഴച്ചുവളരും. \q1 \v 5 ‘ഞാൻ യഹോവയ്ക്കുള്ളവൻ’ എന്നു ഒരുത്തൻ പറയും; \q2 മറ്റൊരുത്തൻ തനിക്കു യാക്കോബിന്‍റെ പേരെടുക്കും; \q1 വേറൊരുത്തൻ തന്‍റെ കൈമേൽ: ‘യഹോവയ്ക്കുള്ളവൻ’ എന്നു എഴുതി, \q2 യിസ്രായേൽ എന്നു മറുപേർ എടുക്കും. \s വിഗ്രഹങ്ങളെ വിട്ടുതിരിയുക \p \v 6 യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 ഞാൻ ആദ്യനും അന്ത്യനും ആകുന്നു; \q2 ഞാനല്ലാതെ ഒരു ദൈവവുമില്ല. \q1 \v 7 ഞാൻ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ \q2 ഞാൻ എന്നപോലെ വിളിച്ചുപറയുകയും പ്രസ്താവിക്കുകയും \q1 എനിക്കുവേണ്ടി ഒരുക്കിവയ്ക്കുകയും ചെയ്യുന്നവൻ ആര്‍? \q2 സംഭവിക്കുന്നതും സംഭവിക്കുവാനുള്ളതും അവർ പ്രസ്താവിക്കട്ടെ. \q1 \v 8 നിങ്ങൾ ഭയപ്പെടണ്ടാ; പേടിക്കുകയും വേണ്ടാ; \q2 പണ്ടുതന്നെ ഞാൻ നിന്നോട് പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? \q1 നിങ്ങൾ എന്‍റെ സാക്ഷികൾ ആകുന്നു; \q2 പാറയെപ്പോലെ ശക്തനായ മറ്റൊരു ദൈവവും ഇല്ല\f + \fr 44:8 \fr*\fq പാറയെപ്പോലെ ശക്തനായ മറ്റൊരു ദൈവവും ഇല്ല \fq*\ft സങ്കീര്‍ത്തനം 18:2 നോക്കുക\ft*\f*; \q2 ഞാൻ ഒരുത്തനെയും അറിയുന്നില്ല.” \b \p \v 9 വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ. \v 10 ഒരു ദേവനെ നിർമ്മിക്കുകയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആര്‍? \v 11 ഇതാ അവന്‍റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്‍ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും. \v 12 കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേലചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളർന്നുപോകുന്നു. \v 13 ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കുകയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു. \v 14 ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരുവേലകവും എടുക്കുകയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ടു ഉറപ്പിക്കുകയും ഒരു അശോകം നട്ടുപിടിപ്പിക്കുകയും, മഴ അതിനെ വളർത്തുകയും ചെയ്യുന്നു. \v 15 പിന്നെ അത് മനുഷ്യന് തീ കത്തിക്കുവാൻ ഉപകരിക്കുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അത് കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കുകയും ഒരു വിഗ്രഹം തീർത്ത് അതിന്‍റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു. \v 16 അതിൽ ഒരംശംകൊണ്ട് അവൻ തീ കത്തിക്കുന്നു; ഒരംശംകൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടു തിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു; “നല്ല തീ, കുളിർ മാറി” എന്നു പറയുന്നു. \v 17 അതിന്‍റെ ശേഷിപ്പുകൊണ്ട് അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കുകയും അതിനോട് പ്രാർത്ഥിച്ച്: “എന്നെ രക്ഷിക്കേണമേ; നീ എന്‍റെ ദേവനല്ലയോ” എന്നു പറയുകയും ചെയ്യുന്നു. \p \v 18 അവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാത്തവിധം അവരുടെ കണ്ണുകളെയും ഗ്രഹിക്കാത്തവിധം അവരുടെ ഹൃദയങ്ങളെയും അവിടുന്ന് അടച്ചിരിക്കുന്നു. \v 19 ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: “ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ട് ഇറച്ചിയും ചുട്ടു തിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ!” എന്നിങ്ങനെ പറയുവാൻ തക്കവിധം ഒരുത്തനും അറിവും ഇല്ല, ബോധവുമില്ല. \v 20 അവൻ ചാരം തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്‍റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്‍റെ പ്രാണനെ രക്ഷിക്കുന്നില്ല; “എന്‍റെ വലംകൈയിൽ ഭോഷ്കില്ലയോ?” എന്നു ചോദിക്കുന്നതുമില്ല. \s സ്രഷ്ടാവും രക്ഷകനും \b \q1 \v 21 “യാക്കോബേ, ഇത് ഓർത്തുകൊള്ളുക; \q2 യിസ്രായേലേ, നീ എന്‍റെ ദാസനല്ലയോ; \q1 ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്‍റെ ദാസൻ തന്നെ; \q2 യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല. \q1 \v 22 ഞാൻ കാർമുകിലിനെപ്പോലെ നിന്‍റെ ലംഘനങ്ങളെയും \q2 മേഘത്തെപോലെ നിന്‍റെ പാപങ്ങളെയും മായിച്ചുകളയുന്നു; \q1 എങ്കലേക്ക് തിരിഞ്ഞുകൊള്ളുക; \q2 ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.” \b \q1 \v 23 ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു \q2 ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ; \q1 പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ, \q2 പൊട്ടിയാർക്കുവിൻ; \q1 യഹോവ യാക്കോബിനെ വീണ്ടെടുത്തു \q2 യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു. \b \q1 \v 24 നിന്‍റെ വീണ്ടെടുപ്പുകാരനും \q2 ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ \q2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; \q2 ഞാൻ തന്നെ ആകാശത്തെ വിരിക്കുകയും \q1 ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; \q2 ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു? \q1 \v 25 ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും \q2 പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും \q1 ജ്ഞാനികളെ മടക്കി \q2 അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു. \q1 \v 26 ഞാൻ എന്‍റെ ദാസന്‍റെ വചനം നിവർത്തിച്ച് \q2 എന്‍റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; \q1 യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും \q2 യെഹൂദാനഗരങ്ങൾ പണിയപ്പെടും, \q2 ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു. \q1 \v 27 ഞാൻ ആഴിയോട് ‘ഉണങ്ങിപ്പോവുക; \q2 നിന്‍റെ നദികളെ ഞാൻ വറ്റിച്ചുകളയും’ എന്നു കല്പിക്കുന്നു. \q1 \v 28 കോരെശ് എന്‍റെ ഇടയൻ; \q2 അവൻ എന്‍റെ ഹിതമെല്ലാം നിവർത്തിക്കും എന്നും \q1 യെരൂശലേം പണിയപ്പെടും, \q1 മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.” \b \c 45 \s യഹോവയുടെ അഭിഷിക്തനായ കോരെശ് \b \q1 \v 1 യഹോവ തന്‍റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 അവനു ജനതകളെ കീഴടക്കി \q1 രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും \q2 കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും \q1 വാതിലുകൾ അടയാതിരിക്കേണ്ടതിനും \q2 ഞാൻ അവന്‍റെ വലംകൈ പിടിച്ചിരിക്കുന്നു: \q1 \v 2 “ഞാൻ നിനക്കു മുമ്പായി ചെന്നു \q2 ദുർഘടങ്ങളെ നിരപ്പാക്കുകയും \q1 താമ്രവാതിലുകളെ തകർക്കുകയും \q2 ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും. \q1 \v 3 നിന്നെ പേര്‍ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, \q2 യിസ്രായേലിന്‍റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിന് \q1 ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും \q2 മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും. \b \q1 \v 4 എന്‍റെ ദാസനായ യാക്കോബ് നിമിത്തവും \q2 എന്‍റെ വൃതനായ\f + \fr 45:4 \fr*\fq വൃതനായ\fq*\ft തിരഞ്ഞെടുക്കപ്പെട്ടവൻ. \ft*\f* യിസ്രായേൽനിമിത്തവും \q1 ഞാൻ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; \q2 നീ എന്നെ അറിയാതിരിക്കെ \q2 ഞാൻ നിന്നെ ഓമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു. \q1 \v 5 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; \q2 ഞാനല്ലാതെ ഒരു ദൈവവുമില്ല; \q1 നീ എന്നെ അറിയാതെയിരിക്കെ \q2 ഞാൻ നിന്‍റെ അര മുറുക്കിയിരിക്കുന്നു. \q1 \v 6 സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ \q2 ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; \q1 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. \q2 \v 7 ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; \q1 ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; \q2 യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. \b \q1 \v 8 ആകാശമേ, മേലിൽനിന്നു പൊഴിക്കുക; \q2 മേഘങ്ങൾ നീതി വർഷിക്കട്ടെ; \q1 രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ; \q2 അത് നീതിയെ മുളപ്പിക്കട്ടെ; \q2 യഹോവയായ ഞാൻ അത് സൃഷ്ടിച്ചിരിക്കുന്നു. \b \q1 \v 9 “നിലത്തിലെ കലനുറുക്കുകളുടെ\f + \fr 45:9 \fr*\fq കലനുറുക്കുകളുടെ \fq*\ft ഉടഞ്ഞ മൺകലത്തിന്‍റെ ഒരു ഭാഗം. \ft*\f* ഇടയിൽ ഒരു കലനുറുക്കായിരിക്കെ, \q2 തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന് അയ്യോ കഷ്ടം; \q1 മെനയുന്നവനോടു കളിമണ്ണ്: ‘നീ എന്തുണ്ടാക്കുന്നു’ എന്നും \q2 കൈപ്പണി: ‘അവനു കൈ ഇല്ല’ എന്നും പറയുമോ? \q1 \v 10 അപ്പനോട്: ‘നീ ജനിപ്പിക്കുന്നത് എന്ത്?’ എന്നും \q2 സ്ത്രീയോട്: ‘നീ പ്രസവിക്കുന്നത് എന്ത്?’ എന്നും പറയുന്നവനു അയ്യോ കഷ്ടം!” \b \q1 \v 11 യിസ്രായേലിന്‍റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ \q2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “വരുവാനുള്ളതിനെക്കുറിച്ച്, എന്‍റെ മക്കളെക്കുറിച്ച് നീ എന്നെ ചോദ്യം ചെയ്യുമോ? \q2 എന്ത് ചെയ്യണമെന്ന് എന്‍റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് നീ എനിക്ക് പറഞ്ഞുതരുമോ? \q1 \v 12 ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; \q2 എന്‍റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു. \q1 \v 13 ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു; \q2 അവന്‍റെ വഴികളെ എല്ലാം ഞാൻ നിരപ്പാക്കും; \q1 അവൻ എന്‍റെ നഗരം പണിയും; \q2 വിലയും സമ്മാനവും വാങ്ങാതെ \q1 അവൻ എന്‍റെ പ്രവാസികളെ വിട്ടയയ്ക്കും” \q2 എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. \b \q1 \v 14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “മിസ്രയീമിന്‍റെ അദ്ധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും \q1 ദീർഘകായന്മാരായ\f + \fr 45:14 \fr*\fq ദീർഘകായന്മാരായ \fq*\ft പൊക്കമേറിയ ശരീരമുള്ളവർ. \ft*\f* സെബായരും \q2 നിന്‍റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; \q1 അവർ നിന്‍റെ പിന്നാലെ നടക്കും; \q2 ചങ്ങലയിട്ടവരായി അവർ കടന്നുവരും; \q2 അവർ നിന്നെ വണങ്ങി; \q1 ‘നിന്‍റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ; \q2 അവനല്ലാതെ വേറൊരു ദൈവവും ഇല്ല’ \q2 എന്നിങ്ങനെ പറഞ്ഞു നിന്നോട് യാചിക്കും.” \b \q1 \v 15 യിസ്രായേലിന്‍റെ ദൈവവും രക്ഷിതാവും ആയുള്ള യഹോവേ, \q2 നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം. \q1 \v 16 അവർ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; \q2 വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും. \q1 \v 17 എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; \q2 നിങ്ങൾ ഒരുനാളും ലജ്ജിക്കുകയില്ല, അമ്പരന്നുപോകുകയും ഇല്ല. \b \q1 \v 18 ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 അവൻ തന്നെ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; \q2 അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചത്; \q1 വസിക്കുവാനത്രേ അതിനെ നിർമ്മിച്ചത്: \q2 “ഞാൻ തന്നെ യഹോവ; വേറൊരു ദൈവവുമില്ല. \q1 \v 19 ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവച്ചല്ല സംസാരിച്ചത്; \q2 ഞാൻ യാക്കോബിന്‍റെ സന്തതിയോട്: \q1 ‘വ്യർത്ഥമായി എന്നെ അന്വേഷിക്കുവിൻ’ എന്നല്ല കല്പിച്ചിരിക്കുന്നത്; \q2 യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, \q2 നേരുള്ളതു പ്രസ്താവിക്കുന്നു. \b \q1 \v 20 നിങ്ങൾ കൂടിവരുവിൻ; \q2 ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒന്നിച്ച് അടുത്തുവരുവിൻ; \q1 വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കുകയും \q2 രക്ഷിക്കുവാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് അറിവില്ല. \q1 \v 21 നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; \q2 അവർ കൂടി ആലോചിക്കട്ടെ; \q1 പുരാതനമേ ഇതു കേൾപ്പിക്കുകയും \q2 പണ്ടുതന്നെ ഇതു പ്രസ്താവിക്കുകയും ചെയ്തവൻ ആര്‍? \q1 യഹോവയായ ഞാൻ അല്ലയോ? \q2 ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; \q2 ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. \q1 \v 22 സകലഭൂസീമാവാസികളുമായുള്ളവരേ, എങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെടുവിൻ; \q2 ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. \q1 \v 23 എന്നാണ, എന്‍റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; \q2 ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്‍റെ വായിൽനിന്നു നീതിയും \q2 മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” \q1 \v 24 “യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട്” \q2 എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ട് അവന്‍റെ അടുക്കൽ ചെല്ലും; \q2 അവനോട് കോപിക്കുന്ന എല്ലാവരും ലജ്ജിച്ചുപോകും. \q1 \v 25 യഹോവയിൽ യിസ്രായേൽ സന്തതിയെല്ലാം \q2 നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും. \c 46 \s ബാബേല്യ ദേവതകൾ \b \q1 \v 1 ബേല്‍ വണങ്ങുന്നു\f + \fr 46:1 \fr*\fq ബേല്‍ വണങ്ങുന്നു \fq*\ft ബേല്‍ അല്ലെങ്കില്‍ മാര്‍ദൂക് ബാബിലോണിന്‍റെ പ്രധാന ദൈവങ്ങളിലൊന്നാണ്. മാര്‍ദൂക്കിന്‍റെ പുത്രനായ നെബോ ആണ് മറ്റൊന്ന്. \ft*\f*; നെബോ കുനിയുന്നു; \q2 അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും \q1 കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; \q2 നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും, \q2 തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു. \q1 \v 2 അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; \q2 ഭാരം ഒഴിക്കുവാൻ കഴിയാതെ അവ തന്നെ \q2 പ്രവാസത്തിലേക്കു പോയിരിക്കുന്നു. \b \q1 \v 3 “ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി \q2 യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, \q2 എന്‍റെ വാക്കു കേൾക്കുവിൻ. \q1 \v 4 നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ; \q2 നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; \q1 ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും \q2 ഞാൻ ചുമന്ന് വിടുവിക്കുകയും ചെയ്യും. \b \q1 \v 5 നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? \q2 തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോട് തുല്യമാക്കും? \q1 \v 6 അവർ സഞ്ചിയിൽനിന്നു പൊന്ന് കുടഞ്ഞിടുന്നു; \q2 തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്ക് വയ്ക്കുന്നു; \q1 അവൻ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു; \q2 അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു. \q1 \v 7 അവർ അതിനെ തോളിൽ എടുത്തുകൊണ്ടു പോയി \q2 അതിന്‍റെ സ്ഥലത്തു നിർത്തുന്നു; \q1 അത് തന്‍റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; \q2 അതിനോട് നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; \q2 കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല. \b \q1 \v 8 ഇത് ഓർത്തു സ്ഥിരത കാണിക്കുവിൻ; \q2 അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ. \q1 \v 9 പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; \q2 ഞാനല്ലാതെ വേറൊരു ദൈവമില്ല; \q2 ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. \q1 \v 10 ആരംഭത്തിൽതന്നെ അവസാനവും \q2 പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; \q1 ‘എന്‍റെ ആലോചന നിവൃത്തിയാകും; \q2 ഞാൻ എന്‍റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു. \q1 \v 11 ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ, \q2 ദൂരദേശത്തുനിന്ന്, എന്‍റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; \q1 ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; \q2 ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും. \b \q1 \v 12 നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, \q2 എന്‍റെ വാക്കു കേൾക്കുവിൻ. \q1 \v 13 ഞാൻ എന്‍റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല; \q2 എന്‍റെ രക്ഷ താമസിക്കുകയുമില്ല; \q1 ഞാൻ സീയോനിൽ രക്ഷയും \q2 യിസ്രായേലിനു എന്‍റെ മഹത്ത്വവും നല്കും.” \c 47 \s ബാബേലിന്‍റെ പതനം \b \q1 \v 1 “ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക; \q2 കൽദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക; \q1 നിന്നെ ഇനി തന്വംഗി\f + \fr 47:1 \fr*\fq തന്വംഗി \fq*\ft കൃശാംഗി (സുന്ദരി). മറ്റ് ഭാഷാന്തരത്തിൽ മൃദുല എന്നും കാണാം. \ft*\f* എന്നും \q2 സുഖഭോഗിനി എന്നും വിളിക്കുകയില്ല. \q1 \v 2 തിരികല്ല് എടുത്തു മാവ് പൊടിക്കുക; \q2 നിന്‍റെ മൂടുപടം നീക്കുക; \q1 വസ്ത്രാഗ്രം എടുത്തു കുത്തി \q2 തുട മറയ്ക്കാതെ നദികളെ കടക്കുക. \q1 \v 3 നിന്‍റെ നഗ്നത അനാവൃതമാകും; നിന്‍റെ നാണിടം കാണും; \q2 ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.” \q1 \v 4 ഞങ്ങളുടെ വീണ്ടെടുപ്പുകാരന്‍ സൈന്യങ്ങളുടെ യഹോവ, \q2 യിസ്രായേലിന്‍റെ പരിശുദ്ധൻ എന്നാകുന്നു അവന്‍റെ നാമം. \b \q1 \v 5 “കൽദയപുത്രീ, മിണ്ടാതെയിരിക്കുക; ഇരുട്ടിലേക്ക് പോവുക; \q2 നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കുകയില്ല. \q1 \v 6 ഞാൻ എന്‍റെ ജനത്തോടു കോപിച്ചു, \q2 എന്‍റെ അവകാശത്തെ അശുദ്ധമാക്കി, \q1 അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചുതന്നു; \q2 നീ അവരോടു കനിവ് കാണിക്കാതെ \q2 വൃദ്ധന്മാരുടെ മേൽപോലും നിന്‍റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു. \q1 \v 7 ‘ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും’ എന്നു നീ പറഞ്ഞ് \q2 അത് കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓർക്കാതെയും ഇരുന്നു. \b \q1 \v 8 അതിനാൽ: ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരുമില്ല; \q2 ഞാൻ വിധവയായിരിക്കുകയില്ല; പുത്രനഷ്ടം അറിയുകയുമില്ല’ \q1 എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും \q2 നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്കുക: \q1 \v 9 പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്ന് ഒരു ദിവസത്തിൽ തന്നെ നിനക്കു ഭവിക്കും; \q2 നിന്‍റെ ക്ഷുദ്രപ്രയോഗങ്ങൾ എത്ര പെരുകിയിരുന്നാലും \q1 നിന്‍റെ ആഭിചാരങ്ങൾ എത്ര അധികമായിരുന്നാലും \q2 അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കുകയില്ല. \b \q1 \v 10 നീ നിന്‍റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല’ എന്നു പറഞ്ഞുവല്ലോ; \q2 നിന്‍റെ ജ്ഞാനവും നിന്‍റെ അറിവും നിന്നെ തെറ്റിച്ചുകളഞ്ഞു; \q1 ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരും ഇല്ല’ \q2 എന്നു നീ നിന്‍റെ ഹൃദയത്തിൽ പറഞ്ഞു. \q1 \v 11 അതുകൊണ്ട് മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്‍റെമേൽ വരും; \q2 നിന്നാൽ പരിഹരിക്കുവാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; \q2 നീ അറിയാത്ത നാശം പെട്ടെന്ന് നിന്‍റെമേൽ വരും. \b \q1 \v 12 നീ ബാല്യംമുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്‍റെ മന്ത്രവാദങ്ങൾകൊണ്ടും \q2 ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോൾ നിന്നുകൊള്ളുക; \q2 പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും! \q1 \v 13 നിന്‍റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; \q2 ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും \q1 നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും\f + \fr 47:13 \fr*\fq നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും \fq*\ft മാസംതോറുമ്മുള്ള ഭാവി പ്രവചിക്കുന്നവരും എന്നും എഴുതാം. \ft*\f* \q2 ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ. \b \q1 \v 14 ഇതാ, അവർ വൈക്കോൽകുറ്റിപോലെ ആയി തീയ്ക്ക് ഇരയാകും; \q2 അവർ അഗ്നിജ്വാലയിൽനിന്ന് അവരെത്തന്നെ വിടുവിക്കുകയില്ല; \q1 അത് കുളിർ മാറ്റുവാൻ തക്ക കനലും \q2 കായുവാൻ തക്ക തീയും അല്ല. \q1 \v 15 ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; \q2 നിന്‍റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർ \q1 ഓരോരുത്തൻ അവനവന്‍റെ ദിക്കിലേക്കു അലഞ്ഞുപോകും; \q2 ആരും നിന്നെ രക്ഷിക്കുകയില്ല.” \c 48 \s സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായ യഹോവ \b \q1 \v 1 യിസ്രായേൽ എന്ന പേര് വിളിക്കപ്പെട്ടവരും \q2 യെഹൂദായുടെ വെള്ളത്തിൽനിന്ന് ഉത്ഭവിച്ചിരിക്കുന്നവരും \q1 യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും \q2 സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും \q1 യിസ്രായേലിന്‍റെ ദൈവത്തെ കീർത്തിക്കുന്നവരും \q2 ആയ യാക്കോബ് ഗൃഹമേ, ഇതു കേട്ടുകൊള്ളുവിൻ. \q1 \v 2 അവർ അവരെത്തന്നെ വിശുദ്ധനഗരം എന്നു വിളിച്ചു \q2 യിസ്രായേലിന്‍റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; \q2 അവിടുത്തെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു. \b \q1 \v 3 “പൂർവ്വകാര്യങ്ങളെ ഞാൻ പണ്ടുതന്നെ പ്രസ്താവിച്ചു; \q2 അവ എന്‍റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ കേൾപ്പിച്ചു; \q2 പെട്ടെന്ന് ഞാൻ പ്രവർത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു. \q1 \v 4 നീ കഠിനൻ എന്നും നിന്‍റെ കഴുത്ത് ഇരിമ്പുഞരമ്പുള്ളതെന്നും \q2 നിന്‍റെ നെറ്റി താമ്രം എന്നും ഞാൻ അറിയുകകൊണ്ടു \q1 \v 5 ഞാൻ പണ്ടുതന്നെ നിന്നോട് പ്രസ്താവിച്ചു; \q2 ‘എന്‍റെ വിഗ്രഹം അവയെ ചെയ്തു എന്നും \q1 എന്‍റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു’ എന്നും \q2 നീ പറയാതെ ഇരിക്കേണ്ടതിന് അവ സംഭവിക്കും മുമ്പ് \q2 ഞാൻ നിന്നെ കേൾപ്പിച്ചിരിക്കുന്നു. \b \q1 \v 6 നീ കേട്ടിട്ടുണ്ട്; ഇപ്പോൾ എല്ലാം കണ്ടുകൊള്ളുക; \q2 നിങ്ങൾതന്നെ അത് പ്രസ്താവിക്കുകയില്ലയോ? \q1 ഇന്നുമുതൽ ഞാൻ പുതിയത്, \q2 നീ അറിയാതെ മറഞ്ഞിരിക്കുന്നതുതന്നെ നിന്നെ കേൾപ്പിക്കുന്നു. \q1 \v 7 ‘ഞാൻ അത് അറിഞ്ഞുവല്ലോ’ എന്നു നീ പറയാതെ ഇരിക്കേണ്ടതിന് \q2 അത് പണ്ടല്ല, ഇപ്പോൾതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; \q2 ഇന്നേദിവസത്തിനു മുമ്പ് നീ അതിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. \q1 \v 8 നീ കേൾക്കുകയോ അറിയുകയോ \q2 നിന്‍റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. \q1 നീ വളരെ ദ്രോഹം ചെയ്തു, \q2 ഗർഭംമുതൽ വിശ്വാസവഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു. \b \q1 \v 9 എന്‍റെ നാമംനിമിത്തം ഞാൻ എന്‍റെ കോപത്തെ താമസിപ്പിക്കുന്നു; \q2 നിന്നെ സംഹരിക്കേണ്ടതിന് എന്‍റെ സ്തുതി നിമിത്തം ഞാൻ അടങ്ങിയിരിക്കുന്നു. \q1 \v 10 ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; \q2 ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചത്. \q1 \v 11 എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നെ, ഞാൻ അത് ചെയ്യും; \q2 എന്‍റെ നാമം അശുദ്ധമായിത്തീരുന്നത് എങ്ങനെ? \q2 ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല. \q1 \v 12 യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന \q2 യിസ്രായേലേ, എന്‍റെ വാക്കു കേൾക്കുക; \q1 ഞാൻ അനന്യൻ; ഞാൻ ആദ്യനും \q2 ഞാൻ അന്ത്യനും ആകുന്നു. \q1 \v 13 എന്‍റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു; \q2 എന്‍റെ വലംകൈ ആകാശത്തെ വിരിച്ചു; \q1 ഞാൻ വിളിക്കുമ്പോൾ \q2 അവ സകലവും ഉളവായിവരുന്നു.” \q1 \v 14 നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊള്ളുവിൻ; \q2 അവരിൽ ആര്‍ ഇതു പ്രസ്താവിച്ചു? \q1 യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോട് അവിടുത്തെ ഹിതവും \q2 കൽദയരോട് അവന്‍റെ ഭുജബലവും അനുഷ്ഠിക്കും. \q1 \v 15 ഞാൻ, ഞാൻ തന്നെ പ്രസ്താവിക്കുന്നു; \q2 ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; \q2 അവന്‍റെ വഴി സാദ്ധ്യമാകും. \q1 \v 16 നിങ്ങൾ അടുത്തുവന്ന് ഇതുകേൾക്കുവിൻ; \q2 ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്; \q1 അതിന്‍റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ട്.” \q2 ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും\f + \fr 48:16 \fr*\fq എന്നെയും \fq*\ft ഇവിടെ പ്രവാചകൻ നിഴലായും യേശുക്രിസ്തു പൊരുളായും കാണുവാൻ സാധിക്കും. \ft*\f* \q2 അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു. \b \q1 \v 17 യിസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “ശുഭകരമായി പ്രവർത്തിക്കുവാൻ നിന്നെ അഭ്യസിപ്പിക്കുകയും \q2 നീ പോകേണ്ട വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന \q2 നിന്‍റെ ദൈവമായ യഹോവ ഞാൻ തന്നെ. \q1 \v 18 അയ്യോ, നീ എന്‍റെ കല്പനകൾ കേട്ടനുസരിച്ചെങ്കിൽ കൊള്ളാമായിരുന്നു! \q2 എന്നാൽ നിന്‍റെ സമാധാനം നദിപോലെയും \q2 നിന്‍റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു. \q1 \v 19 നിന്‍റെ സന്തതി മണൽപോലെയും \q2 നിന്‍റെ ഗർഭഫലം മണൽതരിപോലെയും ആകുമായിരുന്നു. \q1 നിന്‍റെ പേര് എന്‍റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ \q2 നശിച്ചുപോവുകയോ ചെയ്യുകയില്ലായിരുന്നു.” \b \q1 \v 20 ബാബേലിൽനിന്ന് പുറപ്പെടുവിൻ; \q2 ഉല്ലാസഘോഷത്തോടെ കൽദയരെ വിട്ട് ഓടിപ്പോകുവിൻ: \q1 ഇതു പ്രസ്താവിച്ചു കേൾപ്പിക്കുവിൻ; \q2 ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ,“ \q2 യഹോവ തന്‍റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുവിൻ. \q1 \v 21 യഹോവ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്ക് ദാഹിച്ചില്ല; \q2 അവിടുന്ന് അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; \q2 അവിടുന്ന് പാറ പിളർന്നപ്പോൾ വെള്ളം ചാടി പുറപ്പെട്ടു\f + \fr 48:21 \fr*\fq ചാടി പുറപ്പെട്ടു \fq*\ft പ്രവഹിച്ചു എന്നും ആകാം. \ft*\f*. \q1 \v 22 “ദുഷ്ടന്മാർക്കു സമാധാനം ഇല്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു. \b \c 49 \s യഹോവയുടെ ദാസൻ \b \q1 \v 1 ദ്വീപുകളേ, എന്‍റെ വാക്കു കേൾക്കുവിൻ; \q2 ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിക്കുവിൻ; \q1 യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; \q2 എന്‍റെ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ എന്‍റെ പേര് പ്രസ്താവിച്ചിരിക്കുന്നു. \q1 \v 2 അവൻ എന്‍റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്‍റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; \q2 അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്‍റെ പൂണിയിൽ\f + \fr 49:2 \fr*\fq പൂണി \fq*\ft ആവനാഴി അല്ലെങ്കിൽ അമ്പ് ഇടുന്ന ഉറ. \ft*\f* മറച്ചുവച്ചു. \q1 \v 3 അവൻ എന്നോട്: “യിസ്രായേലേ, നീ എന്‍റെ ദാസൻ; \q2 ഞാൻ നിന്നിൽ മഹത്ത്വീകരിക്കപ്പെടും” എന്നു അരുളിച്ചെയ്തു. \q1 \v 4 ഞാനോ; “ഞാൻ വെറുതെ അദ്ധ്വാനിച്ചു; \q2 എന്‍റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു” എന്നു പറഞ്ഞു; \q1 എങ്കിലും എന്‍റെ ന്യായം യഹോവയുടെ പക്കലും \q2 എന്‍റെ പ്രതിഫലം എന്‍റെ ദൈവത്തിന്‍റെ പക്കലും ഇരിക്കുന്നു. \b \q1 \v 5 ഇപ്പോൾ, യാക്കോബിനെ തന്‍റെ അടുക്കൽ തിരിച്ചുവരുത്തുവാനും \q2 യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിക്കുവാനും \q1 (ഞാൻ യഹോവയ്ക്കു മാന്യനും എന്‍റെ ദൈവം എന്‍റെ ബലവും ആകുന്നു) \q2 എന്നെ ഗർഭത്തിൽ തന്‍റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു: \q1 \v 6 “നീ യാക്കോബിന്‍റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും \q2 യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും \q1 എനിക്ക് ദാസനായിരിക്കുന്നതു പോരാ; \q2 എന്‍റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് \q1 ഞാൻ നിന്നെ ജനതകൾക്ക് പ്രകാശമാക്കിവച്ചുമിരിക്കുന്നു” \q2 എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു. \b \q1 \v 7 യിസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും അവന്‍റെ പരിശുദ്ധനുമായ യഹോവ, \q2 സർവ്വനിന്ദിതനും ജനതക്കു വെറുപ്പുള്ളവനും \q1 അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “വിശ്വസ്തനായ യഹോവ നിമിത്തവും \q1 നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും \q2 രാജാക്കന്മാർ കണ്ടു എഴുന്നേല്ക്കുകയും \q2 പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കുകയും ചെയ്യും.” \s യെരൂശലേമിന്‍റെ പുനരുദ്ധാരണം \b \q1 \v 8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; \q1 രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; \q2 ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുക്കുവാനും \q1 ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും \q2 നിന്നെ ജനത്തിന്‍റെ നിയമമാക്കി വച്ചിരിക്കുന്നു. \q1 \v 9 ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങി പെയ്ക്കൊള്ളുവിൻ’ എന്നും \q2 അന്ധകാരത്തിൽ ഇരിക്കുന്നവരോട്: ‘വെളിയിൽ വരുവിൻ’ എന്നും പറയുവാനും \q1 അവർ വഴികളിൽ മേയും; \q2 എല്ലാ പാഴ്കുന്നുകളിലും അവർക്ക് മേച്ചിലുണ്ടാകും. \q1 \v 10 അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല; \q2 മരീചികയും വെയിലും അവരെ ബാധിക്കുകയില്ല; \q1 അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും \q2 നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും. \q1 \v 11 ഞാൻ എന്‍റെ മലകളെയെല്ലാം വഴിയാക്കും; \q2 എന്‍റെ പ്രധാനപാതകൾ പൊങ്ങിയിരിക്കും. \q1 \v 12 ഇതാ, ഇവർ ദൂരത്തുനിന്നും \q2 ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും \q2 ഇവർ അസ്വാന്‍ \f + \fr 49:12 \fr*\fq അസ്വാന്‍ \fq*\ft സിനിം\ft*\f*ദേശത്തുനിന്നും വരുന്നു.” \b \q1 \v 13 ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക; \q2 പർവ്വതങ്ങളേ, ആർത്തു പാടുവിൻ; \q1 യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു; \q2 തന്‍റെ പീഡിതന്മാരോടു കരുണ കാണിക്കുന്നു. \b \q1 \v 14 സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, \q2 കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു. \q1 \v 15 “ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? \q2 താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? \q2 അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല. \q1 \v 16 ഇതാ ഞാൻ നിന്നെ എന്‍റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; \q2 നിന്‍റെ മതിലുകൾ എല്ലായ്‌പ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. \q1 \v 17 നിന്‍റെ മക്കൾ\f + \fr 49:17 \fr*\fq നിന്‍റെ മക്കൾ \fq*\ft നിന്നെ പണിയുന്നവര്‍\ft*\f* തിടുക്കത്തോടെ വരുന്നു; \q1 നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു. \q1 \v 18 തലപൊക്കി ചുറ്റും നോക്കുക; \q2 ഇവർ എല്ലാവരും നിന്‍റെ അടുക്കൽ വന്നു കൂടുന്നു. \q1 എന്നാണ, നീ അവരെ എല്ലാം ആഭരണംപോലെ അണിയുകയും \q2 ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്ക് കെട്ടുകയും ചെയ്യും” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു. \b \q1 \v 19 “നിന്‍റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ \q2 ഇപ്പോൾ നിവാസികൾക്കു പോരാതെവരും; \q2 നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്ത് അകന്നിരിക്കും. \q1 \v 20 നിന്‍റെ പുത്രഹീനതയിലെ മക്കൾ: \q2 ‘സ്ഥലം പോരാതിരിക്കുന്നു; \q1 പാർക്കുവാൻ സ്ഥലം തരിക’ \q2 എന്നു നിന്നോട് പറയും. \q1 \v 21 അപ്പോൾ നീ നിന്‍റെ ഹൃദയത്തിൽ: \q2 ‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും \q1 അലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾ \q2 ആര്‍ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? \q1 ഞാൻ ഏകാകിയായിരുന്നുവല്ലോ; \q2 ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.” \b \q1 \v 22 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “ഞാൻ ജനതകൾക്ക് എന്‍റെ കൈ ഉയർത്തുകയും \q2 വംശങ്ങൾക്ക് എന്‍റെ കൊടി കാണിക്കുകയും ചെയ്യും; \q1 അവർ നിന്‍റെ പുത്രന്മാരെ അവരുടെ മാർവ്വിൽ അണച്ചും \q2 പുത്രിമാരെ തോളിൽ എടുത്തുംകൊണ്ട് വരും. \q1 \v 23 രാജാക്കന്മാർ നിന്‍റെ വളർത്തപ്പന്മാരും \q2 അവരുടെ രാജ്ഞികൾ നിന്‍റെ വളർത്തമ്മമാരും ആയിരിക്കും; \q1 അവർ നിന്നെ സാഷ്ടാംഗം വണങ്ങി, \q2 നിന്‍റെ കാലിലെ പൊടിനക്കും; \q1 ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചു പോകുകയില്ല \q2 എന്നും നീ അറിയും.” \b \q1 \v 24 ബലവാനോട് അവന്‍റെ കവർച്ച എടുത്തുകളയാമോ? \q2 അല്ല, സ്വേച്ഛാധിപതിയിൽനിന്ന്\f + \fr 49:24 \fr*\fq സ്വേച്ഛാധിപതി \fq*\ft നിഷ്കണ്ടകൻ എന്നും കാണാം. \ft*\f* ബദ്ധന്മാരെ വിടുവിക്കാമോ? \q1 \v 25 എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; \q2 നിഷ്കണ്ടകന്‍റെ കവർച്ചയെയും വിടുവിക്കാം; \q1 നിന്നോട് പോരാടുന്നവനോടു ഞാൻ പോരാടുകയും \q2 നിന്‍റെ മക്കളെ രക്ഷിക്കുകയും ചെയ്യും. \q1 \v 26 നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; \q1 വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്ക് ലഹരിപിടിക്കും; \q1 യഹോവയായ ഞാൻ നിന്‍റെ രക്ഷിതാവും \q2 യാക്കോബിന്‍റെ വീരൻ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നു \q2 എന്നു സകലമനുഷ്യരും അറിയും.” \b \c 50 \s യിസ്രായേലിന്‍റെ പാപവും ദാസന്‍റെ അനുസരണവും \p \v 1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 “ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്‍റെ ഉപേക്ഷണപത്രം എവിടെ? \q2 അല്ല, എന്‍റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞത്! \q1 നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നെ വിറ്റുകളഞ്ഞും \q2 നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു. \q1 \v 2 ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിക്കുവാനും \q2 ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിക്കുവാനും കാരണം എന്ത്? \q1 വീണ്ടെടുക്കുവാൻ കഴിയാത്തവിധം എന്‍റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? \q2 അല്ല, വിടുവിക്കുവാൻ എനിക്ക് ശക്തിയില്ലയോ? \q1 ഇതാ, എന്‍റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; \q2 നദികളെ മരുഭൂമികളാക്കുന്നു; \q2 വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു. \q1 \v 3 ഞാൻ ആകാശത്തെ ഇരുട്ട് ഉടുപ്പിക്കുകയും \q2 ചാക്കുതുണി പുതപ്പിക്കുകയും ചെയ്യുന്നു.” \s കർത്താവിന്‍റെ ശിഷ്യന്‍ \b \q1 \v 4 തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന് \q2 യഹോവയായ കർത്താവ് എനിക്ക് ശിഷ്യന്മാരുടെ നാവ് തന്നിരിക്കുന്നു; \q1 അവൻ രാവിലെതോറും ഉണർത്തുന്നു; \q2 ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്‍റെ ചെവി ഉണർത്തുന്നു. \q1 \v 5 യഹോവയായ കർത്താവ് എന്‍റെ ചെവി തുറന്നു; \q2 ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. \q1 \v 6 അടിക്കുന്നവർക്ക്, ഞാൻ എന്‍റെ മുതുകും \q2 രോമം പറിക്കുന്നവർക്ക്, എന്‍റെ കവിളും കാണിച്ചുകൊടുത്തു; \q2 എന്‍റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല. \b \q1 \v 7 യഹോവയായ കർത്താവ് എന്നെ സഹായിക്കും; \q2 അതുകൊണ്ട് ഞാൻ അമ്പരന്നുപോകുകയില്ല; \q1 അതുകൊണ്ട് ഞാൻ എന്‍റെ മുഖം തീക്കല്ലു\f + \fr 50:7 \fr*\fq തീക്കല്ലു\fq*\ft ഒരുതരം ഉറപ്പുള്ള കല്ല്. \ft*\f*പോലെ ആക്കിയിരിക്കുന്നു; \q2 ഞാൻ ലജ്ജിച്ചു പോകുകയില്ല എന്നു ഞാൻ അറിയുന്നു. \q1 \v 8 എന്നെ നീതീകരിക്കുന്ന ദൈവം സമീപത്തുണ്ട്; \q2 എന്നോട് വാദിക്കുന്നവൻ ആര്‍? \q1 നമുക്കു തമ്മിൽ ഒന്ന് നോക്കാം; \q2 എന്‍റെ പ്രതിയോഗി ആര്‍? \q2 അവൻ ഇങ്ങുവരട്ടെ. \q1 \v 9 ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കുന്നു; \q2 എന്നെ കുറ്റം വിധിക്കുന്നവൻ ആര്‍? \q1 അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും? \q2 പുഴു അവരെ തിന്നുകളയും. \b \q1 \v 10 നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും \q2 അവന്‍റെ ദാസന്‍റെ വാക്കുകേട്ട് അനുസരിക്കുകയും ചെയ്യുന്നവൻ ആര്‍? \q1 തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും \q2 അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് \q2 തന്‍റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ. \q1 \v 11 ഹാ, തീ കത്തിച്ചു തീയമ്പുകൾ അരയ്ക്ക് കെട്ടുന്നവരേ, \q2 നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും \q1 നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടക്കുവിൻ; \q2 എന്‍റെ കയ്യാൽ ഇതു നിങ്ങൾക്ക് ഭവിക്കും; \q2 നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും. \c 51 \s സീയോനു നിത്യരക്ഷ \b \q1 \v 1 “നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളവരേ, \q2 എന്‍റെ വാക്കു കേൾക്കുവിൻ; \q1 നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും \q2 നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. \q1 \v 2 നിങ്ങളുടെ പൂര്‍വ്വ പിതാവായ അബ്രാഹാമിങ്കലേക്കും \q2 നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; \q1 ഞാൻ അവനെ ഏകനായിട്ടു വിളിച്ചു \q2 അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.” \q1 \v 3 യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; \q2 അവിടുന്ന് അതിന്‍റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, \q1 അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും \q2 അതിന്‍റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; \q1 ആനന്ദവും സന്തോഷവും സ്തോത്രവും \q2 സംഗീതഘോഷവും അതിൽ ഉണ്ടാകും. \b \q1 \v 4 “എന്‍റെ ജനമേ, എന്‍റെ വാക്കു കേൾക്കുവിൻ; \q2 എന്‍റെ ജനതയേ, എനിക്ക് ചെവിതരുവിൻ; \q1 ഉപദേശം എങ്കൽനിന്ന് പുറപ്പെടും; \q2 ഞാൻ എന്‍റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും. \q1 \v 5 എന്‍റെ നീതി സമീപമായിരിക്കുന്നു; \q2 എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; \q1 എന്‍റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായംവിധിക്കും; \q2 ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; \q2 എന്‍റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു. \q1 \v 6 നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; \q2 താഴെ ഭൂമിയെ നോക്കുവിൻ; \q1 ആകാശം പുകപോലെ പൊയ്പോകും; \q2 ഭൂമി വസ്ത്രംപോലെ പഴകും; \q1 അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; \q2 എന്നാൽ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; \q2 എന്‍റെ നീതിക്കു നീക്കം വരുകയുമില്ല. \b \q1 \v 7 നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്‍റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളവരേ, \q2 എന്‍റെ വാക്കു കേൾക്കുവിൻ; \q1 നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; \q2 അവരുടെ ദൂഷണങ്ങളെ\f + \fr 51:7 \fr*\fq ദൂഷണങ്ങളെ\fq*\ft ദുഷിച്ചുപറയല്‍, ദോഷം ആരോപിക്കല്‍, അപവാദം. \ft*\f* പേടിക്കുകയും അരുത്. \q1 \v 8 പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; \q2 കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; \q1 എന്നാൽ എന്‍റെ നീതി ശാശ്വതമായും \q2 എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും.” \b \q1 \v 9 യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്ളുക; \q2 പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; \q2 രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ?\f + \fr 51:9 \fr*\fq രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ? \fq*\ft കനാന്യ പുരാണത്തില്‍ സൃഷ്ടിപ്പിന്റെ ക്രമം വിട്ടു കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലേക്ക് തിരകെ വരുവാന്‍ ഭീഷണി കാട്ടുന്ന പെരുവെള്ളം. അത്‌ കടലും ലിവ്യാഥാനുമായി ബന്ധപ്പെട്ടിരിക്കുന്നു. യെശയ്യാവ് 27:1 നോക്കുക. \ft*\f* \q1 \v 10 സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളയുകയും \q2 വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിനു \q2 സമുദ്രത്തിന്‍റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ? \q1 \v 11 യഹോവയുടെ വിമുക്തന്മാർ\f + \fr 51:11 \fr*\fq വിമുക്തന്മാർ \fq*\ft വീണ്ടെടുക്കപ്പെട്ടവർ എന്നും ആകാം. \ft*\f* ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; \q2 നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; \q1 അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; \q2 ദുഃഖവും ഞരക്കവും ഓടിപ്പോകും. \b \q1 \v 12 “ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; \q2 എന്നാൽ മരിച്ചുപോകുന്ന മർത്യനെയും \q2 പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആര്‍? \q1 \v 13 ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി \q2 നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുകയും \q1 പീഡകൻ നശിപ്പിക്കുവാൻ ഒരുങ്ങിവരുന്നു എന്നു വിചാരിച്ച് \q2 അവന്‍റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കുകയും ചെയ്യുന്നതെന്ത്? \q1 \v 14 പീഡകന്‍റെ ക്രോധം എവിടെ? \q2 ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; \q1 അവൻ തടവറയിൽ\f + \fr 51:14 \fr*\fq തടവറയിൽ \fq*\ft കുഴി എന്നും പാതാളം എന്നും ഭാഷാന്തരങ്ങളിൽ കാണുന്നു. \ft*\f* മരിക്കുകയില്ല; \q2 അവന്‍റെ ആഹാരത്തിന് മുട്ടുവരുകയുമില്ല. \q1 \v 15 തിരകൾ അലറുവാൻ തക്കവിധം സമുദ്രത്തെ കോപിപ്പിക്കുന്നവനായി \q2 നിന്‍റെ ദൈവമായ യഹോവ ഞാൻ ആകുന്നു; \q2 സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്‍റെ നാമം. \q1 \v 16 ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും \q2 സീയോനോട്: ‘നീ എന്‍റെ ജനം’ എന്നു പറയുകയും ചെയ്യേണ്ടതിന് \q1 ഞാൻ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ ആക്കി \q2 എന്‍റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.” \b \q1 \v 17 യഹോവയുടെ കൈയിൽനിന്ന് അവന്‍റെ ക്രോധത്തിന്‍റെ പാനപാത്രം കുടിച്ചിട്ടുള്ള \q2 യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്കുക; \q1 പരിഭ്രമമാകുന്ന പാനപാത്രത്തിന്‍റെ മട്ട് \q2 നീ കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു. \q1 \v 18 അവൾ പ്രസവിച്ച സകലപുത്രന്മാരിലും അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; \q2 അവൾ വളർത്തിയ എല്ലാമക്കളിലും \q2 അവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല. \q1 \v 19 ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; \q2 നിന്നോട് ആര്‍ സഹതാപം കാണിക്കും? \q1 ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; \q2 ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ? \q1 \v 20 നിന്‍റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ \q2 വീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു; \q1 അവർ യഹോവയുടെ ക്രോധവും \q2 നിന്‍റെ ദൈവത്തിന്‍റെ ശാസനയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. \b \q1 \v 21 അതുകൊണ്ട് പീഢ അനുഭവിക്കുന്നവളും \q2 വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയവളേ, \q2 ഇതു കേട്ടുകൊള്ളുക. \q1 \v 22 നിന്‍റെ കർത്താവായ യഹോവയും \q2 അവിടുത്തെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “ഞാൻ പരിഭ്രമത്തിന്‍റെ പാനപാത്രം, \q2 എന്‍റെ ക്രോധമാകുന്ന പാനപാത്രത്തിന്‍റെ മട്ട് തന്നെ, \q1 നിന്‍റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; \q2 ഇനി നീ അത് കുടിക്കുകയില്ല; \q1 \v 23 ‘കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ’ എന്നു അവർ നിന്നോട് പറഞ്ഞുവല്ലോ; \q2 അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്‍റെ മുതുകിനെ \q1 നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടി വന്നുവല്ലോ. \q2 എന്നാൽ നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ \q2 ഞാൻ ഈ പാനപാത്രം കൊടുക്കും.” \b \c 52 \s യെരൂശലേമിന്‍റെ മോചനം \b \q1 \v 1 സീയോനേ, ഉണരുക, ഉണരുക, \q2 നിന്‍റെ ബലം ധരിച്ചുകൊള്ളുക; \q1 വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ളുക; \q2 ഇനിമേലിൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരുകയില്ല. \q1 \v 2 പൊടി കുടഞ്ഞുകളയുക; യെരൂശലേമേ, \q2 എഴുന്നേറ്റ് ഇരിക്കുക; \q1 ബദ്ധയായ സീയോൻ പുത്രീ, \q2 നിന്‍റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക. \q1 \v 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; \q2 വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.” \b \p \v 4 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്‍റെ ജനം പണ്ടു പരദേശവാസം ചെയ്യുവാൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു. \v 5 ഇപ്പോൾ എന്‍റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കുകകൊണ്ടു ഞാൻ ഇവിടെ എന്ത് ചെയ്യേണ്ടു” എന്നു യഹോവ അരുളിച്ചെയ്യുന്നു; “അവരുടെ അധിപതിമാർ പരിഹസിക്കുന്നു\f + \fr 52:5 \fr*\fq പരിഹസിക്കുന്നു \fq*\ft സങ്കടത്തോടെ അലമുറയിടുന്നു \ft*\f*; എന്‍റെ നാമം ഇടവിടാതെ എല്ലായ്‌പ്പോഴും ദുഷിക്കപ്പെടുന്നു” എന്നും യഹോവ അരുളിച്ചെയ്യുന്നു. \v 6 “അതുകൊണ്ട് എന്‍റെ ജനം എന്‍റെ നാമത്തെ അറിയും; അതുകൊണ്ട് ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.” \b \q1 \v 7 സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും \q2 രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: \q1 “നിന്‍റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന \q2 സുവാർത്താദൂതന്‍റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! \q1 \v 8 നിന്‍റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? \q2 അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; \q1 യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ \q2 അവർ അഭിമുഖമായി കാണും. \q1 \v 9 യെരൂശലേമിന്‍റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ; \q2 യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ച്, \q2 യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. \q1 \v 10 സകലജനതകളും കാൺകെ യഹോവ തന്‍റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു\f + \fr 52:10 \fr*\fq വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു \fq*\ft നഗ്നമാക്കിയിരിക്കുന്നു എന്നും ആകാം. \ft*\f*; \q2 ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്‍റെ രക്ഷയെ കാണും. \b \q1 \v 11 വിട്ടു പോരുവിൻ; വിട്ടു പോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; \q2 അശുദ്ധമായതൊന്നും തൊടരുത്; അതിന്‍റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; \q1 യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, \q2 നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ. \q1 \v 12 നിങ്ങൾ തിടുക്കത്തോടെ പോവുകയില്ല, ഓടിപ്പോവുകയുമില്ല; \q2 യഹോവ നിങ്ങൾക്ക് മുമ്പായി നടക്കും; \q2 യിസ്രായേലിന്‍റെ ദൈവം നിങ്ങൾക്ക് പിൻപട ആയിരിക്കും. \s ദാസന്‍റെ കഷ്ടതയും മഹത്ത്വവും \b \q1 \v 13 എന്‍റെ ദാസൻ കൃതാർത്ഥനാകും; \q2 അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും. \q1 \v 14 അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും \q2 അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു \q2 വിരൂപമായിരിക്കുകകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ, \q1 \v 15 അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും\f + \fr 52:15 \fr*\fq കുതിച്ചുചാടുമാറാക്കും \fq*\ft ചില വിവർത്തനത്തിൽ പരിഭ്രാന്തരാക്കും എന്നു കാണാം. \ft*\f*; \q2 രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നില്ക്കും; \q1 അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും \q2 ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും. \c 53 \b \q1 \v 1 ഞങ്ങൾ കേൾപ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു? \q1 \v 2 അവൻ ഇളയ തൈപോലെയും \q2 വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും \q2 അവിടുത്തെ മുമ്പാകെ വളരും; \q1 അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; \q2 കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. \q1 \v 3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും \q2 വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; \q1 അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവിധം \q2 അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. \b \q1 \v 4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; \q2 നമ്മുടെ വേദനകളെ അവൻ ചുമന്നു; \q1 നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും \q2 ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. \q1 \v 5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും \q2 നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; \q1 നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേൽ ആയി \q2 അവന്‍റെ അടിപ്പിണരുകളാൽ\f + \fr 53:5 \fr*\fq അടിപ്പിണരുകളാൽ \fq*\ft മറ്റ് വിവർത്തനങ്ങളിൽ മുറിവുകൾ, ക്ഷതം എന്നും കാണാം. \ft*\f* നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. \q1 \v 6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; \q2 നാം ഓരോരുത്തനും അവനവന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; \q1 എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം \q2 അവന്‍റെമേൽ ചുമത്തി. \b \q1 \v 7 തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും \q2 അവൻ പീഡിപ്പിക്കപ്പെട്ടു; \q1 കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും \q2 രോമം കത്രിക്കുന്നവരുടെ മുമ്പാകെ \q1 മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും \q2 അവൻ വായ് തുറക്കാതെ ഇരുന്നു. \q1 \v 8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; \q2 ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും \q1 എന്‍റെ ജനത്തിന്‍റെ അതിക്രമംനിമിത്തം അവനു ദണ്ഡനം വന്നു എന്നും \q2 അവന്‍റെ തലമുറയിൽ ആര്‍ വിചാരിച്ചു? \q1 \v 9 അവൻ സാഹസം ഒന്നും ചെയ്യാതെയും \q2 അവന്‍റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും \q1 അവർ അവനു ദുഷ്ടന്മാരോടുകൂടി ശവക്കുഴി കൊടുത്തു; \q2 അവന്‍റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടി ആയിരുന്നു. \b \q1 \v 10 എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി; \q2 അവിടുന്ന് അവനു കഷ്ടം വരുത്തി; \q1 അവന്‍റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് \q2 അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും \q2 യഹോവയുടെ ഇഷ്ടം അവന്‍റെ കയ്യാൽ സാധിക്കുകയും ചെയ്യും. \q1 \v 11 അവൻ തന്‍റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; \q2 നീതിമാനായ എന്‍റെ ദാസൻ തന്‍റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; \q2 അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. \q1 \v 12 അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും; \q2 ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും; \q1 അവൻ തന്‍റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും \q2 അനേകം പേരുടെ പാപം വഹിച്ചും \q1 അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട് \q2 അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും ചെയ്യുകയാൽ തന്നെ. \b \c 54 \s യെരൂശലേമിന്‍റെ ഭാവിമഹത്ത്വം \b \q1 \v 1 “പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക; \q2 നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക; \pi ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു. \q1 \v 2 നിന്‍റെ കൂടാരത്തിന്‍റെ സ്ഥലത്തെ വിശാലമാക്കുക; \q2 നിന്‍റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവർക്കട്ടെ; \q1 തടുത്തുകളയരുത്; നിന്‍റെ കയറുകളെ നീട്ടുക; \q2 നിന്‍റെ കുറ്റികളെ ഉറപ്പിക്കുക. \q1 \v 3 നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; \q2 നിന്‍റെ സന്തതി ജനതകളുടെ ദേശം കൈവശമാക്കുകയും \q2 ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കുകയും ചെയ്യും. \b \q1 \v 4 ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല; \q2 ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല; \q1 നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; \q2 നിന്‍റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല. \q1 \v 5 നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭർത്താവ്; \q2 സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; \q1 യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടെടുപ്പുകാരൻ; \q2 സർവ്വഭൂമിയുടെയും ദൈവം എന്നു അവിടുന്ന് വിളിക്കപ്പെടുന്നു. \q1 \v 6 ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ \q2 യഹോവ നിന്നെ വിളിച്ചിരിക്കുന്നു; \q1 യൗവനത്തിൽ വിവാഹം ചെയ്തിട്ട് തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ \q2 എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. \q1 \v 7 “അല്പനേരത്തേക്ക് മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; \q2 എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. \q1 \v 8 ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്ക് എന്‍റെ മുഖം നിനക്കു മറച്ചു; \q2 എങ്കിലും നിത്യദയയോടെ ഞാൻ നിന്നോട് കരുണ കാണിക്കും” \q2 എന്നു നിന്‍റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു. \b \q1 \v 9 “ഇത് എനിക്ക് നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; \q2 നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളയുകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ \q1 ഞാൻ നിന്നോട് കോപിക്കുകയോ നിന്നെ ശാസിക്കുകയോ ഇല്ല \q2 എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു. \q1 \v 10 പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; \q2 എങ്കിലും എന്‍റെ ദയ നിന്നെ വിട്ടുമാറുകയില്ല; \q1 എന്‍റെ സമാധാനനിയമം നീങ്ങിപ്പോവുകയുമില്ല” \q2 എന്നു നിന്നോട് കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. \b \q1 \v 11 “പീഢ അനുഭവിക്കുന്നവളും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളവളേ, \q2 ഞാൻ നിന്‍റെ കല്ല് അഞ്ജനത്തിൽ\f + \fr 54:11 \fr*\fq അഞ്ജനത്തിൽ \fq*\ft രത്നം. \ft*\f* പതിക്കുകയും \q2 നീലക്കല്ലുകൊണ്ടു\f + \fr 54:11 \fr*\fq നീലക്കല്ലുകൊണ്ടു \fq*\ft ഇന്ദ്രനീലക്കല്ല്‌ എന്നും ആകാം. \ft*\f* നിന്‍റെ അടിസ്ഥാനം ഇടുകയും ചെയ്യും. \q1 \v 12 ഞാൻ നിന്‍റെ താഴികക്കുടങ്ങളെ\f + \fr 54:12 \fr*\fq താഴികക്കുടങ്ങളെ \fq*\ft ഒരലങ്കാരപ്പണി. ക്ഷേത്രങ്ങളുടെയും മറ്റും മുകളില്‍ ചെയ്യുന്നത് (ഒരു താഴികയും അതിനുമുകളില്‍ ഒരു കുടവും കമഴ്ത്തിവച്ചതുപോലെയാണ് ഇതിന്‍റെ ആകൃതി, കുടത്തിനുമുകളില്‍ കൂര്‍ത്ത ഒരു സ്തൂപമുള്ള താഴികക്കുടങ്ങളുമുണ്ട്)\ft*\f* പത്മരാഗംകൊണ്ടും \q2 നിന്‍റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും \q2 നിന്‍റെ അറ്റങ്ങളെയെല്ലാം മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും. \q1 \v 13 നിന്‍റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും \q2 നിന്‍റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. \q1 \v 14 നീതിയാൽ നീ സ്ഥിരമായി നില്ക്കും; \q2 നീ പീഡനത്തോട് അകന്നിരിക്കും; \q1 നിനക്കു ഭയപ്പെടുവാനില്ലല്ലോ; \q2 ഭീഷണിയോടു നീ അകന്നിരിക്കും; \q2 അത് നിന്നോട് അടുത്തുവരുകയില്ല. \q1 \v 15 ഒരുത്തൻ നിന്നോട് കലഹം ഉണ്ടാക്കുന്നു \q2 എങ്കിൽ അത് എന്‍റെ ഹിതപ്രകാരമല്ല; \q1 ആരെങ്കിലും നിന്നോട് കലഹം ഉണ്ടാക്കിയാൽ \q2 അവൻ നിന്‍റെ നിമിത്തം വീഴും. \q1 \v 16 തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീർക്കുന്ന \q2 കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; \q1 നശിപ്പിക്കുവാൻ സംഹാരകനെയും \q2 ഞാൻ സൃഷ്ടിച്ചിരിക്കുന്നു. \q1 \v 17 നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല; \q2 ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; \q1 യഹോവയുടെ ദാസന്മാരുടെ അവകാശവും \q2 എന്‍റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു. \b \c 55 \s സമൃദ്ധമായ ജീവനിലേക്കുള്ള ക്ഷണം \b \q1 \v 1 അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളവരേ വെള്ളത്തിനു വരുവിൻ: \q2 വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്ളുവിൻ. \q1 \v 2 അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തി വരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? \q2 എന്‍റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിക്കുവിൻ; \q2 വിശിഷ്ടആഹാരം കഴിച്ചു ആനന്ദിച്ചുകൊള്ളുവിൻ. \q1 \v 3 നിങ്ങൾ ചെവിചായിച്ച് എന്‍റെ അടുക്കൽ വരുവിൻ; \q2 നിങ്ങൾക്ക് ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്ളുവിൻ; \q1 ദാവീദിന്‍റെ മാറ്റമില്ലാത്തകൃപകൾ\f + \fr 55:3 \fr*\fq മാറ്റമില്ലാത്തകൃപകൾ \fq*\ft ദാവീദിനോടുള്ള മാറ്റം വരാത്ത കൃപകൾ. \ft*\f* എന്ന \q2 ഒരു നിത്യ നിയമം ഞാൻ നിങ്ങളോടു ചെയ്യും. \q1 \v 4 ഞാൻ അവനെ ജനതകൾക്കു സാക്ഷിയും \q2 വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു. \q1 \v 5 നീ അറിയാത്ത ഒരു ജനതയെ നീ വിളിക്കും; \q2 നിന്നെ അറിയാത്ത ഒരു ജനത \q1 നിന്‍റെ ദൈവമായ യഹോവ നിമിത്തവും \q2 യിസ്രായേലിന്‍റെ പരിശുദ്ധൻ നിമിത്തവും \q1 അവൻ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകയാൽ തന്നെ \q2 നിന്‍റെ അടുക്കൽ ഓടിവരും. \q1 \v 6 യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവിടുത്തെ അന്വേഷിക്കുവിൻ; \q2 അവിടുന്ന് അടുത്തിരിക്കുമ്പോൾ അവിടുത്തെ വിളിച്ചപേക്ഷിക്കുവിൻ. \q1 \v 7 ദുഷ്ടൻ തന്‍റെ വഴിയും \q2 നീതികെട്ടവൻ തന്‍റെ വിചാരങ്ങളും \q1 ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; \q2 അവിടുന്ന് അവനോട് കരുണ കാണിക്കും; \q1 നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ; \q2 അവിടുന്ന് ധാരാളം ക്ഷമിക്കും. \q1 \v 8 “എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; \q2 നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു. \q1 \v 9 “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ \q2 എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും \q2 എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. \q1 \v 10 മഴയും മഞ്ഞും ആകാശത്തുനിന്നു പെയ്യുകയും \q2 അവിടേക്കു മടങ്ങാതെ വിതയ്ക്കുവാൻ വിത്തും \q1 തിന്നുവാൻ ആഹാരവും നല്കത്തക്കവിധം \q2 ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ \q1 \v 11 എന്‍റെ വായിൽനിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; \q2 അത് വെറുതെ എന്‍റെ അടുക്കലേക്ക് മടങ്ങിവരാതെ \q1 എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കുകയും \q2 ഞാൻ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും. \q1 \v 12 നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; \q2 സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; \q1 മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; \q2 ദേശത്തിലെ സകലവൃക്ഷങ്ങളും കൈകൊട്ടും. \q1 \v 13 മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; \q2 മുൾച്ചെടിക്കു പകരം കൊഴുന്തു\f + \fr 55:13 \fr*\fq കൊഴുന്തു \fq*\ft ഒരു സുഗന്ധച്ചെടി. \ft*\f* മുളയ്ക്കും; \q1 അത് യഹോവയ്ക്ക് ഒരു കീർത്തിയായും \q2 ഛേദിക്കപ്പെടാത്ത ശാശ്വതമായ ഒരു അടയാളമായും ഇരിക്കും.” \c 56 \s സകലരാഷ്ട്രങ്ങൾക്കുമുള്ള അനുഗ്രഹം \b \q1 \v 1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “എന്‍റെ രക്ഷ വരുവാനും എന്‍റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കുകയാൽ \q2 ന്യായം പ്രമാണിച്ചു നീതി പ്രവർത്തിക്കുവിൻ. \b \q1 \v 2 ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു \q2 ദോഷം ചെയ്യാത്തവിധം തന്‍റെ കൈ സൂക്ഷിച്ചുംകൊണ്ട് \q1 ഇതു ചെയ്യുന്ന മർത്യനും \q2 ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.” \b \q1 \v 3 യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; \q2 “യഹോവ എന്നെ തന്‍റെ ജനത്തിൽനിന്ന് അശേഷം വേർപെടുത്തും” എന്നു പറയരുത്; \q2 ഷണ്ഡനും: “ഞാൻ ഒരു ഉണങ്ങിയ വൃക്ഷം” എന്നു പറയരുത്. \q1 \v 4 “എന്‍റെ ശബ്ബത്ത് ആചരിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും \q2 എന്‍റെ നിയമം പ്രമാണിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോടു \q2 യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു: \q1 \v 5 ഞാൻ അവർക്ക് എന്‍റെ ആലയത്തിലും \q2 എന്‍റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായ ഒരു സ്ഥലവും\f + \fr 56:5 \fr*\fq സ്ഥലവും \fq*\ft ജ്ഞാപകവും, സ്മാരകവും എന്നുമാകാം. \ft*\f* നാമവും കൊടുക്കും; \q1 ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നെ \q2 ഞാൻ അവർക്ക് കൊടുക്കും.” \b \q1 \v 6 യഹോവയെ സേവിച്ച്, അവന്‍റെ നാമത്തെ സ്നേഹിച്ച്, \q2 അവന്‍റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, \q1 “ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും \q2 എന്‍റെ നിയമം പ്രമാണിച്ചു നടക്കുകയും ചെയ്യുന്നവരെ \q2 എല്ലാവരെയും തന്നെ, \q1 \v 7 ഞാൻ എന്‍റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്ന്, \q2 എന്‍റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; \q1 അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും \q2 എന്‍റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; \q1 എന്‍റെ ആലയം സകലജനതകൾക്കും ഉള്ള \q2 പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും. \q1 \v 8 ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടുതന്നെ, \q2 ‘ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും’” എന്നു \q1 യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ശേഖരിക്കുന്ന \q2 ദൈവമായ യഹോവയുടെ അരുളപ്പാടു. \s ദുഷ്ടനേതാക്കൾക്കുള്ള താക്കീത് \b \q1 \v 9 വയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവയേ, \q2 വന്ന് തിന്നുകൊള്ളുവിൻ. \q1 \v 10 അവന്‍റെ കാവല്ക്കാർ കുരുടന്മാർ; \q2 അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, \q1 അവരെല്ലാവരും കുരയ്ക്കുവാൻ കഴിയാത്ത ഊമനായ്ക്കൾ തന്നെ; \q2 അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു. \q1 \v 11 ഈ നായ്‌ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നെ; \q2 ഈ ഇടയന്മാരോ സൂക്ഷിക്കുവാൻ അറിയാത്തവർ\f + \fr 56:11 \fr*\fq സൂക്ഷിക്കുവാൻ അറിയാത്തവർ \fq*\ft തിരിച്ചറിയുവാൻ കഴിയാത്തവർ എന്നുമാകാം. \ft*\f*; \q1 അവരെല്ലാവരും ഒട്ടൊഴിയാതെ അവനവന്‍റെ വഴിക്കും \q2 ഓരോരുത്തൻ അവനവന്‍റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു. \q1 \v 12 “വരുവിൻ: ഞാൻ പോയി വീഞ്ഞുകൊണ്ടുവരാം; \q2 നമുക്കു മദ്യം കുടിക്കാം; \q1 ഇന്നത്തെപ്പോലെ നാളെയും സമൃദ്ധിയിൽ തന്നെ” \q2 എന്നു അവർ പറയുന്നു. \b \c 57 \s യിസ്രായേലിൻ്റെ വ്യർത്ഥമായ വിഗ്രഹാരാധന \b \q1 \v 1 നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല; \q2 ഭക്തന്മാരും കഴിഞ്ഞുപോകുന്നു; \q1 നീതിമാൻ അനർത്ഥത്തിനു മുമ്പ് കഴിഞ്ഞുപോകുന്നു \q2 എന്നു ആരും ഗ്രഹിക്കുന്നില്ല. \q1 \v 2 അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; \q2 നേരായി നടക്കുന്നവരെല്ലാം \q2 അവനവന്‍റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു. \q1 \v 3 “ക്ഷുദ്രക്കാരത്തിയുടെ മക്കളേ, \q2 വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; \q2 ഇങ്ങോട്ട് അടുത്തുവരുവിൻ. \q1 \v 4 നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? \q2 ആരുടെ നേരെയാകുന്നു നിങ്ങൾ വായ് പിളർന്നു നാക്കു നീട്ടുന്നത്? \q2 നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ? \q1 \v 5 നിങ്ങൾ കരുവേലകങ്ങൾക്കരികത്തും \q2 ഓരോ പച്ചമരത്തിൻകീഴിലും വികാരാവേശത്താൽ ജ്വലിച്ചു, \q1 പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തുവച്ചു \q2 കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ. \q1 \v 6 തോട്ടിലെ മിനുസമുള്ള കല്ല് നിന്‍റെ പങ്ക്; \q2 അതുതന്നെ നിന്‍റെ ഓഹരി; \q1 അതിനല്ലയോ നീ പാനീയബലി പകർന്നു \q2 ഭോജനബലി അർപ്പിച്ചിരിക്കുന്നത്? \q2 ഈ വക കണ്ടിട്ട് ഞാൻ ക്ഷമിച്ചിരിക്കുമോ? \q1 \v 7 പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്‍റെ കിടക്ക വിരിച്ചിരിക്കുന്നു; \q2 അവിടേക്കു തന്നെ നീ ബലികഴിക്കുവാൻ കയറിച്ചെന്നു. \q1 \v 8 കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്‍റെ അടയാളം വച്ചു, \q2 നീ എന്നെവിട്ടു ചെന്നു മറ്റുള്ളവർക്ക് നിന്നെത്തന്നെ നഗ്നയാക്കി \q1 കയറി നിന്‍റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു \q2 അവരുടെ കിടക്ക കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു. \q1 \v 9 നീ തൈലവുംകൊണ്ടു മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ\f + \fr 57:9 \fr*\fq മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ \fq*\ft മോലേക്ക് എന്ന രാജാവിന്‍റെ അടുക്കല്‍ \ft*\f* അടുക്കൽ ചെന്നു, \q2 നിന്‍റെ പരിമളവർഗ്ഗം ധാരാളം ചെലവ് ചെയ്തു, \q2 നിന്‍റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു. \q1 \v 10 വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും \q2 ‘അത് നിഷ്ഫലം’ എന്നു നീ പറഞ്ഞില്ല; \q1 നിന്‍റെ കൈവശം നീ ജീവശക്തി കണ്ടതുകൊണ്ട് \q2 നിനക്കു ക്ഷീണം തോന്നിയില്ല. \b \q1 \v 11 കപടം കാണിക്കുവാനും എന്നെ ഓർക്കുകയോ കൂട്ടാക്കുകയോ ചെയ്യാതിരിക്കുവാനും \q2 നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടത്? \q1 ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ \q2 നീ എന്നെ ഭയപ്പെടാതിരിക്കുന്നത്? \q1 \v 12 നിന്‍റെ നീതി ഞാൻ വെളിച്ചത്താക്കും; \q2 നിന്‍റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകുകയില്ല. \q1 \v 13 നീ നിലവിളിക്കുമ്പോൾ നിന്‍റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; \q2 എന്നാൽ അവയെ മുഴുവനും കാറ്റു പാറ്റിക്കൊണ്ടുപോകും; \q1 ഒരു ശ്വാസം അവയെ നീക്കിക്കളയും; \q2 എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി \q2 എന്‍റെ വിശുദ്ധപർവ്വതത്തെ കൈവശമാക്കും.” \s മനം തകർന്നവർക്ക് ആശ്വാസം \q1 \v 14 “നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; \q2 എന്‍റെ ജനത്തിന്‍റെ വഴിയിൽനിന്ന് ഇടർച്ച നീക്കിക്കളയുവിൻ” \q2 എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു. \q1 \v 15 ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും \q2 പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; \q2 താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും \q1 ചൈതന്യം\f + \fr 57:15 \fr*\fq ചൈതന്യം \fq*\ft നവീകരണം എന്നുമാകാം. \ft*\f* വരുത്തുവാൻ മനസ്താപവും \q2 മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു. \q1 \v 16 ഞാൻ എന്നേക്കും വാദിക്കുകയില്ല; \q2 എല്ലായ്‌പ്പോഴും കോപിക്കുകയുമില്ല; \q1 അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും \q2 എന്‍റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ. \q1 \v 17 അവരുടെ അത്യാഗ്രഹത്തിന്‍റെ അകൃത്യം നിമിത്തം \q2 ഞാൻ കോപിച്ച് അവരെ അടിച്ചു; \q1 ഞാൻ കോപിച്ചു മുഖം മറച്ചു; \q2 എന്നാൽ അവർ തിരിഞ്ഞ് അവർക്ക് തോന്നിയ വഴിയിൽ നടന്നു. \q1 \v 18 ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; \q2 ഞാൻ അവരെ സൗഖ്യമാക്കും; \q1 ഞാൻ അവരെ നടത്തി അവർക്ക്, അവരുടെ ദുഃഖിതന്മാർക്കു തന്നെ, \q2 വീണ്ടും ആശ്വാസം വരുത്തും. \q1 \v 19 ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; \q2 ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം” എന്നും \q1 “ഞാൻ അവരെ സൗഖ്യമാക്കും” \q2 എന്നും യഹോവ അരുളിച്ചെയ്യുന്നു. \q1 \v 20 ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; \q2 അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല; \q2 അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു. \q1 \v 21 “ദുഷ്ടന്മാർക്കു സമാധാനമില്ല” എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു. \b \c 58 \s ദൈവത്തിനു പ്രസാദകരമായ ഉപവാസം \b \q1 \v 1 ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്; \q2 കാഹളംപോലെ നിന്‍റെ ശബ്ദം ഉയർത്തി, \q1 എന്‍റെ ജനത്തിന് അവരുടെ ലംഘനത്തെയും \q2 യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്കുക. \q1 \v 2 എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ച് \q2 എന്‍റെ വഴികളെ അറിയുവാൻ ഇച്ഛിക്കുന്നു; \q1 നീതി പ്രവർത്തിക്കുകയും \q2 അവരുടെ ദൈവത്തിന്‍റെ ന്യായം ഉപേക്ഷിക്കാതെയിരിക്കുകയും ചെയ്ത ഒരു ജനതയെപ്പോലെ \q1 അവർ നീതിയുള്ള വിധികളെ എന്നോട് ചോദിച്ചു \q2 ദൈവത്തോടു അടുക്കുവാൻ വാഞ്ഛിക്കുന്നു. \q1 \v 3 “ഞങ്ങൾ നോമ്പു നോല്‍ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? \q2 ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?” \q1 “ഇതാ, നിങ്ങൾ നോമ്പു നോല്‍ക്കുന്ന ദിവസത്തിൽ തന്നെ \q2 നിങ്ങളുടെ കാര്യാദികളെ നോക്കുകയും \q1 നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ട് \q2 അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു. \q1 \v 4 നിങ്ങൾ വിവാദത്തിനും കലഹത്തിനും \q2 ക്രൂരമുഷ്ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്‍ക്കുന്നു; \q1 നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾക്കുവാൻ \q2 തക്കവിധമല്ല നിങ്ങൾ ഇന്ന് നോമ്പു നോല്‍ക്കുന്നത്. \q1 \v 5 എനിക്ക് ഇഷ്ടമുള്ള നോമ്പും \q2 മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? \q1 തലയെ വേഴത്തെപ്പോലെ\f + \fr 58:5 \fr*\fq വേഴത്തെപ്പോലെ \fq*\ft ഒരുതരം വലിയപുല്ല്. \ft*\f* കുനിയിക്കുക, \q2 ചാക്കുതുണിയും ചാരവും വിരിച്ചു കിടക്കുക, \q1 ഇതാകുന്നുവോ ഉപവാസം? \q2 ഇതിനോ നീ നോമ്പെന്നും \q2 യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നത്? \b \q1 \v 6 അന്യായബന്ധനങ്ങളെ അഴിക്കുക; \q2 നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക; \q1 പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; \q2 എല്ലാ നുകത്തെയും തകർക്കുക; \q2 ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? \q1 \v 7 വിശപ്പുള്ളവനു നിന്‍റെ അപ്പം നുറുക്കിക്കൊടുക്കുന്നതും \q2 അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്‍റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും \q1 നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും \q2 നിന്‍റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു \q2 നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ? \q1 \v 8 അപ്പോൾ നിന്‍റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; \q2 നിന്‍റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും\f + \fr 58:8 \fr*\fq പൊറുതിവരും \fq*\ft സൗഖ്യം വരും. \ft*\f*; \q1 നിന്‍റെ നീതി നിനക്കു മുമ്പായി നടക്കും; \q2 യഹോവയുടെ മഹത്ത്വം നിന്‍റെ പിൻപട ആയിരിക്കും. \q1 \v 9 അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; \q2 നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്നു അവിടുന്ന് അരുളിച്ചെയ്യും; \b \q1 നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും \q2 നീ നിന്‍റെ നടുവിൽനിന്നു നീക്കിക്കളയുകയും \q1 \v 10 വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും \q2 കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തി വരുത്തുകയും ചെയ്യുമെങ്കിൽ \q1 നിന്‍റെ പ്രകാശം ഇരുളിൽ ഉദിക്കും; \q2 നിന്‍റെ അന്ധകാരം നട്ടുച്ചപോലെയാകും. \q1 \v 11 യഹോവ നിന്നെ എല്ലായ്‌പ്പോഴും നടത്തുകയും \q2 വരണ്ടനിലത്തിലും നിന്‍റെ വിശപ്പ് അടക്കി, \q1 നിന്‍റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; \q1 നീ നനവുള്ള തോട്ടംപോലെയും \q2 വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. \q1 \v 12 നിന്‍റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; \q2 തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; \q1 കേടുതീർക്കുന്നവനെന്നും പാർക്കുവാൻ തക്കവിധം \q2 പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും \q2 നിനക്കു പേര് പറയും. \b \q1 \v 13 നീ എന്‍റെ വിശുദ്ധദിവസത്തിൽ നിന്‍റെ കാര്യാദികൾ നോക്കാതെ \q2 ശബ്ബത്തിൽ നിന്‍റെ കാൽ അടക്കിവച്ചു, \q1 ശബ്ബത്തിനെ ഒരു സന്തോഷം എന്നും \q2 യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറയുകയും \q1 നിന്‍റെ വേലയ്ക്കു പോവുകയോ \q2 നിന്‍റെ കാര്യാദികളെ നോക്കുകയോ \q1 വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതെ \q2 അതിനെ ബഹുമാനിക്കുകയും ചെയ്യുമെങ്കിൽ, \q2 നീ യഹോവയിൽ പ്രമോദിക്കും\f + \fr 58:13 \fr*\fq പ്രമോദിക്കും \fq*\ft ആനന്ദിക്കും. \ft*\f*; \q1 \v 14 ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറി ഓടുമാറാക്കുകയും \q2 നിന്‍റെ പിതാവായ യാക്കോബിന്‍റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കുകയും ചെയ്യും” \q2 യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. \b \c 59 \s പാപം, അനുതാപം, വീണ്ടെടുപ്പ് \b \q1 \v 1 രക്ഷിക്കുവാൻ കഴിയാത്തവിധം യഹോവയുടെ കൈ കുറുകീട്ടില്ല; \q2 കേൾക്കുവാൻ കഴിയാത്തവിധം അവന്‍റെ ചെവി മന്ദമായിട്ടുമില്ല. \q1 \v 2 നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും \q2 നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്; \q1 നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാത്തവിധം \q2 അവന്‍റെ മുഖത്തെ നിങ്ങൾക്ക് മറയ്ക്കുമാറാക്കിയത്. \q1 \v 3 നിങ്ങളുടെ കൈകൾ രക്തംകൊണ്ടും \q2 നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; \q1 നിങ്ങളുടെ അധരങ്ങൾ ഭോഷ്ക് സംസാരിക്കുന്നു; \q2 നിങ്ങളുടെ നാവ് നീതികേട് ജപിക്കുന്നു\f + \fr 59:3 \fr*\fq ജപിക്കുന്നു \fq*\ft ആവര്‍ത്തിച്ചു ചൊല്ലുക, പിറുപിറുക്കുക, പതുക്കെ പറയുക എന്നും അർത്ഥം ഉണ്ട്. \ft*\f*. \q1 \v 4 ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; \q2 ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; \q1 അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്ക് സംസാരിക്കുന്നു; \q2 അവർ തിന്മയെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു. \q1 \v 5 അവർ അണലിമുട്ടയ്ക്ക് അടയിരിക്കുകയും \q2 ചിലന്തിവല നെയ്യുകയും ചെയ്യുന്നു; \q1 ആ മുട്ട തിന്നുന്നവൻ മരിക്കും; \q2 പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു. \q1 \v 6 അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; \q2 അവരുടെ പണി അവർക്ക് പുതപ്പാവുകയും ഇല്ല; \q1 അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; \q2 അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്. \q1 \v 7 അവരുടെ കാൽ ദോഷത്തിനായി ഓടുന്നു; \q2 കുറ്റമില്ലാത്ത രക്തം ചിന്തുവാൻ അവർ തിടുക്കപ്പെടുന്നു; \q1 അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; \q2 ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്. \q1 \v 8 സമാധാനത്തിന്‍റെ വഴി അവർ അറിയുന്നില്ല; \q2 അവരുടെ നടപ്പിൽ ന്യായവും ഇല്ല; \q1 അവർ അവർക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; \q2 അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറിയുകയില്ല. \b \q1 \v 9 അതുകൊണ്ട് ന്യായം ഞങ്ങളോട് അകന്നു ദൂരെയായിരിക്കുന്നു; \q2 നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല; \q1 ഞങ്ങൾ പ്രകാശത്തിനായിട്ടു കാത്തിരുന്നു; \q2 എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു; \q2 എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു. \q1 \v 10 ഞങ്ങൾ കുരുടന്മാരെപ്പോലെ ഭിത്തി തപ്പിനടക്കുന്നു; \q2 കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; \q1 സന്ധ്യാസമയത്ത് എന്നപോലെ ഞങ്ങൾ നട്ടുച്ചയ്ക്ക് ഇടറുന്നു; \q2 ശക്തരായവരുടെ\f + \fr 59:10 \fr*\fq ശക്തരായവരുടെ \fq*\ft ശൂന്യമാക്കപ്പെട്ടവരുടെ\ft*\f* മദ്ധ്യത്തിൽ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു. \q1 \v 11 ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; \q2 പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; \q1 ഞങ്ങൾ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; \q2 രക്ഷക്കായി കാത്തിരിക്കുന്നു; എന്നാൽ അത് ഞങ്ങളോട് അകന്നിരിക്കുന്നു. \q1 \v 12 ഞങ്ങളുടെ അതിക്രമങ്ങൾ നിന്‍റെ മുമ്പാകെ പെരുകിയിരിക്കുന്നു; \q2 ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു; \q1 ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു\f + \fr 59:12 \fr*\fq ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു \fq*\ft ഞങ്ങളോടൊപ്പമുണ്ട്. \ft*\f*; \q2 ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു. \q1 \v 13 അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, \q2 ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, \q1 പീഡനവും മത്സരവും സംസാരിക്കുക, \q2 വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ. \q1 \v 14 അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; \q2 സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടക്കുവാൻ കഴിയുന്നതുമില്ല. \q1 \v 15 സത്യം കാണാതെയായി; \q2 ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു; \b \q1 യഹോവ അത് കണ്ടിട്ട് ന്യായം ഇല്ലായ്കനിമിത്തം \q2 അവിടുത്തേക്കു അനിഷ്ടം തോന്നുന്നു. \q1 \v 16 ആരും ഇല്ലെന്ന് അവിടുന്ന് കണ്ടു പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; \q2 അതുകൊണ്ട് അവിടുത്തെ ഭുജം തന്നെ അവിടുത്തേക്കു രക്ഷവരുത്തി, \q2 അവിടുത്തെ നീതി അവനെ താങ്ങി. \q1 \v 17 അവിടുന്ന് നീതി ഒരു കവചംപോലെ ധരിച്ചു, \q2 രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു; \q1 അവിടുന്ന് പ്രതികാരവസ്ത്രങ്ങൾ ഉടുത്തു, \q2 തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു. \q1 \v 18 അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവിടുന്ന് പകരം ചെയ്യും; \q2 അവിടുത്തെ വൈരികൾക്കു ക്രോധവും \q1 അവിടുത്തെ ശത്രുക്കൾക്കു പ്രതികാരവും തന്നെ; \q2 ദ്വീപുവാസികളോട് അവിടുന്ന് പകരംവീട്ടും. \q1 \v 19 അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും \q2 കിഴക്ക് അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും; \q1 കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ \q2 ഒരു നദിപോലെ അവൻ വരും. \f + \fr 59:19 \fr*\fq തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും. \fq*\ft അവര്‍ക്കെതിരെ ഒരു കൊടി ഉയര്‍ത്തും \ft*\f* \b \q1 \v 20 എന്നാൽ “സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും \q2 അവൻ വീണ്ടെടുപ്പുകാരനായി വരും” എന്നു യഹോവയുടെ അരുളപ്പാടു. \b \p \v 21 “ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമം ഇതാകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു: “നിൻ്റെമേലുള്ള എന്‍റെ ആത്മാവും നിന്‍റെ വായിൽ ഞാൻ തന്ന എന്‍റെ വചനങ്ങളും നിന്‍റെ വായിൽനിന്നും നിന്‍റെ സന്തതിയുടെ വായിൽനിന്നും നിന്‍റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു. \c 60 \s യെരൂശലേമിന്‍റെ മഹത്ത്വം \b \q1 \v 1 “എഴുന്നേറ്റു പ്രകാശിക്കുക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; \q2 യഹോവയുടെ തേജസ്സും നിന്‍റെമേൽ ഉദിച്ചിരിക്കുന്നു. \q1 \v 2 അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു; \q2 നിൻ്റെമേലോ യഹോവ ഉദിക്കും; അവിടുത്തെ തേജസ്സും നിന്‍റെമേൽ പ്രത്യക്ഷമാകും. \q1 \v 3 ജനതകൾ നിന്‍റെ പ്രകാശത്തിലേക്കും \q2 രാജാക്കന്മാർ നിന്‍റെ ഉദയശോഭയിലേക്കും വരും. \b \q1 \v 4 നീ തലപൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്‍റെ അടുക്കൽ വരുന്നു; \q2 നിന്‍റെ പുത്രന്മാർ ദൂരത്തുനിന്ന് വരും; \q2 നിന്‍റെ പുത്രിമാരെ എളിയിൽ വഹിച്ചുകൊണ്ടു വരും. \q1 \v 5 അപ്പോൾ നീ കണ്ടു ശോഭിക്കും; \q2 നിന്‍റെ ഹൃദയം പിടച്ചു വികസിക്കും; \q1 സമുദ്രത്തിന്‍റെ ധനം നിന്‍റെ അടുക്കൽ ചേരും; \q2 ജനതകളുടെ സമ്പത്ത് നിന്‍റെ അടുക്കൽ വരും. \q1 \v 6 ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും\f + \fr 60:6 \fr*\fq ചിറ്റൊട്ടകങ്ങളും \fq*\ft ഒട്ടകങ്ങളുടെ വർഗ്ഗത്തിലെ ചെറിയ തരം ഒട്ടകങ്ങൾ. \ft*\f* നിന്നെ മൂടും; \q2 ശെബയിൽ നിന്ന് അവർ എല്ലാവരും വരും; \q1 പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു \q2 യഹോവയുടെ സ്തുതിയെ ഘോഷിക്കും. \q1 \v 7 കേദാരിലെ ആടുകൾ എല്ലാം നിന്‍റെ അടുക്കൽ ഒന്നിച്ചുകൂടും; \q2 നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷ ചെയ്യും; \q1 അവ പ്രസാദമുള്ള യാഗമായി എന്‍റെ പീഠത്തിന്മേൽ വരും; \q2 അങ്ങനെ ഞാൻ എന്‍റെ മഹത്ത്വമുള്ള ആലയത്തെ മഹത്ത്വപ്പെടുത്തും \b \q1 \v 8 മേഘംപോലെയും അവരുടെ കിളിവാതിലുകളിലേക്കു\f + \fr 60:8 \fr*\fq കിളിവാതിലുകളിലേക്കു \fq*\ft വീടിന്‍റെ ഭിത്തിയില്‍ കുറെ ഉയരത്തില്‍ വയ്ക്കുന്ന ചെറുവാതില്‍ (കിളികള്‍ക്കുമാത്രം കടക്കത്തക്കവിധത്തിലുള്ള) ചെറു ജനല്‍. \ft*\f* \q2 പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആര്‍? \q1 \v 9 നിന്‍റെ മക്കള്‍ അവരുടെ പൊന്നും വെള്ളിയുമായി ദൂരത്തുനിന്ന് വരുന്നു \q2 നിന്‍റെ ദൈവമായ യഹോവയുടെ നാമത്തിനും \q1 അവിടുന്ന് നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകകൊണ്ടു \q2 യിസ്രായേലിന്‍റെ പരിശുദ്ധ ദൈവത്തിനുവേണ്ടിയാണ് അവർ ഇവയെല്ലാം കൊണ്ടുവരുന്നത്. \q1 ദ്വീപുവാസികളും തർശ്ശീശ് കപ്പലുകൾ ഒന്നാമതായും എനിക്കായി കാത്തിരിക്കുന്നു. \q1 \v 10 അന്യജാതിക്കാർ നിന്‍റെ മതിലുകളെ പണിയും; \q2 അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷ ചെയ്യും; \q1 എന്‍റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; \q2 എങ്കിലും എന്‍റെ പ്രീതിയിൽ എനിക്ക് നിന്നോട് കരുണ തോന്നും. \q1 \v 11 ജനതകളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും \q2 നിന്‍റെ അടുക്കൽ കൊണ്ടുവരേണ്ടതിനു \q1 നിന്‍റെ വാതിലുകൾ രാവും പകലും അടക്കപ്പെടാതെ \q2 എല്ലായ്‌പ്പോഴും തുറന്നിരിക്കും. \q1 \v 12 നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിച്ചുപോകും; \q2 ആ ജനതകൾ അശേഷം ശൂന്യമായിപ്പോകും. \q1 \v 13 എന്‍റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുവാനായി \q2 ലെബാനോന്‍റെ മഹത്ത്വവും സരളവൃക്ഷവും പയിനും പുന്നയും \q1 ഒരുപോലെ നിന്‍റെ അടുക്കൽ വരും; \q2 അങ്ങനെ ഞാൻ എന്‍റെ പാദസ്ഥാനത്തെ മഹത്ത്വീകരിക്കും. \q1 \v 14 നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്‍റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; \q2 നിന്നെ നിന്ദിച്ചവരെല്ലാം നിന്‍റെ കാൽ പിടിച്ചു നമസ്കരിക്കും; \q1 അവർ നിന്നെ യഹോവയുടെ നഗരം എന്നും \q2 യിസ്രായേലിൻ പരിശുദ്ധന്‍റെ സീയോൻ എന്നും വിളിക്കും. \q1 \v 15 ആരും കടന്നുപോകാത്തവിധം \q2 നീ നിർജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം \q1 ഞാൻ നിന്നെ നിത്യമാഹാത്മ്യവും \q2 തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും. \q1 \v 16 നീ ജനതകളുടെ പാല് കുടിക്കും; \q2 രാജാക്കന്മാരുടെ മുല കുടിക്കും; \q1 യഹോവയായ ഞാൻ നിന്‍റെ രക്ഷകൻ എന്നും \q2 യാക്കോബിന്‍റെ വല്ലഭൻ നിന്‍റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും. \b \q1 \v 17 ഞാൻ താമ്രത്തിനു പകരം സ്വർണ്ണം വരുത്തും; \q2 ഇരിമ്പിനു പകരം വെള്ളിയും \q1 മരത്തിനു പകരം താമ്രവും \q2 കല്ലിനു പകരം ഇരിമ്പും വരുത്തും; \q1 ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും \q2 നീതിയെ നിനക്കു അധിപതിമാരും ആക്കും. \q1 \v 18 ഇനി നിന്‍റെ ദേശത്തു അക്രമവും \q2 നിന്‍റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കുകയില്ല; \q1 നിന്‍റെ മതിലുകൾക്കു രക്ഷ എന്നും \q2 നിന്‍റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ പറയും. \q1 \v 19 ഇനി പകൽനേരത്ത് നിന്‍റെ വെളിച്ചം സൂര്യനല്ല; \q2 നിനക്കു നിലാവെട്ടം തരുന്നത് ചന്ദ്രനുമല്ല; \q1 യഹോവ നിനക്കു നിത്യപ്രകാശവും \q2 നിന്‍റെ ദൈവം നിന്‍റെ തേജസ്സും ആകുന്നു. \q1 \v 20 നിന്‍റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല; \q2 നിന്‍റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല; \q1 യഹോവ നിന്‍റെ നിത്യപ്രകാശമായിരിക്കും; \q2 നിന്‍റെ ദുഃഖകാലം തീർന്നുപോകും. \q1 \v 21 നിന്‍റെ ജനമെല്ലാം നീതിമാന്മാരാകും; \q2 ഞാൻ മഹത്ത്വപ്പെടേണ്ടതിനു എന്‍റെ നടുതലയുടെ\f + \fr 60:21 \fr*\fq നടുതലയുടെ \fq*\ft വള്ളിതല മുറിച്ചു നടുമ്പോൾ ചുവടും മണ്ടയും എടുക്കാറില്ല നടുഭാഗമാണ് എടുക്കാറുള്ളത് അതാണ് നടുതല. \ft*\f* മുളയും \q1 എന്‍റെ കൈകളുടെ പ്രവൃത്തിയും ആയിട്ട് \q2 അവർ ദേശത്തെ സദാകാലത്തേക്കും കൈവശമാക്കും. \q1 \v 22 കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജനതയും ആയിത്തീരും; \q2 യഹോവയായ ഞാൻ തക്കസമയത്ത് അതിനെ വേഗത്തിൽ നിവർത്തിക്കും.” \b \c 61 \s യഹോവയുടെ പ്രസാദവർഷം \b \q1 \v 1 എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു \q2 യഹോവയായ കർത്താവിന്‍റെ ആത്മാവ് എന്‍റെ മേൽ ഇരിക്കുന്നു; \q1 ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും \q1 തടവുകാർക്കു വിടുതലും \q2 ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും \q1 \v 2 യഹോവയുടെ പ്രസാദവർഷവും \q2 നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും \q2 ദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും \q1 \v 3 സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും \q2 ദുഃഖത്തിനു പകരം ആനന്ദതൈലവും \q1 വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും \q2 അവൻ എന്നെ അയച്ചിരിക്കുന്നു; \q1 അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും \q2 യഹോവയുടെ നടുതല എന്നും പേരാകും. \q1 \v 4 അവർ പുരാതനശൂന്യങ്ങളെ പണിയുകയും \q2 പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും \q1 തലമുറതലമുറയായി നിർജ്ജനമായിരുന്ന \q2 ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും. \b \q1 \v 5 അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും; \q2 പരദേശക്കാർ നിങ്ങൾക്ക് ഉഴവുകാരും മുന്തിരിത്തോട്ടക്കാരും\f + \fr 61:5 \fr*\fq മുന്തിരിത്തോട്ടക്കാരും \fq*\ft മുന്തിരിത്തോട്ടത്തിൽ പണിയെടുക്കുന്നവർ. \ft*\f* ആയിരിക്കും. \q1 \v 6 നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; \q2 നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്ക് പേരാകും; \q1 നിങ്ങൾ ജനതകളുടെ സമ്പത്ത് അനുഭവിച്ചു, \q2 അവരുടെ മഹത്ത്വത്തിനു അവകാശികൾ ആയിത്തീരും. \q1 \v 7 നാണത്തിനു പകരം നിങ്ങൾക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; \q2 ലജ്ജയ്ക്കു പകരം അവർ അവരുടെ ഓഹരിയിൽ സന്തോഷിക്കും; \q1 അങ്ങനെ അവർ അവരുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; \q2 നിത്യാനന്ദം അവർക്ക് ഉണ്ടാകും. \b \q1 \v 8 “യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും \q2 അന്യായമായ കവർച്ചയെയും അകൃത്യത്തെയും\f + \fr 61:8 \fr*\fq അകൃത്യത്തെയും \fq*\ft കൊള്ളയടിക്കപ്പെട്ട വസ്തുക്കള്‍ക്കൊണ്ട് അര്‍പ്പിച്ച ദഹനയാഗം \ft*\f* വെറുക്കുകയും ചെയ്യുന്നു; \q1 ഞാൻ വിശ്വസ്തതയോടെ അവർക്ക് പ്രതിഫലം കൊടുത്ത് \q2 അവരോടു ഒരു ശാശ്വതനിയമം ചെയ്യും. \q1 \v 9 ജനതകളുടെ ഇടയിൽ അവരുടെ പിൻതലമുറയെയും \q2 വംശങ്ങളുടെ മദ്ധ്യത്തിൽ അവരുടെ സന്തതിയെയും അറിയും; \q1 അവരെ കാണുന്നവർ എല്ലാവരും \q2 അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നു അറിയും.” \q1 \v 10 ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; \q2 എന്‍റെ ഉള്ളം എന്‍റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; \q1 മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും \q2 മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും \q1 അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു \q2 നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. \q1 \v 11 ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും \q2 തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും \q1 യഹോവയായ കർത്താവ് സകലജനതകളും കാൺകെ \q2 നീതിയെയും സ്തുതിയെയും മുളപ്പിക്കും. \b \c 62 \s സീയോൻ്റെ പുതിയ നാമം \b \q1 \v 1 സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല, \q2 യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല; \q1 അതിന്‍റെ നീതി പ്രകാശംപോലെയും \q2 അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ. \q1 \v 2 ജനതകൾ നിന്‍റെ നീതിയെയും സകലരാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും കാണും; \q2 യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്കു വിളിക്കപ്പെടും. \q1 \v 3 യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും \q2 നിന്‍റെ ദൈവത്തിന്‍റെ കയ്യിൽ രാജമുടിയും\f + \fr 62:3 \fr*\fq രാജമുടിയും \fq*\ft രാജകീയ മകുടവും. \ft*\f* ആയിരിക്കും. \q1 \v 4 നിന്നെ ഇനി അസൂബാ\f + \fr 62:4 \fr*\fq അസൂബാ \fq*\ft ത്യക്ത\ft*\f* എന്നു വിളിക്കുകയില്ല; \q2 നിന്‍റെ ദേശത്തെ ശെമാമാ\f + \fr 62:4 \fr*\ft ശൂന്യം\ft*\f* എന്നു പറയുകയുമില്ല; \q1 നിനക്കു ഹെഫ്സീബാ\f + \fr 62:4 \fr*\fq ഹെഫ്സീബാ \fq*\ft എന്‍റെ സന്തോഷം അവളില്‍\ft*\f* എന്നും \q2 നിന്‍റെ ദേശത്തിന് ബെയൂലാ\f + \fr 62:4 \fr*\fq ബെയൂലാ \fq*\ft നീ വിവാഹിത\ft*\f* എന്നും പേര് ആകും; \q1 യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ; \q2 നിന്‍റെ ദേശത്തിന് വിവാഹം കഴിയും. \q1 \v 5 യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ \q2 നിന്‍റെ പുത്രന്മാർ\f + \fr 62:5 \fr*\fq പുത്രന്മാർ \fq*\ft നിന്‍റെ സൃഷ്ടികള്‍\ft*\f* നിന്നെ വിവാഹം ചെയ്യും; \q1 മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ \q2 നിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും. \b \q1 \v 6 യെരൂശലേമേ, ഞാൻ നിന്‍റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; \q2 അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല; \q1 യഹോവയെ ഓർമിപ്പിക്കുന്നവരേ, \q2 നിങ്ങൾ സ്വസ്ഥമായിരിക്കരുത്. \q1 \v 7 അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും \q2 ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും \q2 അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്. \q1 \v 8 “ഇനി ഞാൻ നിന്‍റെ ധാന്യം നിന്‍റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല; \q2 നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നു \q1 യഹോവ തന്‍റെ വലംകൈയും തന്‍റെ ബലമുള്ള ഭുജവും തൊട്ടു \q2 സത്യം ചെയ്തിരിക്കുന്നു. \q1 \v 9 “അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു \q2 യഹോവയെ സ്തുതിക്കും; \q1 അതിനെ സംഭരിച്ചവർ തന്നെ എന്‍റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് \q2 അത് പാനംചെയ്യും.” \b \q1 \v 10 കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ; \q2 ജനത്തിനു വഴി ഒരുക്കുവിൻ; \q1 നികത്തുവിൻ; പ്രധാനപാത നികത്തുവിൻ; \q2 കല്ല് പെറുക്കിക്കളയുവിൻ; \q2 ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ. \q1 \v 11 “‘ഇതാ, നിന്‍റെ രക്ഷ വരുന്നു; \q2 കൂലി അവന്‍റെ പക്കലും \q1 പ്രതിഫലം അവന്‍റെ കൈയിലും ഉണ്ട്’ \q2 എന്നു സീയോൻ പുത്രിയോട് പറയുവിൻ” \q1 എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം \q2 ഘോഷിപ്പിച്ചിരിക്കുന്നു. \q1 \v 12 അവർ അവരെ വിശുദ്ധജനമെന്നും \q2 യഹോവയുടെ വിമുക്തന്മാ\f + \fr 62:12 \fr*\fq വിമുക്തന്മാ\fq*\ft വീണ്ടെടുക്കപ്പെട്ടവർ എന്നും ചില വിവർത്തനങ്ങളിൽ കാണാം. \ft*\f*രെന്നും വിളിക്കും; \q1 നിനക്കോ അന്വേഷിക്കപ്പെട്ടവൾ\f + \fr 62:12 \fr*\fq അന്വേഷിക്കപ്പെട്ടവൾ \fq*\ft വളരെയധികം സ്നേഹിക്കപ്പെട്ടവള്‍\ft*\f* എന്നും \q2 ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും. \b \c 63 \s ദൈവത്തിന്‍റെ പ്രതികാരദിവസവും വീണ്ടെടുപ്പും \b \q1 \v 1 ഏദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു \q2 ബൊസ്രയിൽനിന്നു വരുന്നോരിവൻ ആര്‍? \q1 വസ്ത്രാലംകൃതനായി തന്‍റെ ശക്തിയുടെ മാഹാത്മ്യത്തിൽ \q2 നടകൊള്ളുന്നോരിവൻ ആര്‍? \b \q1 “നീതിയെ അരുളിച്ചെയ്യുന്നവനും \q2 രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നെ.” \b \q1 \v 2 അങ്ങയുടെ ഉടുപ്പ് ചുവന്നിരിക്കുന്നതെന്ത്? \q1 അങ്ങയുടെ വസ്ത്രം മുന്തിരിച്ചക്ക് ചവിട്ടുന്നവൻ്റെതുപോലെ ആയിരിക്കുന്നതെന്ത്? \b \q1 \v 3 “ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; \q2 ജനതകളിൽ ആരും എന്നോടുകൂടി ഉണ്ടായിരുന്നില്ല; \q1 എന്‍റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, \q2 എന്‍റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; \q1 അവരുടെ രക്തം എന്‍റെ വസ്ത്രത്തിൽ തെറിച്ചു; \q2 എന്‍റെ ഉടുപ്പെല്ലാം മലിനമായിരിക്കുന്നു. \q1 \v 4 ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; \q2 എന്‍റെ വിമുക്തന്മാരുടെ\f + \fr 63:4 \fr*\fq വിമുക്തന്മാരുടെ \fq*\ft വീണ്ടെടുക്കപ്പെട്ടവരുടെ എന്നുമാകാം. \ft*\f* വര്‍ഷം വന്നിരുന്നു. \q1 \v 5 ഞാൻ നോക്കി എങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു; \q2 ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല; \q1 അതുകൊണ്ട് എന്‍റെ ഭുജം തന്നെ എനിക്ക് രക്ഷവരുത്തി; \q2 എന്‍റെ ക്രോധം തന്നെ എനിക്ക് തുണനിന്നു. \q1 \v 6 ഞാൻ എന്‍റെ കോപത്തിൽ ജനതകളെ ചവിട്ടി, \q2 എന്‍റെ ക്രോധത്തിൽ അവരെ മത്തുപിടിപ്പിച്ചു, \q2 അവരുടെ രക്തം ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു.” \s സ്തോത്രവും പ്രാർത്ഥനയും \b \q1 \v 7 യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും \q2 ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും \q1 യഹോവയുടെ സ്തുതിയെയും അവിടുത്തെ കരുണയ്ക്കും \q2 മഹാദയയ്ക്കും ഒത്തവണ്ണം \q1 അവിടുന്ന് യിസ്രായേൽ ഗൃഹത്തിനു കാണിച്ച \q2 വലിയ നന്മയെയും കീർത്തിക്കും. \q1 \v 8 “അവർ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ” \q2 എന്നു പറഞ്ഞ് അവിടുന്ന് അവർക്ക് രക്ഷിതാവായിത്തീർന്നു. \q1 \v 9 അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു; \q2 അവിടുത്തെ സന്മുഖദൂതൻ\f + \fr 63:9 \fr*\fq സന്മുഖദൂതൻ\fq*\ft ദൈവസന്നിധിയിൽ നിൽക്കുന്ന ദൂതൻ. \ft*\f* അവരെ രക്ഷിച്ചു; \q1 തന്‍റെ സ്നേഹത്തിലും കനിവിലും അവിടുന്ന് അവരെ വീണ്ടെടുത്തു; \q2 പുരാതനകാലത്തെല്ലാം അവിടുന്ന് അവരെ ചുമന്നുകൊണ്ടു നടന്നു. \b \q1 \v 10 എന്നാൽ അവർ മത്സരിച്ചു അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; \q2 അതുകൊണ്ട് അവിടുന്ന് അവർക്ക് ശത്രുവായിത്തീർന്നു \q2 താൻതന്നെ അവരോടു യുദ്ധംചെയ്തു. \q1 \v 11 അപ്പോൾ അവിടുത്തെ ജനം മോശെയുടെ കാലമായ \q2 പുരാതന കാലം ഓർത്തു പറഞ്ഞത്\f + \fr 63:11 \fr*\fq പുരാതന കാലം ഓർത്തു പറഞ്ഞത് \fq*\ft പുരാതന കാലം മുതല്‍ക്കേ ഞങ്ങള്‍ അങ്ങയുടെതാണ്\ft*\f*: \q1 അവരെ തന്‍റെ ആടുകളുടെ ഇടയനോടുകൂടി \q2 സമുദ്രത്തിൽനിന്നു കരേറുമാറാക്കിയവൻ എവിടെ? \q1 അവരുടെ ഉള്ളിൽ തന്‍റെ പരിശുദ്ധാത്മാവിനെ \q2 കൊടുത്തവൻ എവിടെ? \q1 \v 12 തന്‍റെ മഹത്ത്വമുള്ള ഭുജംകൊണ്ട് \q2 മോശെയുടെ വലംകൈയാൽ അവരെ നടത്തിയവൻ \q1 തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിനു \q2 അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കുകയും \q1 \v 13 അവർ ഇടറാത്തവിധം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ \q2 അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവൻ എവിടെ? \q1 \v 14 താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ \q2 യഹോവയുടെ ആത്മാവ് അവരെ വിശ്രമിക്കുമാറാക്കി; \q1 അങ്ങനെ അവിടുന്ന് അങ്ങേക്കു മഹത്ത്വമുള്ള ഒരു നാമം \q2 ഉണ്ടാക്കേണ്ടതിനു അങ്ങയുടെ ജനത്തെ നടത്തി. \q1 \v 15 സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള \q2 അങ്ങയുടെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കണമേ! \q2 അവിടുത്തെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? \q1 അങ്ങയുടെ മനസ്സലിവും കരുണയും എന്നോട് കാണിക്കാത്തവിധം \q2 അങ്ങ് അടക്കിവച്ചിരിക്കുന്നു. \q1 \v 16 അവിടുന്നല്ലയോ ഞങ്ങളുടെ പിതാവ്; \q2 അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; \q1 യിസ്രായേൽ ഞങ്ങളെ തിരിച്ചറിയുന്നതുമില്ല\f + \fr 63:16 \fr*\fq തിരിച്ചറിയുന്നതുമില്ല \fq*\ft അംഗീകരിക്കുന്നതുമില്ല എന്നും ഉണ്ട്. \ft*\f*; \q2 അവിടുന്ന് യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; \q1 യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ \q2 എന്നാകുന്നു അവിടുത്തെ നാമം. \q1 \v 17 യഹോവേ, അവിടുന്ന് ഞങ്ങളെ അവിടുത്തെ വഴി വിട്ടു തെറ്റുമാറാക്കുന്നതും \q2 അങ്ങയെ ഭയപ്പെടാത്തവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്? \q1 അവിടുത്തെ അവകാശഗോത്രങ്ങൾക്കുവേണ്ടി \q2 അവിടുത്തെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ. \q1 \v 18 അവിടുത്തെ വിശുദ്ധജനത്തിനു അല്പകാലത്തേക്ക് മാത്രം കൈവശമായ ശേഷം \q2 അവിടുത്തെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു. \q1 \v 19 ഞങ്ങൾ ഇതാ, അവിടുന്ന് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും \q2 അവിടുത്തെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു. \f + \fr 63:19 \fr*\fq ഞങ്ങൾ ഇതാ, അവിടുന്ന് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും അവിടുത്തെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു. \fq*\ft ഞങ്ങൾ പുരാതന കാലം മുതല്‍ക്കേ നിന്‍റെതാണ് \ft*\f* \c 64 \b \q1 \v 1 അയ്യോ, ജനതകൾ തിരുമുമ്പിൽ വിറയ്ക്കത്തക്കവിധം \q2 അവിടുത്തെ നാമത്തെ അവിടുത്തെ എതിരാളികൾക്കു വെളിപ്പെടുത്തുവാൻ \v 2 തീയിൽ ചുള്ളി കത്തുന്നതു പോലെയും \q2 തീകൊണ്ട് വെള്ളം തിളക്കുന്നതുപോലെയും \q1 മലകൾ അവിടുത്തെ മുമ്പിൽ ഉരുകിപ്പോകത്തക്കവിധം \q2 അവിടുന്ന് ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളാമായിരുന്നു! \q1 \v 3 ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങൾ അവിടുന്ന് പ്രവർത്തിച്ചപ്പോൾ \q2 അവിടുന്ന് ഇറങ്ങിവരുകയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകുകയും ചെയ്തുവല്ലോ. \q1 \v 4 അവിടുന്നല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി \q2 പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, \q2 കണ്ണുകൊണ്ട് കണ്ടിട്ടുമില്ല. \q1 \v 5 സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ അവിടുന്ന് എതിരേല്ക്കുന്നു; \q2 അവർ അവിടുത്തെ വഴികളിൽ അവിടുത്തെ ഓർക്കുന്നു; \q1 ഞങ്ങൾ പാപംചെയ്തതുകൊണ്ട് അവിടുന്ന് കോപിച്ചു; \q2 ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; \q2 ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ? \q1 \v 6 ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; \q2 ഞങ്ങളുടെ നീതിപ്രവൃത്തികൾ സകലവും കറപുരണ്ട തുണിപോലെ; \q1 ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; \q2 ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു. \q1 \v 7 തിരുനാമത്തെ വിളിച്ചപേക്ഷിക്കുന്നവനും \q2 അവിടുത്തെ മുറുകെ പിടിക്കുവാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; \q1 തിരുമുഖം ഞങ്ങൾ കാണാത്തവിധം അവിടുന്ന് മറച്ചുവച്ചു \q2 ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. \q1 \v 8 എന്നാൽ യഹോവേ, അവിടുന്ന് ഞങ്ങളുടെ പിതാവ്; \q2 ഞങ്ങൾ കളിമണ്ണും അവിടുന്ന് ഞങ്ങളെ മനയുന്നവനും ആകുന്നു; \q2 ഞങ്ങൾ എല്ലാവരും അവിടുത്തെ കൈപ്പണിയാകുന്നു; \q1 \v 9 യഹോവേ, ഉഗ്രമായി കോപിക്കരുതേ; \q2 അകൃത്യം എന്നേക്കും ഓർക്കരുതേ; \q2 അയ്യോ, കടാക്ഷിക്കണമേ; ഞങ്ങൾ എല്ലാവരും അവിടുത്തെ ജനമല്ലയോ. \q1 \v 10 അവിടുത്തെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; \q2 സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു. \q1 \v 11 ഞങ്ങളുടെ പിതാക്കന്മാർ അവിടുത്തെ സ്തുതിച്ചുപോന്നിരുന്നതായി \q2 വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം \q2 തീയ്ക്ക് ഇരയായിത്തീർന്നു; \q1 ഞങ്ങൾക്കു മനോഹരമായിരുന്ന സകലവും \q2 ശൂന്യമായി കിടക്കുന്നു. \q1 \v 12 യഹോവേ, അവിടുന്ന് ഇതു കണ്ടു അടങ്ങിയിരിക്കുമോ? \q2 അവിടുന്ന് മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ? \b \c 65 \s ന്യായവിധിയും രക്ഷയും \b \q1 \v 1 “എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിക്കുവാൻ ഇടയായി; \q2 എന്നെ അന്വേഷിക്കാത്തവർക്ക് എന്നെ കണ്ടെത്തുവാൻ സംഗതിവന്നു; \q1 എന്‍റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്: \q2 ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു ഞാൻ പറഞ്ഞു. \q1 \v 2 സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന \q2 മത്സരമുള്ള ജനത്തിങ്കലേക്ക് ഞാൻ ഇടവിടാതെ കൈ നീട്ടുന്നു. \q1 \v 3 അവർ എന്‍റെ മുഖത്തു നോക്കി എല്ലായ്‌പ്പോഴും \q2 എന്നെ കോപിപ്പിക്കുന്ന ഒരു ജനമായി \q1 തോട്ടങ്ങളിൽ ബലി കഴിക്കുകയും \q2 ഇഷ്ടികമേൽ ധൂപം കാണിക്കുകയും \q1 \v 4 കല്ലറകളിൽ കുത്തിയിരിക്കുകയും \q2 ഗുഹകളിൽ രാത്രി പാർക്കുകയും \q1 പന്നിയിറച്ചി തിന്നുകയും \q2 പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കുകയും \q2 ‘മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; \q1 \v 5 ഞാൻ നിന്നെക്കാൾ ശുദ്ധൻ’ എന്നു പറയുകയും ചെയ്യുന്നു; \q2 അവർ എന്‍റെ മൂക്കിൽ പുകയും \q2 ഇടവിടാതെ കത്തുന്ന തീയും ആകുന്നു. \b \q1 \v 6 അത് എന്‍റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; \q2 ഞാൻ പകരം വീട്ടിയിട്ടല്ലാതെ അടങ്ങിയിരിക്കുകയില്ല; \q2 അവരുടെ മാർവ്വിടത്തിലേക്ക് തന്നെ ഞാൻ പകരംവീട്ടും. \q1 \v 7 നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും \q2 കുന്നുകളിന്മേൽ എന്നെ ദുഷിക്കുകയും ചെയ്തിട്ടുള്ള \q1 നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരംവീട്ടും; \q2 ഞാൻ അവരുടെ മുൻകാലപ്രവൃത്തികളെ അവരുടെ മാർവ്വിടത്തിലേക്ക് അളന്നുകൊടുക്കും” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു. \b \q1 \v 8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “മുന്തിരിക്കുലയിൽ പുതുവീഞ്ഞ് കണ്ടിട്ട്; \q1 ‘നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട്’ \q2 എന്നു പറയുന്നതുപോലെ ഞാൻ എന്‍റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; \q2 എല്ലാവരെയും നശിപ്പിക്കുകയില്ല. \q1 \v 9 ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും \q2 യെഹൂദായിൽനിന്ന് എന്‍റെ പർവ്വതങ്ങൾക്ക് \q2 ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; \q1 എന്‍റെ വൃതന്മാർ അതിനെ കൈവശമാക്കുകയും \q2 എന്‍റെ ദാസന്മാർ അവിടെ വസിക്കുകയും ചെയ്യും. \q1 \v 10 എന്നെ അന്വേഷിച്ചിട്ടുള്ള എന്‍റെ ജനത്തിനായി \q2 ശാരോൻ ആടുകൾക്കു മേച്ചിൽപുറവും \q2 ആഖോർ താഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും. \b \q1 \v 11 എന്നാൽ യഹോവയെ ഉപേക്ഷിക്കുകയും \q2 എന്‍റെ വിശുദ്ധപർവ്വതത്തെ മറക്കുകയും \q1 ഗാദ് ദേവന് ഒരു മേശ ഒരുക്കി \q2 മെനിദേവിക്കു വീഞ്ഞു കലർത്തി \q2 നിറച്ചുവയ്ക്കുകയും ചെയ്യുന്നവരേ, \q1 \v 12 ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും \q2 ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും \q1 എനിക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ച് \q2 എനിക്ക് പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ട് \q1 ഞാൻ നിങ്ങളെ വാളിനു നിയമിച്ചുകൊടുക്കും; \q2 നിങ്ങൾ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.” \b \q1 \v 13 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “ഇതാ, എന്‍റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; \q1 എന്‍റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; \q2 എന്‍റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. \q1 \v 14 എന്‍റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; \q2 നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു \q2 മനോവ്യഥയാൽ അലമുറയിടും. \q1 \v 15 നിങ്ങളുടെ പേര് നിങ്ങൾ എന്‍റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വെച്ചേച്ചുപോകും; \q2 യഹോവയായ കർത്താവ് നിന്നെ കൊന്നുകളയും; \q2 തന്‍റെ ദാസന്മാർക്ക് അവിടുന്ന് വേറൊരു പേര് വിളിക്കും. \q1 \v 16 മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോവുകയും \q2 അവ എന്‍റെ കണ്ണിന് മറഞ്ഞിരിക്കുകയും ചെയ്കകൊണ്ടു \q1 ഭൂമിയിൽ സ്വയം അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ സ്വയം അനുഗ്രഹിക്കും; \q2 ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും. \s പുതിയ ആകാശവും പുതിയ ഭൂമിയും \b \q1 \v 17 “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; \q2 മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല. \q1 \v 18 ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കുവിൻ; \q2 ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും \q2 അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. \q1 \v 19 ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും \q2 എന്‍റെ ജനത്തെക്കുറിച്ചു ആനന്ദിക്കുകയും ചെയ്യും; \q2 കരച്ചിലും നിലവിളിയും ഇനി അതിൽ കേൾക്കുകയില്ല; \q1 \v 20 കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും \q2 ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാവുകയില്ല; \q1 ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; \q2 പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ. \q1 \v 21 അവർ വീടുകളെ പണിതു വസിക്കും; \q2 അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. \q1 \v 22 അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല; \q2 അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരുകയില്ല; \q1 എന്‍റെ ജനത്തിന്‍റെ ആയുസ്സു വൃക്ഷത്തിന്‍റെ ആയുസ്സുപോലെ ആകും; \q2 എന്‍റെ വൃതന്മാർതന്നെ അവരുടെ അദ്ധ്വാനഫലം അനുഭവിക്കും. \q1 \v 23 അവർ വെറുതെ അദ്ധ്വാനിക്കുകയില്ല; \q2 ആപത്തിനായിട്ടു പ്രസവിക്കുകയുമില്ല; \q1 അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലയോ; \q2 അവരുടെ സന്താനം അവരോടുകൂടി ഇരിക്കും. \q1 \v 24 അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും; \q2 അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഞാൻ കേൾക്കും. \q1 \v 25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; \q2 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; \q1 സർപ്പത്തിനു പൊടി ആഹാരമായിരിക്കും; \q2 എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു. \c 66 \s ന്യായവിധിയും പ്രത്യാശയും \b \q1 \v 1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “സ്വർഗ്ഗം എന്‍റെ സിംഹാസനവും \q2 ഭൂമി എന്‍റെ പാദപീഠവും ആകുന്നു; \q1 നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? \q2 എന്‍റെ വിശ്രാമസ്ഥലവും ഏത്? \q1 \v 2 എന്‍റെ കൈ ഇതൊക്കെയും ഉണ്ടാക്കി; \q2 അങ്ങനെയാകുന്നു ഇതെല്ലാം ഉളവായത്” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു; \q1 “എങ്കിലും എളിയവനും മനസ്സു തകർന്നവനും \q2 എന്‍റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ \q2 മനുഷ്യനെ ഞാൻ കടാക്ഷിക്കും. \q1 \v 3 കാളയെ അറുക്കുകയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, \q2 കുഞ്ഞാടിനെ യാഗം കഴിക്കുകയും നായുടെ കഴുത്ത് ഒടിക്കുകയും ചെയ്യുന്നവൻ, \q1 ഭോജനയാഗം കഴിക്കുകയും പന്നിച്ചോര അർപ്പിക്കുകയും ചെയ്യുന്നവൻ, \q2 ധൂപം കാണിക്കുകയും മിഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, \q1 ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കുകയും \q2 അവരുടെ മനസ്സ് മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ \q2 ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്ത് \q1 \v 4 അവർ ഭയപ്പെടുന്നത് അവർക്കും വരുത്തും; \q2 ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും \q1 ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും \q2 അവർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു \q2 എനിക്ക് പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ട് തന്നെ.” \q1 \v 5 യഹോവയുടെ വചനത്തിങ്കൽ വിറയ്ക്കുന്നവരേ, \q2 അവന്‍റെ വചനം കേട്ടുകൊള്ളുവിൻ; \q1 “നിങ്ങളെ പകച്ച്, എന്‍റെ നാമംനിമിത്തം \q2 നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: \q1 ‘ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിനു \q2 യഹോവ സ്വയം മഹത്ത്വീകരിക്കട്ടെ’ എന്നു പറയുന്നുവല്ലോ; \q2 എന്നാൽ അവർ ലജ്ജിച്ചുപോകും.” \q1 \v 6 നഗരത്തിൽനിന്ന് ഒരു മുഴക്കം കേൾക്കുന്നു; \q2 മന്ദിരത്തിൽനിന്ന് ഒരു നാദം കേൾക്കുന്നു; \q2 തന്‍റെ ശത്രുക്കളോടു പകരംവീട്ടുന്ന യഹോവയുടെ നാദം തന്നെ. \q1 \v 7 “നോവു കിട്ടുംമുമ്പ് അവൾ പ്രസവിച്ചു; \q2 വേദന വരുംമുമ്പ് അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. \q1 \v 8 ഈ വക ആര്‍ കേട്ടിട്ടുള്ളു? \q2 ഇങ്ങനെയുള്ളതു ആര്‍ കണ്ടിട്ടുള്ളു? \q1 ഒരു ദേശം ഒരു ദിവസംകൊണ്ട് പിറക്കുമോ? \q2 ഒരു ജനത ഒന്നായിട്ടുതന്നെ ജനിക്കുമോ? \q2 സീയോൻ, നോവുകിട്ടിയ ഉടൻ തന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു. \q1 \v 9 ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തിയിട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ?” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു; \q1 “പ്രസവിക്കുമാറാക്കിയിട്ടു ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?” \q2 എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. \q1 \v 10 യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളവരേ, \q2 അവളോടുകൂടി സന്തോഷിക്കുവിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിക്കുവിൻ; \q1 അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളവരേ, \q2 അവളോടുകൂടി അത്യന്തം ആനന്ദിക്കുവിൻ. \q1 \v 11 അവളുടെ സാന്ത്വനസ്തനങ്ങളെ പാനംചെയ്തു തൃപ്തരാകുകയും \q2 അവളുടെ തേജസ്സിൻ കുചാഗ്രങ്ങളെ\f + \fr 66:11 \fr*\fq കുചാഗ്രങ്ങളെ \fq*\ft മുലക്കണ്ണ്. \ft*\f* നുകർന്നു രമിക്കുകയും ചെയ്യുവിൻ. \q1 \v 12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “നിങ്ങൾക്ക് കുടിക്കുവാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും \q1 കവിഞ്ഞൊഴുകുന്ന തോടുപോലെ ജനതകളുടെ മഹത്ത്വവും നീട്ടിക്കൊടുക്കും; \q2 നിങ്ങളെ എളിയിൽ എടുത്തുകൊണ്ടു നടക്കുകയും \q2 മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കുകയും ചെയ്യും. \q1 \v 13 അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; \q2 നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും.” \q1 \v 14 അത് കണ്ടിട്ട് നിങ്ങളുടെ ഹൃദയം സന്തോഷിക്കും; \q2 നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴയ്ക്കും; \q1 യഹോവയുടെ കൈ തന്‍റെ ദാസന്മാർക്ക് വെളിപ്പെടും; \q2 ശത്രുക്കളോട് അവൻ ക്രോധം കാണിക്കും. \q1 \v 15 യഹോവ തന്‍റെ കോപത്തെ ഉഗ്രതയോടും \q2 തന്‍റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടെ \q1 നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; \q2 അവന്‍റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും. \q1 \v 16 യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; \q2 യഹോവയാൽ വധിക്കപ്പെട്ടവർ\f + \fr 66:16 \fr*\fq യഹോവയാൽ വധിക്കപ്പെട്ടവർ\fq*\ft യഹോവയുടെ നിഹിതന്മാര്‍ എന്നുമാകാം. \ft*\f* വളരെ ആയിരിക്കും. \b \p \v 17 “തോട്ടങ്ങളിൽ പോകേണ്ടതിനു നടുവിലുള്ളവനെ\f + \fr 66:17 \fr*\fq നടുവിലുള്ളവനെ \fq*\ft വിഗ്രഹം. \ft*\f* അനുകരിച്ചു അവരെത്തന്നെ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറയ്ക്കപ്പെട്ടവ, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും” എന്നു യഹോവയുടെ അരുളപ്പാടു. \p \v 18 “ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകലജനതകളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ വന്ന് എന്‍റെ മഹത്ത്വം കാണും. \v 19 ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശ്ശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജനതകളുടെ അടുക്കലേക്കും എന്‍റെ കീർത്തി കേൾക്കുകയും എന്‍റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവർ എന്‍റെ മഹത്ത്വത്തെ ജനതകളുടെ ഇടയിൽ പ്രസ്താവിക്കും; \v 20 യിസ്രായേൽ മക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാട് കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്ന് നിങ്ങളുടെ സഹോദരന്മാർ എല്ലാവരെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്‍റെ വിശുദ്ധ പർവ്വതമായ യെരൂശലേമിലേക്കു യഹോവയ്ക്കു വഴിപാടായി കൊണ്ടുവരും” എന്നു യഹോവ അരുളിച്ചെയ്യുന്നു. \v 21 “അവരിൽനിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. \b \q1 \v 22 “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും \q2 എന്‍റെ മുമ്പാകെ നിലനില്‍ക്കുന്നതുപോലെ \q1 നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും” \q2 എന്നു യഹോവയുടെ അരുളപ്പാടു. \q1 \v 23 “പിന്നെ അമാവാസി\f + \fr 66:23 \fr*\fq അമാവാസി \fq*\ft കറുത്തവാവ്. \ft*\f*തോറും ശബ്ബത്തുതോറും \q2 സകലജഡവും എന്‍റെ സന്നിധിയിൽ നമസ്കരിക്കുവാൻ വരും” \q2 എന്നു യഹോവ അരുളിച്ചെയ്യുന്നു. \b \p \v 24 “അവർ പുറപ്പെട്ടു ചെന്നു, എന്നോട് അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാവുകയില്ല; അവരുടെ തീ കെട്ടുപോകുകയില്ല; അവർ സകലജഡത്തിനും അറപ്പായിരിക്കും.”