\id AMO \ide UTF-8 \ide UTF-8 \h ആമോസ് \toc1 ആമോസ് \toc2 ആമോ. \toc3 ആമോ. \mt ആമോസ് \is ഗ്രന്ഥകര്‍ത്താവ് \ip ആമോസ്പ്രവാചകനാണ് ഈ പുസ്തകത്തിന്‍റെ എഴുത്തുകാരൻ. തെക്കോവയിൽ ഒരു കൂട്ടം ഇടയന്മാരുടെ മധ്യത്തിലാണ് ആമോസ് പാർത്തിരുന്നത്. താനൊരു പ്രവാചക കുടുംബത്തിൽ നിന്നല്ല വന്നിട്ടുള്ളതെന്നും സ്വയം ഒരു പ്രവാചകനായി കരുതുന്നില്ല എന്നും ആമോസ് വ്യക്തമാക്കിയിട്ടുണ്ട്. ദൈവം വെട്ടുക്കിളി കൊണ്ടും തീകൊണ്ടും ദേശത്തെ ന്യായംവിധിക്കും എന്ന് അരുളി ചെയ്തപ്പോൾ ആമോസ് പ്രവാചകന്‍റെ പ്രാർത്ഥനയാൽ യിസ്രായേൽ ജനത്തെ അത് വിട്ടുമാറുന്നു. \is എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും \ip ഏകദേശം ക്രി മു. 760-750. \ip വടക്കേ രാജ്യത്തെ ബെതേലിലും ശമര്യയിലുമാണ് ആമോസ് ശുശ്രൂഷിച്ചത്. \is സ്വീകര്‍ത്താക്കള്‍ \ip വടക്കേ രാജ്യത്തിലെ നിവാസികൾ ആണ് ഇതിലെ പ്രധാന ശ്രോതാക്കൾ അതുപോലെ മറ്റു വായനക്കാർ. \is ഉദ്ദേശ്യം \ip നിഗളം ദൈവം വെറുക്കുന്നു. സ്വയം പ്രാപ്തരായി എന്ന മിഥ്യാധാരണ തങ്ങൾക്ക് എല്ലാം നൽകിയ ദൈവത്തെ ഉപേക്ഷിക്കുവാൻ കാരണമായിത്തീർന്നു. കര്‍ത്താവ് എല്ലാവരെയും അംഗീകരിക്കുന്നു. ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെതിരെ ദൈവം മുന്നറിയിപ്പ് നൽകുന്നു. ദൈവത്തെ മാനിച്ചുകൊണ്ട് സത്യത്തിൽ അവനെ ആരാധിപ്പാൻ ദൈവം ജനത്തോട് ആവശ്യപ്പെടുന്നു. മറ്റുള്ളവരെ അവഗണിച്ച് അവരെ കാര്യസാധ്യത്തിനുവേണ്ടി ചൂഷണം ചെയ്യുകയും സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രം ചിന്തിക്കുകയും ചെയ്യുന്ന യിസ്രായേലിനോടാണ് ആമോസ് ഈ സന്ദേശം അറിയിക്കുന്നത്. \is പ്രമേയം \ip ന്യായവിധി \iot സംക്ഷേപം \io1 1. ദേശത്തിൻറെ നാശം — 1:1-2:16 \io1 2. പ്രവാചക വിളി — 3:1-8 \io1 3. ഇസ്രായേലിന്മേല്‍ ഉള്ള ന്യായവിധി — 3:9-9:10 \io1 4. പുനസ്ഥാപനം — 9:11-15 \c 1 \p \v 1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെയും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ടു വര്‍ഷം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ. \p \v 2 അവൻ പറഞ്ഞത്: \b \q1 “യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും; \q2 യെരൂശലേമിൽനിന്ന് തന്‍റെ നാദം കേൾപ്പിക്കും. \q1 അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; \q2 കർമ്മേലിന്‍റെ കൊടുമുടി വാടിപ്പോകും.” \s യിസ്രായേലിന്‍റെ അയൽക്കാർക്കുള്ള ന്യായവിധി \s സിറിയ \p \v 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 “ദമാസ്കോസിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, \q2 അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ, \q2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. \q1 \v 4 ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; \q2 അത് ബെൻ-ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. \q1 \v 5 ഞാൻ ദമാസ്കോസിന്‍റെ ഓടാമ്പൽ തകർത്ത്, \q2 ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയും\f + \fr 1:5 \fr*\fq നിവാസിയെയും \fq*\ft രാജാവിനെയും \ft*\f* \q1 ഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; \q2 അരാമ്യർ ബദ്ധന്മാരായി കീറിലേക്ക് പോകേണ്ടിവരും” \q2 എന്ന് യഹോവ അരുളിച്ചെയ്യുന്നു. \s ഫെലിസ്ത്യ \p \v 6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, \q2 അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ, \q2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. \q1 \v 7 ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; \q2 അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. \q1 \v 8 ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും \q2 അസ്കലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും \q2 ഛേദിച്ചുകളയും; \q1 എന്‍റെ കൈ എക്രോന്‍റെ നേരെ തിരിക്കും; \q2 ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും” \q2 എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. \s സോർ \p \v 9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 “സോരിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, \q2 അവർ സഹോദരസഖ്യത ഓർക്കാതെ \q1 ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ, \q2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. \q1 \v 10 ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; \q2 അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.” \s എദോം \p \v 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 “ഏദോമിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, \q2 അവൻ തന്‍റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്, \q1 തന്‍റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം \q2 അനുകമ്പ വിട്ടുകളയുകയും \pi ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ, \q2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. \q1 \v 12 ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും; \q2 അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.” \s അമ്മോൻ \p \v 13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 “അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, \q2 അവർ തങ്ങളുടെ അതിരുകൾ വിസ്താരമാക്കേണ്ടതിന് \q1 ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കുകയാൽ, \q2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. \q1 \v 14 ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; \q2 അത് യുദ്ധദിവസത്തിലെ ആർപ്പോടും \q1 ചുഴലിക്കാറ്റിന്‍റെ നാളിലെ കൊടുങ്കാറ്റോടുംകൂടി \q2 അതിലെ അരമനകളെ ദഹിപ്പിച്ചുകളയും. \q1 \v 15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും; \q2 അവനും അവന്‍റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ” \q2 എന്ന് യഹോവ അരുളിച്ചെയ്യുന്നു. \c 2 \s മോവാബ് \p \v 1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 “മോവാബിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, \q2 അവൻ ഏദോം രാജാവിന്‍റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കുകയാൽ തന്നെ, \q2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. \q1 \v 2 ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും; \q2 അത് കെരീയോത്തിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും; \q1 മോവാബ് കലഹത്തോടും ആർപ്പോടും \q2 കാഹളനാദത്തോടുംകൂടി മരിക്കും. \q1 \v 3 ഞാൻ ന്യായാധിപതിയെ അതിന്‍റെ നടുവിൽനിന്ന് ഛേദിച്ച്, \q1 അതിന്‍റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും” \q2 എന്ന് യഹോവ അരുളിച്ചെയ്യുന്നു. \s യെഹൂദാ \p \v 4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q1 “യെഹൂദായുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, \q2 അവർ യഹോവയുടെ ന്യായപ്രമാണം നിരസിക്കുകയും, \q1 അവിടുത്തെ ചട്ടങ്ങൾ പ്രമാണിക്കാതെയിരിക്കുകയും, \q2 അവരുടെ പൂര്‍വ്വ പിതാക്കന്മാർ പിന്തുടർന്നുപോന്ന \q1 അവരുടെ വ്യാജമൂർത്തികൾ \q2 അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കുകയാൽ തന്നെ, \q2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. \q1 \v 5 ഞാൻ യെഹൂദായിൽ ഒരു തീ അയയ്ക്കും; \q2 അത് യെരൂശലേമിലെ അരമനകൾ ദഹിപ്പിച്ചുകളയും.” \s ഇസ്രായേലിനുള്ള ന്യായവിധി \p \v 6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 “യിസ്രായേലിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, \q2 അവർ നീതിമാനെ പണത്തിനും \q2 ദരിദ്രനെ ഒരു ജോടി ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കുകയാൽ തന്നെ, \q2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. \q1 \v 7 അവർ എളിയവരുടെ തലയിൽ മൺപൊടി കാണുവാൻ കാംക്ഷിക്കുകയും \q2 സാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നു: \q1 എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം \q2 ഒരു പുരുഷനും അവന്‍റെ അപ്പനും \q2 ഒരു യുവതിയുടെ അടുക്കൽ ചെല്ലുന്നു. \q1 \v 8 അവർ ഏത് ബലിപീഠത്തിനരികത്തും \q2 പണയം വാങ്ങിയ വസ്ത്രം വിരിച്ച് കിടന്നുറങ്ങുകയും \q1 പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ \q2 ദേവന്മാരുടെ ആലയത്തിൽവച്ച് കുടിക്കുകയും ചെയ്യുന്നു. \q1 \v 9 ഞാൻ അമോര്യനെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു; \q2 അവന്‍റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; \q1 അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; \q2 എങ്കിലും ഞാൻ മീതെ അവന്‍റെ ഫലവും \q2 താഴെ അവന്‍റെ വേരും നശിപ്പിച്ചുകളഞ്ഞു. \q1 \v 10 ഞാൻ നിങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്, \q2 അമോര്യന്‍റെ ദേശം കൈവശമാക്കേണ്ടതിന് \q2 നിങ്ങളെ നാല്പത് വര്‍ഷം മരുഭൂമിയിൽക്കൂടി നടത്തി. \q1 \v 11 ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും \q2 നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; \q1 അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽ മക്കളേ,” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \q1 \v 12 എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിക്കുവാൻ കൊടുക്കുകയും \q2 പ്രവാചകന്മാരോട്: ‘പ്രവചിക്കരുത്’ എന്നു കല്പിക്കുകയും ചെയ്തു. \b \q1 \v 13 കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ \q2 ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും. \q1 \v 14 അങ്ങനെ വേഗത്തിൽ ഓടുന്നവർക്ക് ശരണം നശിക്കും; \q2 ബലവാന്‍റെ ശക്തി നിലനില്‍ക്കുകയില്ല; \q2 വീരൻ തന്‍റെ ജീവനെ രക്ഷിക്കുകയില്ല; \q1 \v 15 വില്ലാളി ഉറച്ചുനിൽക്കുകയില്ല; \q2 വേഗത്തിൽ ഓടുന്നവൻ സ്വയം വിടുവിക്കുകയില്ല, \q1 കുതിരപ്പുറത്തു കയറി ഓടുന്നവൻ \q2 തന്‍റെ ജീവനെ രക്ഷിക്കുകയുമില്ല. \q1 \v 16 വീരന്മാരിൽ ധൈര്യമേറിയവൻ \q2 അന്നാളിൽ നഗ്നനായി ഓടിപ്പോകും” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \c 3 \p \v 1 യിസ്രായേൽ മക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾക്കുവിൻ! \b \q1 \v 2 ഭൂമിയിലെ സകലവംശങ്ങളിലുംവച്ച് \q2 ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; \q2 അതുകൊണ്ട് ഞാൻ നിങ്ങളുടെ അകൃത്യങ്ങൾനിമിത്തം \q2 നിങ്ങളെ സന്ദർശിക്കും. \q1 \v 3 രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ച് നടക്കുമോ? \q2 ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? \q1 \v 4 ഒന്നിനെയും പിടിച്ചിട്ടല്ലാതെ \q2 ബാലസിംഹം ഗുഹയിൽനിന്ന് മുരൾച്ച പുറപ്പെടുവിക്കുമോ? \q1 \v 5 കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ അകപ്പെടുമോ? \q2 ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്ന് പൊങ്ങുമോ? \q1 \v 6 നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? \q2 യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ? \q1 \v 7 യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്‍റെ ദാസന്മാർക്ക് \q2 തന്‍റെ രഹസ്യം വെളിപ്പെടുത്താതെ \q1 ഒരു കാര്യവും ചെയ്യുകയില്ല. \q1 \v 8 സിംഹം ഗർജ്ജിച്ചിരിക്കുന്നു; \q2 ആര്‍ ഭയപ്പെടാതിരിക്കും? \q1 യഹോവയായ കർത്താവ് അരുളിച്ചെയ്തിരിക്കുന്നു; \q2 ആര്‍ പ്രവചിക്കാതിരിക്കും? \q1 \v 9 “ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി \q2 അതിന്‍റെ നടുവിലുള്ള മഹാകലഹങ്ങളെയും \q1 അതിന്‍റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ” \q2 എന്ന് അസ്തോദിലെയും ഈജിപ്റ്റിലെയും \q2 അരമനകളിന്മേൽ ഘോഷിച്ചുപറയുവിൻ! \b \q1 \v 10 “തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവർ \q2 ന്യായം പ്രവർത്തിക്കുവാൻ അറിയുന്നില്ല” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \q1 \v 11 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 “ദേശത്തിന് ചുറ്റും ഒരു വൈരി ഉണ്ടാകും; \q1 അവൻ നിന്‍റെ ഉറപ്പ് നിന്നിൽനിന്ന് താഴ്ത്തിക്കളയും; \q2 നിന്‍റെ അരമനകൾ കൊള്ളയായിത്തീരും.” \p \v 12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 “ഒരു ഇടയൻ സിംഹത്തിന്‍റെ വായിൽനിന്ന് \q2 രണ്ടു കാലോ ഒരു കാതോ വലിച്ചെടുക്കുന്നതുപോലെ \q1 ശമര്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന \q2 യിസ്രായേൽ മക്കൾ വിടുവിക്കപ്പെടും.\f + \fr 3:12 \fr*\ft ഒരു മൃഗം വന്യമൃഗങ്ങളാല്‍ കൊല്ലപ്പെട്ടാല്‍ അതിന്‍റെ അവശിഷ്ടം കൊണ്ടുവന്ന് ഉടമയെ കാണിക്കേണ്ടതും അത്‌ എങ്ങനെ കൊല്ലപ്പെട്ടു എന്ന് വിവരിക്കേണ്ടതും ഇടയന്‍റെ ഉത്തരവാദിത്തമായിരുന്നു ഇടയനു അതിന് കഴിയുന്നില്ലെങ്കില്‍ ആ മൃഗത്തിന്‍റെ വിലക്ക് തുല്യമായ പണം ഉടമക്ക് നല്‍കേണ്ടതുമാണ്‌ \ft*\f* \p \v 13 നിങ്ങൾ കേട്ട് യാക്കോബ് ഗൃഹത്തോട് സാക്ഷീകരിക്കുവിൻ” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. \b \q1 \v 14 “ഞാൻ യിസ്രായേലിന്‍റെ അതിക്രമങ്ങൾനിമിത്തം \q2 അവനെ സന്ദർശിക്കുന്ന നാളിൽ \q1 ബലിപീഠത്തിന്‍റെ കൊമ്പുകൾ മുറിഞ്ഞ് നിലത്ത് വീഴത്തക്കവിധം \q2 ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും. \q1 \v 15 ഞാൻ വേനൽക്കാലവസതിയും ശൈത്യകാലവസതിയും \q2 ഒരുപോലെ തകർത്തുകളയും; \q1 ദന്തഭവനങ്ങൾ നശിച്ചുപോകും; \q2 പലവീടുകളും മുടിഞ്ഞുപോകും” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \c 4 \s യിസ്രായേൽ ദൈവത്തിന്‍റെ അടുക്കൽ മടങ്ങിവന്നില്ല \b \q1 \v 1 എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും \q2 സ്വന്തം ഭർത്താക്കന്മാരോട്: \q1 “കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ” എന്ന് പറയുകയും ചെയ്യുന്ന സ്ത്രീകളേ, \q2 ശമര്യാപർവ്വതത്തിലെ ബാശാന്യ\f + \fr 4:1 \fr*\fq ബാശാന്യ \fq*\ft ഊര്‍വ്വര ഭൂമി\ft*\f*പശുക്കളേ, ഈ വചനം കേൾക്കുവിൻ. \q1 \v 2 “ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും \q2 നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും \q1 പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്ക് വരും” \q2 എന്ന് യഹോവയായ കർത്താവ് തന്‍റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. \q1 \v 3 “അപ്പോൾ നിങ്ങൾ ഓരോരുത്തരും നേരെ \q2 മുമ്പോട്ട് മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും \q1 നിങ്ങളെ ഹെർമ്മോന്‍\f + \fr 4:3 \fr*\fq ഹെർമ്മോന്‍ \fq*\ft ജീര്‍ണ്ണാവശിഷ്ടങ്ങളുടെ സ്ഥലം \ft*\f* പര്‍വ്വതത്തിലേക്കു എറിഞ്ഞുകളയുകയും ചെയ്യും” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \b \q1 \v 4 ബേഥേലിൽ ചെന്നു അതിക്രമം ചെയ്യുവിൻ; \q2 ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിക്കുവിൻ; \q1 രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളും \q2 മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിൻ. \q1 \v 5 “പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അർപ്പിക്കുവിൻ; \q2 സ്വമേധാദാനങ്ങളെക്കുറിച്ച് ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ; \q1 ഇതല്ലയോ, യിസ്രായേൽ മക്കളേ, നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത്” \q2 എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. \b \q1 \v 6 “നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാൻ \q2 നിങ്ങൾക്ക് പല്ലിന്‍റെ വെടിപ്പും \q1 എല്ലായിടങ്ങളിലും അപ്പത്തിന്‍റെ കുറവും വരുത്തിയിട്ടും \q2 നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \b \q1 \v 7 “കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ \q2 ഞാൻ നിങ്ങൾക്ക് മഴ മുടക്കിക്കളഞ്ഞു; \q1 ഞാൻ ഒരു പട്ടണത്തിൽ മഴ നൽകുകയും \q2 മറ്റെ പട്ടണത്തിൽ മഴ നൽകാതിരിക്കുകയും ചെയ്തു; \q1 ഒരു വയലിൽ മഴ പെയ്തു; \q2 മഴ പെയ്യാത്ത മറ്റെ വയൽ വരണ്ടുപോയി. \q1 \v 8 രണ്ടോ മൂന്നോ പട്ടണങ്ങൾ വെള്ളം കുടിക്കുവാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു, \q2 ദാഹം തീർന്നില്ലതാനും; \q1 എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \b \q1 \v 9 “ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; \q2 നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും \q1 അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും \q2 പലപ്പോഴും വെട്ടുക്കിളി തിന്നുകളഞ്ഞു; \q1 എങ്കിലും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \b \q1 \v 10 “ഈജിപ്റ്റിലെപ്പോലെ ഞാൻ മഹാവ്യാധി നിങ്ങളടെ ഇടയിൽ അയച്ച് \q2 നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ട് കൊന്ന് \q1 നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; \q2 നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ \q1 നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; \q2 എന്നിട്ടും നിങ്ങൾ എന്നിലേയ്ക്കു തിരിഞ്ഞില്ല” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \b \q1 \v 11 “ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ \q2 ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, \q1 നിങ്ങൾ കത്തുന്ന തീയിൽനിന്ന് വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; \q2 എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \b \q1 \v 12 “അതുകൊണ്ട് യിസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും; \q2 യിസ്രായേലേ, ഞാൻ ഇത് നിന്നോട് ചെയ്യുവാൻ പോകുന്നതുകൊണ്ട് \q2 നിന്‍റെ ദൈവത്തെ എതിരേല്ക്കുവാൻ ഒരുങ്ങിക്കൊള്ളുക.” \b \q1 \v 13 “പർവ്വതങ്ങളെ നിർമ്മിക്കുകയും \q2 കാറ്റിനെ സൃഷ്ടിക്കുകയും \q2 മനുഷ്യനോട് അവന്‍റെ നിരൂപണം ഇന്നതെന്ന് അറിയിക്കുകയും \q1 പ്രഭാതത്തെ അന്ധകാരമാക്കുകയും \q2 ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; \q2 സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവിടുത്തെ നാമം.” \c 5 \s ഒരു വിലാപവും മാനസാന്തരത്തിനുള്ള ആഹ്വാനവും \p \v 1 യിസ്രായേൽ ഗൃഹമേ, നിങ്ങളെക്കുറിച്ചുള്ള ഈ വിലാപവചനം കേൾക്കുവിൻ! \b \q1 \v 2 യിസ്രായേൽകന്യക വീണിരിക്കുന്നു; \q2 ഇനി എഴുന്നേൽക്കുകയും ഇല്ല; \q1 അവൾ നിലത്തോട് പറ്റിക്കിടക്കുന്നു; \q2 അവളെ എഴുന്നേൽപ്പിക്കുവാൻ ആരുമില്ല. \p \v 3 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 “യിസ്രായേൽഗൃഹത്തിൽ ആയിരംപേരുമായി പുറപ്പെട്ട പട്ടണത്തിൽ നൂറുപേർ മാത്രം ശേഷിക്കും; \q2 നൂറ് പേരുമായി പുറപ്പെട്ടതിൽ പത്തുപേർ മാത്രം ശേഷിക്കും.” \p \v 4 യഹോവ യിസ്രായേൽ ഗൃഹത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: \b \q1 “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിക്കുവിൻ. \q1 \v 5 ബേഥേലിനെ അന്വേഷിക്കരുത്; \q2 ഗില്ഗാലിലേയ്ക്ക് പോകരുത്; \q1 ബേർ-ശേബയിലേയ്ക്ക് കടക്കുകയുമരുത്; \q2 ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; \q2 ബെഥേൽ ശൂന്യമായിത്തീരും. \q1 \v 6 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് യഹോവയെ അന്വേഷിക്കുവിൻ; \q2 അല്ലെങ്കിൽ അവിടുന്ന് ബേഥേലിൽ ആർക്കും \q2 കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ \q1 യോസേഫ്ഗൃഹത്തിൽ കടന്ന് \q2 അതിനെ ദഹിപ്പിച്ചുകളയും. \q1 \v 7 ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും \q2 നീതിയെ നിലത്ത് തള്ളിയിട്ടുകളയുകയും ചെയ്യുന്നവരേ, \b \q1 \v 8 കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും \q2 അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും \q2 പകലിനെ രാത്രിയാക്കി തീർക്കുകയും \q1 സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് \q2 ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിക്കുവിൻ; \q2 യഹോവ എന്നാകുന്നു അവിടുത്തെ നാമം. \q1 \v 9 അവിടുന്ന് കോട്ടയ്ക്കു നാശം വരുവാൻ തക്കവിധം \q2 ബലവാന്‍റെ മേൽ നാശം പെയ്യിക്കുന്നു. \b \q1 \v 10 ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കുകയും \q2 പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. \q1 \v 11 അങ്ങനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളയുകയും \q2 അവനോട് കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ \q1 നിങ്ങൾ വെട്ടുകല്ലുകൊണ്ട് വീടു പണിയും; \q2 അതിൽ പാർക്കുകയില്ലതാനും; \q1 നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; \q2 അവയിലെ വീഞ്ഞ് കുടിക്കുകയില്ലതാനും; \q1 \v 12 നീതിമാനെ പീഡിപ്പിച്ച് കൈക്കൂലി വാങ്ങുകയും \q2 ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും ചെയ്യുന്നവരേ, \q1 നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും \q2 നിങ്ങളുടെ പാപങ്ങൾ കഠിനവും എന്ന് ഞാൻ അറിയുന്നു. \q1 \v 13 അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; \q2 ഇത് ദുഷ്ക്കാലമല്ലോ; \b \q1 \v 14 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് തിന്മയല്ല \q2 നന്മ തന്നെ അന്വേഷിക്കുവിൻ; \q1 അപ്പോൾ നിങ്ങൾ പറയുന്നതുപോലെ \q2 സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടി ഇരിക്കും. \q1 \v 15 നിങ്ങൾ തിന്മ വെറുത്ത് നന്മ ഇച്ഛിച്ച് \q2 ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ; \q1 പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ \q2 യോസേഫിൽ ശേഷിപ്പുള്ളവരോട് കൃപ കാണിക്കും. \p \v 16 അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; \b \q1 സകല വീഥികളിലും വിലാപം ഉണ്ടാകും; \q2 എല്ലാ തെരുക്കളിലും അവർ: ‘അയ്യോ, അയ്യോ’ എന്ന് പറയും; \q1 അവർ കൃഷിക്കാരെ ദുഃഖിക്കുവാനും \q2 വിലാപക്കാരെ വിലപിക്കുവാനും വിളിക്കും. \q1 \v 17 ഞാൻ നിന്‍റെ നടുവിൽകൂടി കടന്നുപോകുന്നതുകൊണ്ട് \q2 എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും” \q2 എന്ന് യഹോവ അരുളിച്ചെയ്യുന്നു. \q1 \v 18 യഹോവയുടെ ന്യായവിധി ദിവസത്തിനായി കാത്തിരിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം! \q2 യഹോവയുടെ ദിവസംകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം! \q2 അത് വെളിച്ചമല്ല ഇരുട്ടത്രേ. \q1 \v 19 അത് ഒരുവൻ സിംഹത്തിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയി \q2 കരടിയുടെ മുമ്പിൽ പെടുന്നതുപോലെയും \q1 വീട്ടിൽ ചെന്നു ചുമരിൽ കൈ ചാരുമ്പോൾ \q2 സർപ്പം അവനെ കടിക്കുന്നതുപോലെയും ആകുന്നു. \q1 \v 20 യഹോവയുടെ ദിവസം വെളിച്ചമല്ല, \q2 ഇരുൾ തന്നെയല്ലോ; \q2 ഒട്ടും പ്രകാശമില്ലാതെ അന്ധകാരം തന്നെ. \b \q1 \v 21 നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ ദ്വേഷിച്ച് നിരസിക്കുന്നു; \q2 നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്ക് പ്രസാദമില്ല. \q1 \v 22 നിങ്ങൾ എനിക്ക് ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും \q2 ഞാൻ പ്രസാദിക്കുകയില്ല; \q1 തടിപ്പിച്ച മൃഗങ്ങളെകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ \q2 ഞാൻ സ്വീകരിക്കുകയില്ല. \q1 \v 23 നിന്‍റെ പാട്ടുകളുടെ സ്വരം എന്‍റെ മുമ്പിൽനിന്ന് നീക്കുക; \q2 നിന്‍റെ വീണാനാദം ഞാൻ കേൾക്കുകയില്ല. \q1 \v 24 എന്നാൽ ന്യായം വെള്ളംപോലെയും \q2 നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ. \b \q1 \v 25 യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് \q2 നാല്പത് വര്‍ഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? \q1 \v 26 നിങ്ങൾ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വിഗ്രഹങ്ങളായ \q2 നക്ഷത്രദേവൻ കീയൂനെയും \q1 നിങ്ങളുടെ രാജാവ് സിക്കൂത്തിനെയും \q2 നിങ്ങൾ ചുമന്നുകൊണ്ട് പോകേണ്ടിവരും. \q1 \v 27 ഞാൻ നിങ്ങളെ ദമസ്കൊസിന് അപ്പുറം \q2 പ്രവാസത്തിലേക്കു പോകുമാറാക്കും” \q1 എന്ന് യഹോവ അരുളിച്ചെയ്യുന്നു; \q2 സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടുത്തെ നാമം. \c 6 \s യിസ്രായേലിന്‍റെ നാശം \b \q1 \v 1 സീയോനിൽ സ്വൈരമായിരിക്കുന്നവരും \q2 ശമര്യാപർവ്വതത്തിൽ നിർഭയരായിരിക്കുന്നവരും \q1 ജനതകളിൽ പ്രധാനികളായ ശ്രേഷ്ഠന്മാരും, \q2 യിസ്രായേൽഗൃഹം സമീപിക്കുന്നവരുമായുള്ളോരേ, \q2 നിങ്ങൾക്ക് അയ്യോ കഷ്ടം. \q1 \v 2 നിങ്ങൾ കല്നെയിൽ ചെന്നു നോക്കുവിൻ; \q2 അവിടെനിന്ന് മഹാനഗരമായ ഹമാത്തിലേക്ക് പോകുവിൻ; \q1 ഫെലിസ്ത്യരുടെ ഗത്തിലേക്ക് ചെല്ലുവിൻ; \q2 അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? \q1 അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ? \q1 \v 3 നിങ്ങൾ ദുർദ്ദിവസം അകറ്റിവയ്ക്കുകയും \q2 സാഹസത്തിന്‍റെ ഇരിപ്പിടം അടുപ്പിക്കുകയും ചെയ്യുന്നു. \q1 \v 4 നിങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കുകയും \q2 നിങ്ങളുടെ ശയ്യകളിന്മേൽ നിവർന്നു കിടക്കുകയും \q1 ആട്ടിൻകൂട്ടത്തിൽനിന്ന് കുഞ്ഞാടുകളെയും \q2 തൊഴുത്തിൽനിന്ന് പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു. \q1 \v 5 നിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം മീട്ടി \q2 ദാവീദിനെപ്പോലെ സംഗീതോപകരണങ്ങൾ ഉണ്ടാക്കുന്നു. \q1 \v 6 നിങ്ങൾ കലശങ്ങളിൽ വീഞ്ഞ് കുടിക്കുകയും \q2 വിശേഷതൈലം പൂശുകയും ചെയ്യുന്നു; \q2 യോസേഫിന്‍റെ കഷ്ടതയെക്കുറിച്ച് വ്യസനിക്കുന്നില്ലതാനും. \q1 \v 7 അതുകൊണ്ട് അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പന്മാരായി പ്രവാസത്തിലേക്കു പോകും; \q2 സുഖശയനം നടത്തുന്നവരുടെ മദ്യപാനഘോഷം നിന്നുപോകും. \p \v 8 യഹോവയായ കർത്താവ് തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്: \b \q1 “ഞാൻ യാക്കോബിന്‍റെ ഗർവ്വത്തെ വെറുത്ത് അവന്‍റെ അരമനകളെ ദ്വേഷിക്കുന്നു; \q2 ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും.” \p \v 9 ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും. \v 10 ഒരു മനുഷ്യന്‍റെ ബന്ധു, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നെ, അവന്‍റെ അസ്ഥികളെ വീട്ടിൽനിന്ന് നീക്കേണ്ടതിന് അവനെ ചുമന്നുകൊണ്ടുപോകുമ്പോൾ അവൻ വീടിന്‍റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോട്: “നിന്‍റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ?” എന്ന് ചോദിക്കുന്നതിന് അവൻ: “ആരുമില്ല” എന്ന് പറഞ്ഞാൽ അവൻ: “യഹോവയുടെ നാമത്തെ കീർത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്കുക” എന്ന് പറയും. \b \q1 \v 11 യഹോവ കല്പിച്ചിട്ട് വലിയ വീട് ഇടിഞ്ഞും \q2 ചെറിയ വീട് പിളർന്നും തകർന്നുപോകും. \q1 \v 12 കുതിര പാറമേൽ ഓടുമോ? \q2 അവിടെ കാളയെ പൂട്ടി ഉഴുമോ? \q1 എന്നാൽ നിങ്ങൾ ന്യായത്തെ വിഷമായും \q2 നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു. \q1 \v 13 ലോദേബാര്‍ പിടിച്ചടക്കിയതില്‍ നിങ്ങൾ സന്തോഷിച്ചുകൊണ്ട്: \q2 “സ്വന്തശക്തിയാൽ ഞങ്ങൾ കര്‍ണ്ണയിം പിടിച്ചടക്കിയില്ലയോ” എന്ന് പറയുന്നു. \b \q1 \v 14 “എന്നാൽ യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളുടെനേരെ ഒരു ജനതയെ എഴുന്നേല്പിക്കും; \q2 അവർ ഹമാത്തിലേക്കുള്ള പ്രവേശനംമുതൽ അരാബായിലെ തോടുവരെ നിങ്ങളെ ഞെരുക്കും” \q2 എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്. \c 7 \s വെട്ടുക്കിളിയുടെ ദർശനം \p \v 1 യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: വിള രണ്ടാമത് മുളച്ചു തുടങ്ങിയപ്പോൾ അവിടുന്ന് വിട്ടിലുകളെ ഒരുക്കി: അത് രാജാവിന്‍റെ വക വിളവെടുത്തശേഷം മുളച്ച രണ്ടാമത്തെ വിള ആയിരുന്നു. \v 2 എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, ക്ഷമിക്കേണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു. \p \v 3 യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്തു. \v 4 യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവ് തീയാൽ വ്യവഹരിക്കുവാൻ അതിനെ വിളിച്ചു; അത് വലിയ ആഴിയെ വറ്റിച്ചുകളഞ്ഞു; യഹോവയുടെ ഓഹരിയെയും തിന്നുകളഞ്ഞു. \v 5 അപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, മതിയാക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു. \p \v 6 യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു. \v 7 അവിടുന്ന് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: തൂക്കുകട്ട ഉപയോഗിച്ച് പണിത ഒരു മതിലിന്മേൽ കർത്താവ് കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് നിന്നു. \v 8 യഹോവ എന്നോട്: “ആമോസേ, നീ എന്ത് കാണുന്നു?” എന്ന് ചോദിച്ചതിന് \p “ഒരു തൂക്കുകട്ട” എന്ന് ഞാൻ പറഞ്ഞു. \p അതിന് കർത്താവ്: “ഞാൻ എന്‍റെ ജനമായ യിസ്രായേലിന്‍റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല; \q1 \v 9 “യിസ്ഹാക്കിന്‍റെ പൂജാഗിരികൾ പാഴും \q2 യിസ്രായേലിന്‍റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; \q1 ഞാൻ യൊരോബെയാം ഗൃഹത്തിനു വിരോധമായി വാളുമായി എഴുന്നേൽക്കും” എന്ന് അരുളിച്ചെയ്തു. \s ആമോസും അമസ്യാവും \p \v 10 എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽ രാജാവായ യൊരോബെയാമിന്‍റെ അടുക്കൽ ആളയച്ച്: “ആമോസ് യിസ്രായേൽ ഗൃഹത്തിന്‍റെ മദ്ധ്യത്തിൽ നിനക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്‍റെ വാക്കുകൾ സഹിക്കുവാൻ ദേശത്തിന് കഴിയുന്നില്ല. \q1 \v 11 ‘യൊരോബെയാം വാൾകൊണ്ടു മരിക്കും; \q2 യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും’ എന്നിങ്ങനെ ആമോസ് പറയുന്നു” എന്ന് പറയിച്ചു. \p \v 12 എന്നാൽ ആമോസിനോട് അമസ്യാവ്: “ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്ളുക; അവിടെ പ്രവചിച്ച് ഉപജീവനം കഴിച്ചുകൊള്ളുക. \v 13 ബേഥേലിലോ ഇനി പ്രവചിക്കരുത്; അത് രാജാവിന്‍റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ\f + \fr 7:13 \fr*\fq രാജധാനിയുമല്ലോ \fq*\ft ആലയം\ft*\f*” എന്ന് പറഞ്ഞു. \p \v 14 അതിന് ആമോസ് അമസ്യാവിനോട്: “ഞാൻ പ്രവാചകനല്ല, പ്രവാചക ഗണത്തിലൊരുവനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും \f + \fr 7:14 \fr*\fq പെറുക്കുന്നവനും \fq*\ft കാക്കുന്നവനും \ft*\f*അത്രേ. \v 15 ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: ‘നീ ചെന്നു എന്‍റെ ജനമായ യിസ്രായേലിനോടു പ്രവചിക്കുക’ എന്ന് യഹോവ എന്നോട് കല്പിച്ചു” എന്ന് ഉത്തരം പറഞ്ഞു. \v 16 ആകയാൽ നീ യഹോവയുടെ വചനം കേൾക്കുക: \b \q1 “‘യിസ്രായേലിനെക്കുറിച്ച് പ്രവചിക്കരുത്; \q2 യിസ്‌ഹാക്ക്ഗൃഹത്തിനു വിരോധമായി നീ പ്രസംഗിക്കരുത്’ എന്ന് നീ പറയുന്നുവല്ലോ.” \q1 \v 17 “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \q2 ‘നിന്‍റെ ഭാര്യ നഗരത്തിൽ വേശ്യയാകും; \q1 നിന്‍റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; \q2 നിന്‍റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; \q1 നീയോ ദൈവത്തെ അറിയാത്ത ഒരു ദേശത്തുവച്ച്\f + \fr 7:17 \fr*\fq ദൈവത്തെ അറിയാത്ത ഒരു ദേശത്തുവച്ച് \fq*\ft അശുദ്ധ ദേശത്തുവച്ച്\ft*\f* മരിക്കും; \q2 യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.” \c 8 \s ഒരു പഴക്കൊട്ടയുടെ ദർശനം \p \v 1 യഹോവയായ കർത്താവ് എനിക്ക് ഒരു കൊട്ട പഴുത്ത വേനല്‍ക്കാലപ്പഴം\f + \fr 8:1 \fr*\fq വേനല്‍ക്കാലപ്പഴം \fq*\ft അത്തിപ്പഴം\ft*\f* കാണിച്ചുതന്നു. \v 2 “ആമോസേ, നീ എന്ത് കാണുന്നു?” എന്ന് അവിടുന്ന് ചോദിച്ചതിന്: \p “ഒരു കൊട്ട പഴുത്തപഴം” എന്ന് ഞാൻ പറഞ്ഞു. \p യഹോവ എന്നോട് അരുളിച്ചെയ്തത്: “എന്‍റെ ജനമായ യിസ്രായേലിനു പഴുപ്പ് വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല. \v 3 ആ നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും” എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. “ശവം അനവധി! എല്ലായിടത്തും അവ നിശ്ശബ്ദമായി എറിഞ്ഞുകളയപ്പെടും.” \b \q1 \v 4 ”ഞങ്ങൾ ഏഫയെ കുറച്ച്, \q2 ശേക്കലിനെ വലുതാക്കി \q1 കള്ളത്തുലാസ്സുകൊണ്ട് വഞ്ചന പ്രവർത്തിച്ച്, \q2 എളിയവരെ പണത്തിനും, \q1 ദരിദ്രന്മാരെ ഒരു ജോടി ചെരുപ്പിനും \q2 പകരമായി വാങ്ങേണ്ടതിനും, \q1 ഗോതമ്പിന്‍റെ പതിര് വില്‍ക്കേണ്ടതിനും, \q2 \v 5 ധാന്യവ്യാപാരം ചെയ്യുവാൻ തക്കവിധം \q1 അമാവാസിയും ഗോതമ്പുവ്യാപാരശാല തുറന്നുവെക്കുവാൻ തക്കവിധം \q2 ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും’ എന്ന് പറഞ്ഞ്, \q1 \v 6 ദരിദ്രന്മാരെ വിഴുങ്ങുവാനും \q2 ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, \q2 ഇത് കേൾക്കുവിൻ. \q1 \v 7 ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കുകയില്ല” \q2 എന്ന് യഹോവ യാക്കോബിന്‍റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. \q1 \v 8 “അതുനിമിത്തം ഭൂമി നടുങ്ങുകയും \q2 അതിൽ വസിക്കുന്ന ഏവനും ഭ്രമിച്ചുപോകുകയും ചെയ്യുകയില്ലയോ? \q1 അത് മുഴുവനും നീലനദിപോലെ പൊങ്ങും; \q2 മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും. \b \q1 \v 9 ”അന്നാളിൽ ഞാൻ ഉച്ചയ്ക്കു സൂര്യനെ അസ്തമിപ്പിക്കുകയും \q2 പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും. \q1 \v 10 ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും \q2 നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; \q1 ഞാൻ ഏത് അരയിലും രട്ടും \q2 ഏത് തലയിലും കഷണ്ടിയും വരുത്തും; \q1 ഞാൻ അതിനെ ഏകജാതനെക്കുറിച്ചുള്ള വിലാപം പോലെയും \q2 അതിന്‍റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും” \q2 എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. \b \q1 \v 11 “അപ്പത്തിനായുള്ള വിശപ്പല്ല, \q2 വെള്ളത്തിനായുള്ള ദാഹവുമല്ല, \q1 യഹോവയുടെ വചനങ്ങൾ കേൾക്കേണ്ടതിനുള്ള വിശപ്പു തന്നെ \q1 ഞാൻ ദേശത്തേക്ക് അയക്കുന്ന നാളുകൾ വരുന്നു” \q2 എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. \q1 \v 12 “അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും \q2 വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്ന് \q1 യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; \q2 കണ്ടുകിട്ടുകയില്ലതാനും. \q1 \v 13 ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും \q2 ദാഹംകൊണ്ട് ബോധംകെട്ടു വീഴും. \q1 \v 14 ‘ദാനേ, നിന്‍റെ ദൈവത്താണ, \q2 ബേർ-ശേബാമാർഗ്ഗത്താണ\f + \fr 8:14 \fr*\fq ബേർ-ശേബാമാർഗ്ഗത്താണ \fq*\ft വിഗ്രഹരധനയാണ\ft*\f*’ \q2 എന്ന് പറഞ്ഞുംകൊണ്ട് ശമര്യയുടെ അകൃത്യത്തെച്ചൊല്ലി \q1 സത്യം ചെയ്യുന്നവർ വീഴും; \q2 ഇനി എഴുന്നേൽക്കുകയുമില്ല.” \c 9 \s ഇസ്രായേൽ നശിപ്പിക്കപ്പെടും \p \v 1 യഹോവ യാഗപീഠത്തിനു മീതെ നില്ക്കുന്നത് ഞാൻ കണ്ടു; അവിടുന്ന് അരുളിച്ചെയ്തതെന്തെന്നാൽ: \b \q1 “ഉത്തരങ്ങൾ കുലുങ്ങുമാറ് \q2 നീ മകുടത്തെ അടിക്കുക; \q1 അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവിധം തകർത്തുകളയുക; \q2 അവരുടെ സന്തതിയെ ഞാൻ വാൾകൊണ്ട് കൊല്ലും; \q1 അവരിൽ ആരും ഓടിപ്പോകുകയില്ല. \q2 അവരിൽ ആരും വഴുതിപ്പോകുകയുമില്ല. \b \q1 \v 2 അവർ പാതാളത്തിൽ തുരന്നുകടന്നാലും \q2 അവിടെനിന്ന് എന്‍റെ കൈ അവരെ പിടിക്കും; \q1 അവർ ആകാശത്തിലേക്ക് കയറിപ്പോയാലും \q2 അവിടെനിന്ന് ഞാൻ അവരെ ഇറക്കും. \q1 \v 3 അവർ കർമ്മേലിന്‍റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും \q2 ഞാൻ അവരെ തിരഞ്ഞ് അവിടെനിന്ന് പിടിച്ചുകൊണ്ടുവരും; \q1 അവർ എന്‍റെ ദൃഷ്ടിയിൽനിന്ന് സമുദ്രത്തിന്‍റെ അടിയിൽ മറഞ്ഞിരുന്നാലും \q2 ഞാൻ അവിടെ സർപ്പത്തോടു കല്പിച്ചിട്ട് അത് അവരെ കടിക്കും. \q1 \v 4 അവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും \q2 ഞാൻ അവിടെ വാളിനോടു കല്പിച്ചിട്ട് അത് അവരെ കൊല്ലും. \q1 നന്മയ്ക്കായിട്ടല്ല തിന്മയ്ക്കായിട്ടു തന്നെ \q2 ഞാൻ അവരുടെ മേൽ ദൃഷ്ടിവക്കും.” \b \q1 \v 5 സൈന്യങ്ങളുടെ യഹോവയായ കർത്താവ് ദേശത്തെ തൊടുന്നു; \q2 അത് ഉരുകിപ്പോകുന്നു; \q1 അതിൽ പാർക്കുന്നവർ എല്ലാവരും വിലപിക്കും; \q2 അത് മുഴുവനും നീലനദിപോലെ പൊങ്ങുകയും \q2 മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും. \q1 \v 6 അവിടുന്ന് ആകാശത്തിൽ തന്‍റെ മാളികമുറികളെ പണിയുകയും \q2 ഭൂമിയിൽ തന്‍റെ മണ്ഡപത്തിന് അടിസ്ഥാനം ഇടുകയും \q1 സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നു; \q2 യഹോവ എന്നാകുന്നു അവിടുത്തെ നാമം. \b \q1 \v 7 “യിസ്രായേൽ മക്കളേ നിങ്ങൾ \q2 എനിക്ക് കൂശ്യരെപ്പോലെ അല്ലയോ” \q2 എന്ന് യഹോവയുടെ അരുളപ്പാട്; \q1 “ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നും \q2 ഫെലിസ്ത്യരെ കഫ്തോരിൽനിന്നും \q1 അരാമ്യരെ കീരിൽനിന്നും \q2 കൊണ്ടുവന്നില്ലയോ?” \b \q1 \v 8 “യഹോവയായ കർത്താവിന്‍റെ ദൃഷ്ടി \q2 പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; \q1 ഞാൻ അതിനെ ഭൂതലത്തിൽനിന്ന് നശിപ്പിക്കും; \q2 എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കുകയില്ല” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \q1 \v 9 “അരിപ്പകൊണ്ട് അരിക്കുന്നതുപോലെ \q2 ഞാൻ യിസ്രായേൽഗൃഹത്തെ \q1 സകലജനതകളുടെയും ഇടയിൽ അരിക്കുവാൻ കല്പിക്കും; \q2 ഒരു മണിപോലും നിലത്തു വീഴുകയില്ല. \q1 \v 10 ‘അനർത്ഥം ഞങ്ങളെ പിന്തുടർന്നെത്തുകയില്ല, \q2 എത്തിപ്പിടിക്കുകയുമില്ല’ എന്നു പറയുന്നവരായി \q1 എന്‍റെ ജനത്തിലുള്ള സകലപാപികളും \q2 വാൾകൊണ്ടു മരിക്കും. \q1 \v 11 “അവർ ഏദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും \q2 എന്‍റെ നാമം വിളിക്കപ്പെടുന്ന സകലജനതകളുടെയും \q1 ദേശത്തെ കൈവശമാക്കേണ്ടതിന് \q2 \v 12 ദാവീദിന്‍റെ വീണുപോയ കൂടാരത്തെ \q1 ഞാൻ ആ നാളിൽ ഉയർത്തുകയും \q2 അതിന്‍റെ പിളർപ്പുകളെ അടയ്ക്കുകയും \q1 അതിന്‍റെ ഇടിവുകളെ തീർക്കുകയും \q2 അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും” \q2 എന്നാകുന്നു ഇത് അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാട്. \b \q1 \v 13 “ഉഴുന്നവൻ കൊയ്യുന്നവന്‍റെയും \q2 മുന്തിരിപ്പഴം ചവിട്ടുന്നവൻ \q1 വിതയ്ക്കുന്നവന്‍റെയും മുമ്പിലെത്തുകയും \q2 പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കുകയും \q1 എല്ലാ കുന്നുകളും ഉരുകിപ്പോകുകയും \q2 ചെയ്യുന്ന നാളുകൾ വരും” \q2 എന്ന് യഹോവയുടെ അരുളപ്പാട്. \b \q1 \v 14 “അപ്പോൾ ഞാൻ എന്‍റെ ജനമായ യിസ്രായേലിന്‍റെ പ്രവാസികളെ മടക്കിവരുത്തും; \q2 ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിത് പാർക്കുകയും \q1 മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞ് കുടിക്കുകയും \q2 തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കുകയും ചെയ്യും. \q1 \v 15 ഞാൻ അവരെ അവരുടെ ദേശത്ത് നടും; \q2 ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് \q1 അവരെ ഇനി പറിച്ചുകളയുകയുമില്ല” \q2 എന്ന് നിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.